രാജലക്ഷ്മി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥികയല്ല. അവരും അവരുടെ കഥാപാത്രങ്ങളും ജീവിതത്തെ സ്നേഹിച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയില്‍നിന്ന് മൃഗതൃഷ്ണയിലേക്ക് സഞ്ചരിക്കുന്നവരാണ്. അനന്തമായ സര്‍ഗ്ഗശക്തിയും ബാഹ്യലോകത്തിന്റെ യാഥാര്‍ത്ഥ്യവും തമ്മിലുള്ള നിരന്തര സംഘര്‍ഷമനുഭവിച്ച് മരണം വരിച്ച രാജലക്ഷ്മിയുടെ അറുപത്തൊന്നാം ചരമവാര്‍ഷികത്തില്‍ അവരുടെ ജീവിതവും കൃതികളും പുനര്‍വായനയ്ക്കു വിധേയമാക്കുന്ന പുസ്തകം. മലയാളത്തിലെ ‘ഏകാന്തപഥിക’ എന്നു വിശേഷിപ്പിക്കപ്പെട്ട എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവചരിത്രം. ‘രാജലക്ഷ്മി: ഒരു കൊടുങ്കാറ്റിന്റെ ഉദയം’. ഡോ. ആശ കെ. മാതൃഭൂമി. വില 153 രൂപ.
