രാമേശ്വരം കഫെ സ്ഫോടനകേസിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളിൽ കണ്ട പ്രതികളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മറ്റു പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുകയാണ് പൊലിസ്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട് . പ്രതിയ്ക്കെതിരെ യുഎപിഎ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി. സ്ഫോടനം നടന്ന കഫെയും പരുക്കേറ്റവരെയും മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിലെ എട്ട് സംഘങ്ങളാണ് കേസ് അന്വേഷിയ്ക്കുന്നത്. എൻഎസ് ജി ഉദ്യോഗസ്ഥർ ഇന്ന് കഫെയിലെത്തി പരിശോധന നടത്തിയിരുന്നു.
രാമേശ്വരം കഫെ സ്ഫോടനകേസിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന
