പുതിയതായി സ്ഥാപിച്ച ആറ് ഇഞ്ച് പൈപ്പിലൂടെ ക്യാമറ കടത്തിവിട്ട് ഉത്തരകാശിയിലെ ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിടുകയും ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചുനല്‍കുകയും ചെയ്തു. തൊഴിലാളികളെ ഉടൻ പുറത്തെത്തിക്കുമെന്നും ദൗത്യസംഘം അറിയിച്ചു.
