ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകം ഉൾപ്പെടെ മുന്നിൽ നിൽക്കെ ആശുപത്രി സംരക്ഷണ നിയമം കൂടുതൽ ശക്തമാക്കാൻ സംസ്ഥാന സർക്കാർ. ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള അധിക്ഷേപവും അസഭ്യവും നിയമ പരിധിയിൽ കൊണ്ടു വരുമെന്നും നഴ്സിങ്ങ് കോളേജുകളുൾപ്പെടെ പഠന മേഖലയും നിയമ പരിധിയിൽ കൊണ്ടുവരാൻ നിർദ്ദേശമുണ്ട്. പരമാവധി ശിക്ഷ മൂന്നിൽ നിന്ന് ഏഴു വർഷമാക്കുമെന്നും വിചാരണ പൂർത്തിയാക്കാൻ സമയ പരിധിയും നിശ്ചയിക്കുമെന്നാണ് റിപ്പോർട്ട്.
ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധി കൂട്ടും
