Untitled design 20250112 193040 0000

 

 

സാത്തന്‍കുളം ലോക്കപ്പ് ഇരട്ടക്കൊലക്കേസില്‍ ഒമ്പതു പോലീസുകാര്‍ക്കു വധശിക്ഷ. ആറു വര്‍ഷം മുന്‍പ് തമിഴ്നാട്ടിലെ തൂത്തുക്കുടി സാത്തക്കുളം പോലീസ് സ്‌റ്റേഷനില്‍ വ്യാപാരി പി.ജയരാജും മകന്‍ ജെ.ബെനിക്‌സും പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലാണ് മധുര ജില്ലാ കോടതി വധശിക്ഷ വിധിച്ചത്. കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഷോപ്പ് തുറന്നതിന് 2020 ജൂണ്‍ 19 നാണ് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തത്. സിബിഐ അന്വേഷിച്ച കേസില്‍ ഒരു ഇന്‍സ്‌പെക്ടര്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം പത്തു പേര്‍ക്കെതിരേയാണു കേസെടുത്തത്.

 

കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ മറുവശത്ത് ബിജെപി – എൽഡിഎഫ് പങ്കാളിത്തസഖ്യമാണെന്ന് രാഹുൽ ​ഗാന്ധി. തൃശ്ശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസം​ഗത്തിൽ പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ചു.കേരളം ഭരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുള്ളൂ എന്ന ധാരണയുള്ള ഒരു ദൈവമല്ല അദ്ദേഹമെന്നും ഇത് ധാർഷ്ട്യത്തിന്റെ അങ്ങേയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

 

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഡീൽ എന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആരോപണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്.

 

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ നടത്തിയ ഓണ്‍ലൈന്‍ കണ്‍വന്‍ഷനിടെ സ്ഥാനാര്‍ത്ഥി ശ്രീലേഖ ഇറങ്ങിപ്പോയി. ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ജയശങ്കര്‍ തന്റെ പേരു പറയാത്തതിലെ അസ്വാരസ്യം പ്രകടമാക്കിയാണ് ശ്രീലേഖ വേദി വിട്ടത്. പിന്നീട് നേതാക്കളും പ്രവര്‍ത്തകരും അനുനനയിപ്പിച്ചാണ് ശ്രീലേഖ തിരികെ എത്തിയത്.

 

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീലേഖ പറഞ്ഞു. സ്ഥാനാർത്ഥികൾക്ക് സ്വാഭാവികമായും നിരവധി തിരക്കുകൾ ഉണ്ടാകുമെന്നും അതുകൊണ്ടാകാം അവർ പുറത്തേക്ക് പോയതെന്നാണ് മേയർ വി വി രാജേഷ് നൽകിയ വിശദീകരണം. ശ്രീലേഖ ഉടൻ തന്നെ തിരികെ വന്നുവെന്നും ഇതിൽ മറ്റ് അസ്വാരസ്യങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിനു പിറകേ, പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ തട്ടിപ്പിന്റെ രേഖകള്‍ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണന്‍. സഹകരണ ജീവനക്കാര്‍ നല്‍കിയ 70 ലക്ഷം രേഖകളില്‍ ഇല്ല. വരവിനേക്കാള്‍ കവിഞ്ഞ ചെലവ് രേഖപ്പെടുത്തി. 42,337 രൂപ പാര്‍ട്ടിക്കു കടമെന്ന് വരുത്തി. മിനുട്‌സ് ബുക്ക് ടിഐ മധുസൂദനന്‍ കടത്തിയെന്നും 35 ലക്ഷം രൂപ ധനരാജ് ഫണ്ടില്‍ നിന്ന് വകമാറ്റിയെന്നും വി കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചു.

 

 

ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പ്രചാരണവുമായി ആശാ സമരസമിതി പ്രവര്‍ത്തകര്‍. ആശാ സമരസമിതി പ്രവര്‍ത്തകര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകാഞ്ഞതില്‍ പ്രതിഷേധിച്ചാണ് ആശമാര്‍ എത്തിയത്.

 

യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന വി ഡി സതീശന്റെ പ്രസ്താവനയിൽ പ്രതികരണവുമായി കെ സുധാകരൻ. നേതാക്കൾ പറഞ്ഞ വാക്ക് പാലിക്കേണ്ടിവരുമെന്നും എന്നാൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാകില്ലെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫിന് ഭരണം കിട്ടിയാൽ ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ തട്ടിപ്പ് ആരോപണത്തിൽ രേഖകൾ പുറത്തുവിട്ട് വി കുഞ്ഞിക്കൃഷ്ണൻ. ടി ഐ മധുസൂദനനും ടി വിശ്വനാഥനുമെതിരെയാണ് ആരോപണം. സഹകരണ ജീവനക്കാർ നൽകിയ 70 ലക്ഷം രേഖകളിൽ ഇല്ല. മിനുട്സ് ബുക്ക് ടിഐ മധുസൂദനൻ കടത്തിയെന്നും 35 ലക്ഷം രൂപ ധനരാജ് ഫണ്ടിൽ നിന്ന് വകമാറ്റിയെന്നും വി കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നു.

 

കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് രാജ്യത്തെ പ്രമുഖ ഏജന്‍സികളില്‍ ഒന്നായ പോള്‍ ട്രാക്കര്‍ സര്‍വ്വേ. യു.ഡി.എഫ് 76-85 സീറ്റകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഏറ്റവും പുതിയ പോള്‍ ട്രാക്കര്‍ പ്രീ-പോള്‍ സര്‍വേ പ്രവചിച്ചത്. 55 മുതല്‍ 60 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് പ്രതിപക്ഷമാകുമെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയ്ക്ക് 1 മുതല്‍ 3 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

 

സിവില്‍ തര്‍ക്കങ്ങളില്‍ പൊലീസിന് ഒരു പരിധിവരെ ഇടപെടാമെന്ന തരത്തില്‍ കേരള പൊലീസിന്റെ വെബ് സൈറ്റിലുള്ള പരാമര്‍ശം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. രണ്ടുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. പൊലീസ് സിവില്‍ തര്‍ക്കങ്ങളില്‍ ഇടപെടരുതെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

 

ജി സുധാകരൻ നടത്തിയ ജാതി അധിക്ഷേപത്തിൽ പ്രതികരണവുമായി സി എസ് സുജാത. സുധാകരനെപ്പോലെ ഒരാൾ അങ്ങനെ ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നു, സുധാകരൻ സിപിഎമ്മിന്റെ ഭാഗമായി മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. താനിപ്പോഴും സിപിഎം ആണെന്നും അതുകൊണ്ട് സലാമിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും സുജാത കൂട്ടിച്ചേർത്തു.

 

സി എസ് സുജാതയ്ക്കെതിരായ ജാതി അധിക്ഷേപത്തില്‍ ജി സുധാകരനെതിരെ മന്ത്രി സജി ചെറിയാൻ. ജി സുധാകരന് പരാജയഭീതിയാണെന്ന് സജി ചെറിയാൻ വിമര്‍ശിച്ചു. ജയിക്കാൻ എന്ത് പരാമർശവും നടത്താമെന്ന മാനസികാവസ്ഥയിലാണ് ജി സുധാകരനെന്ന് വിമര്‍ശിച്ച സജി ചെറിയാന്‍. അമ്പലപ്പുഴയിലെ ജനങ്ങൾ അവസരവാദത്തിന് അറുതി വരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

 

ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണയ്ക്കുന്നതായി കേരളം. യുവതി പ്രവേശനത്തെ എതിർക്കുന്നവർക്ക് ഒപ്പം വാദിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കത്ത് നൽകി. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ നോഡൽ കൗൺസിൽ കൃഷ്ണ കുമാർ സിങിനാണ് സംസ്ഥാന സർക്കാർ അഭിഭാഷകൻ നിഷേ രാജൻ ഷൊങ്കർ കത്ത് നൽകിയത്.

 

വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ വോട്ട് ചോദിക്കാൻ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. തന്‍റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നിൽ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എൻഡിഎയുടെ മുന്നേറ്റത്തിൽ വിറളിപൂണ്ടവരാണ് ഇതിന് പിന്നിലെന്നും, വിദേശത്തുള്ളവരടക്കം കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. വിദേശത്തിരുന്ന് സൈബർ ആക്രമണം നടത്തുന്നവരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എൻ ഡി എ സ്ഥാനാർഥി കൂട്ടിച്ചേർത്തു.

 

നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അസ്ഹര്‍ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീതാ ഗോപിയ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഇയാളു‌ടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് സന്ദേശം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

 

ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ടെന്ന് തുറന്നടിച്ച ചാണ്ടി ഉമ്മന് മറുപടിയുമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും സഹോദരീ ഭർത്താവുമായി ഡോ. വര്‍ഗീസ് ജോര്‍ജ്. ഉമ്മൻചാണ്ടിയുടെ മരുമകനാണ്, അതുകൊണ്ട് തനിക്ക് വോട്ട് ചെയ്യണമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയവർക്കെതിരെയാണ് ചാണ്ടി ഉമ്മൻ പ്രതികരിക്കേണ്ടതെന്നും വർഗീസ് ജോർജ് പറഞ്ഞു.

 

പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോൻ രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് ട്വന്‍റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. അവിടെ ഒരു ഡീൽ നടന്നുവെന്നും എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചുവെന്നും സാബു എം ജേക്കബ് ആരോപിച്ചു.താൻ ട്വന്‍റി20യിൽ നിന്നോളാമെന്നും ബിജെപി പരിപാടിക്ക് പോകില്ലെന്നും പൂജ നേരത്തെ പറഞ്ഞിരുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു.

 

ലൗ ജിഹാദ് പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാട്ടാക്കടയിലെ എൻഡിഎ സ്ഥാനാർത്ഥി പി കെ കൃഷ്ണദാസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അതിന് നിയമപരമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദ് ഒരു യാഥാർത്ഥ്യമാണ്. മതതീവ്രവാദികൾക്ക് മതവും മനുഷ്യത്വവും ഇല്ലെന്നും ഇത് ഭീകര പ്രവർത്തനത്തിന്റെ ഭാഗമാണെന്നും കൃഷ്ണദാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

 

പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ ജീപ്പ് അനൗണ്‍സ്മെന്‍റിൽ ഇതുവരെ മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. ഫ്ലയിങ്സ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ചട്ടംലംഘനം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വിഷയത്തില്‍ കാഫിര്‍ സ്ക്രീന്‍ഷോട്ടിന് സമാനമായ തരത്തില്‍ നിയമപോരാട്ടം നടത്താന്‍ ആലോചിക്കുകയാണ് യുഡിഎഫ് നേതൃത്വം.

 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിനായി വോട്ട് മറിക്കാൻ എട്ടു കോടി രൂപ വാങ്ങിയെന്ന നാട്ടികയിലെ മുൻ കോൺഗ്രസ്‌ പ്രവർത്തകൻ പി.കെ. ഫിറോസിന്‍റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതാപൻ വക്കീൽ നോട്ടീസ് അയച്ചു.

 

സംസ്ഥാനത്ത് ഭരണമാറ്റമാണ് നല്ലതെന്നും അധികാരത്തുടർച്ച സെൽഭരണത്തിലേക്ക് നയിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ്. കഴിവില്ലാത്തവരെ മാത്രം തെരഞ്ഞെടുപ്പ് മന്ത്രിമാരാക്കിയതാണ് രണ്ടാം പിണറായി സർക്കാറിനുണ്ടായിരുന്ന പ്രശ്നം. ഇനി കോൺഗ്രസിനൊപ്പം സജീവമാകുമെന്ന് ബിജു പ്രഭാകർ വ്യക്തമാക്കി.

 

കോൺഗ്രസിന്‍റെ ഇന്ദിര ഗ്യാരന്‍റിയിൽ ഉൾപ്പെടുന്ന കെഎസ്ആ‍ർടിസി ബസിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര വാഗ്ദാനത്തെ വിമര്‍ശിച്ച് ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍. ആ വാഗ്ദാനം നടപ്പിലാകുമെന്ന് തോന്നുന്നില്ലെന്ന് ആതിര പറഞ്ഞു. ഇപ്പോഴാണ് കെഎസ്ആർടിസി ഒന്ന് പച്ച പിടിച്ചത്. ആരും ഒരു ഫ്രീയും തരേണ്ടെന്നാണ് ജനങ്ങൾ തന്നോട് പറഞ്ഞത്.കോൺഗ്രസിന്‍റെ വാഗ്ദാനം പ്രായോഗികമല്ലെന്നും ആതിര ഡി നായര്‍ കൂട്ടിച്ചേർത്തു.

 

 

ഇടുക്കിയിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ചുവെന്ന് ആരോപണം. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണെന്നും ഗുജറാത്തിലെ ജനങ്ങളെപ്പോലെ അവരെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നുമുള്ള ഖാർഗെയുടെ പരാമർശത്തിനെതിരെ ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാക്കളും രംഗത്തെത്തി.

 

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കൊച്ചിയില്‍ ബാലഗോകുലത്തിന്റെ സുവര്‍ണ ജയന്തി ആഘോഷ സമാപന പരിപാടിയില്‍ പങ്കെടുത്തു. എറണാകുളം എളമക്കരയിലെ ഭാസ്‌കരീയത്തില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ രാജീവ് അര്‍ലേക്കറും പങ്കെടുത്തു.

 

ഓസ്ട്രേലിയയില്‍ ജോലിയും സിറ്റിസണ്‍ഷിപ്പും വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതികളായ ദമ്പതികള്‍ അഞ്ചുമാസത്തെ ഒളിവു ജീവിതത്തിന് ശേഷം പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ ബിജു ബാലന്‍ (52), ഭാര്യ രശ്മി (44) എന്നിവരാണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.

 

 

കോഴിക്കോട് എലത്തൂരില്‍ അനധികൃതമായി സൂക്ഷിച്ച 184 കിലോഗ്രാം വെടിമരുന്നും ഓലപ്പടക്ക ശേഖരവും പിടികൂടി്. സംഭവത്തില്‍ ബിനീഷ്, മനോജ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഡല്‍ഹി സ്വദേശിയായ സരബ്ജിത്ത് സിങ് ആണ് കസ്റ്റഡിയിലായത്. മുഖംമൂടി ധരിച്ചെത്തിയ ഇയാള്‍ തന്റെ വെളുത്ത സിയാസ് കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് നിയമസഭാ വളപ്പിലേക്ക് അതിവേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു.

 

ഡല്‍ഹി നിയമസഭാ സമുച്ചയത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റിയയാള്‍ പിടിയില്‍. ഡല്‍ഹി സ്വദേശിയായ സരബ്ജിത്ത് സിങ് ആണ് കസ്റ്റഡിയിലായത്. മുഖംമൂടി ധരിച്ചെത്തിയ ഇയാള്‍ തന്റെ വെളുത്ത സിയാസ് കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് നിയമസഭാ വളപ്പിലേക്ക് അതിവേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു.

 

ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. പട്ടാമ്പി കൊണ്ടൂര്‍ക്കര നെരയാന്‍കുന്ന് സ്വദേശിനി സഫിയ (55) ആണ് മരിച്ചത്.

 

സൗദി അറേബ്യയിൽ 69 അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽ 100 ശതമാനം സ്വദേശിവത്കരണം. ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമപ്രകാരം, ഈ തസ്തികകളിൽ 100% സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ, ഇത് ആയിരക്കണക്കിന് പ്രവാസികളുടെ തൊഴിലിനെ ബാധിക്കും.

 

എൽപിജി നിറച്ച ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. ഗ്രീൻ ആശ എന്ന കപ്പലാണ് ഇന്നലെ സുരക്ഷിതമായി കടലിടുക്ക് കടന്നതായി അധികൃതർ അറിയിച്ചത്. 15,400 ടൺ എൽപിജിയാണ് കപ്പലിലുള്ളത്. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യൻ കപ്പലുകളുടെ എണ്ണം എട്ടായി.

 

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പദവിയില്‍ നിന്ന് നീക്കാന്‍ ഭരണഘടനയിലെ ‘ഇരുപത്തിയഞ്ചാം ഭേദഗതി’ പ്രയോഗിച്ചേക്കുമെന്ന ചര്‍ച്ചകള്‍ യുഎസില്‍ വീണ്ടും സജീവമാകുന്നു. സാധാരണ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കപ്പുറം, പണം വെച്ചുള്ള പ്രവചനങ്ങള്‍ നടക്കുന്ന പ്രവചന വിപണികളിലും ഇതിനുള്ള സാധ്യത വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതും ട്രംപിന്‍റെ വിവാദപരമായ ചില പ്രതികരണങ്ങളുമാണ് ഇതിലേക്ക് നയിച്ചത്.

 

ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള പ്രതിസന്ധിക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇയും ബഹ്റൈനും. കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് ഭക്ഷ്യ-ഊർജ്ജ സുരക്ഷയെ ബാധിക്കുന്നതിനാൽ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടിയന്തരമായി ഇടപെടണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇതിനായി ബഹ്റൈൻ പുതിയ പ്രമേയം സമർപ്പിച്ചിട്ടുണ്ട്.

 

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ അമേരിക്ക പ്രഖ്യാപിച്ചിരുന്ന സമയപരിധി നാളത്തേക്കു കൂടി നീട്ടി. ഇതേസമയം, സമാധാന ശ്രമങ്ങള്‍ സംബന്ധിച്ച് തങ്ങളുടെ നിലപാടിന്റെ കരട് തയാറെന്ന് ഇറാന്‍. സമയം ആകുമ്പോള്‍ ഇത് അമേരിക്കയ്ക്ക് മുന്നില്‍ പ്രഖ്യാപിക്കുമെന്നും ഇറാന്‍ വിദേശകാര്യ വക്താവ് അറിയിച്ചെന്ന് ഇറാന്‍ മാധ്യമങ്ങള്‍. അതിനിടെ, ഇന്ത്യയുമായി വീണ്ടും ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി. സമാധാനത്തിനായി സംയുക്തമായി ശ്രമിക്കുമെന്ന് റഷ്യയും ചൈനയും വ്യക്തമാക്കി.

 

 

കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ. ആറ് കുവൈത്ത് സ്വദേശികളും 23 പ്രവാസികളും ഉൾപ്പെടെ 29 പേരെ ആഭ്യന്തര മന്ത്രാലയം നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇറാൻ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രീകരണം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

ലോക രാജ്യങ്ങളിൽ ആശങ്ക നിറച്ച് ചൈനയുടെ അസാധാരണ നീക്കം.

തായ്‌വാന് സമീപമുള്ള ചൈനീസ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം പെട്ടെന്ന് കുറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ‘നോട്ടാം’ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, സിവിൽ ഏവിയേഷൻ ഇതുവരെ തടസ്സപ്പെട്ടിട്ടില്ല.

 

കുവൈത്തിന്‍റെ വടക്കൻ താമസ മേഖലയിൽ മിസൈൽ-ഡ്രോൺ ഭാഗങ്ങൾ പതിച്ച് ആറുപേർക്ക് പരിക്ക്. തലയിലും കൈകാലുകൾക്കും ചെറിയ മുറിവുകളും താൽക്കാലിക കേൾവി പ്രശ്നങ്ങളുമാണ് പരിക്കേറ്റവർക്ക് ഉണ്ടായത്, എന്നാൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *