കൊളംബിയയിലെ ഭൂചലനത്തിൽ 132 മരണം. ആയിരത്തിലധികം പേർക്ക് പരിക്ക്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ മാസത്തിൽ അയൽരാജ്യമായ വെനിസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ ഞെട്ടൽ മാറും മുൻപാണ് ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ വൻ ഭൂചലനമുണ്ടായത്. പടിഞ്ഞാറൻ കൊളംബിയയിലെ ചോക്കോ പ്രവിശ്യയാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം. കൊളംബിയ ഈ നൂറ്റാണ്ടിൽ നേരിട്ട ഏറ്റവും ശക്തമായ ഭൂചലനത്തിൽ ആറ് പ്രവിശ്യകളിലായി 1,575 വീടുകളും 18 ആരോഗ്യ കേന്ദ്രങ്ങളും 52 സ്കൂളുകളും തകർന്നു. മൂന്ന് വിമാനത്താവളങ്ങളും ഭാഗികമായി തകർന്നു. ആറ് വിമാനത്താവളങ്ങൾ അടച്ചു.
കൊളംബിയയിലെ ഭൂചലനത്തിൽ 132 മരണം
