തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ടാങ്കറുകളിൽ വെള്ളമെത്തിക്കാനും, ഓടകൾ വൃത്തിയാക്കാനും, തീരശോഷണം തടയാനും, പകർച്ചവ്യാധികൾ പ്രതിരോധിക്കാനും യോഗം നിർദ്ദേശം നൽകി. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനമായി.ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്തത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ്, ജില്ലാ കലക്ടർ അനുകുമാരി എന്നിവരും യോഗത്തിൽ പങ്കെടുക്കും.
തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു
