എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒന്നാം ലാവലിൻ കേസ് എന്തായി എന്ന് ആദ്യം പറയണം എന്നിട്ട് മതി രണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ സമരങ്ങളും തകർന്ന് തരിപ്പണമായെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ സ്വാഭാവികമായി വരുന്ന വിമര്‍ശനങ്ങള്‍ ഉള്‍പ്പടെയുള്ളവ നോക്കിയതിനു ശേഷം ആവശ്യമായ നിലപാട് സ്വീകരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇരു ചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നത് ചിന്തിച്ച് തീരുമാനമെടുക്കാമെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി.
എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു അഴിമതിയും ഉണ്ടാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
