പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൌപദി മുർമുവിന്റെ അംഗീകാരം. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ വേഗത്തിലാക്കുകയും സമയബന്ധിത വിചാരണ ഉറപ്പാക്കുകയുമാണ് നിമയത്തിന്റെ ലക്ഷ്യം. പരീക്ഷാ തട്ടിപ്പിൽ പങ്കുള്ള സേവനദാതാക്കൾക്ക് പരമാവധി പിഴ 1 കോടിയിൽ നിന്ന് 5 കോടിയായി വർധിപ്പിക്കും. പൊതുപരീക്ഷകൾ നടത്തുന്നതിൽ നിന്ന് വിലക്കുന്ന കാലാവധി 4 വർഷത്തിൽ നിന്ന് 8 വർഷമായി ഉയർത്തും. പൊതുപരീക്ഷകളുടെ വിശ്വാസ്യത വർധിപ്പിക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം.
പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
