ലോകത്തെ മുന്‍നിര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികളുടെ മേധാവികള്‍ കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. എഐ സാങ്കേതികവിദ്യ മൂലം ജോലി നഷ്ടപ്പെടുമെന്ന ഭീതിയും, ഈ സാങ്കേതികവിദ്യ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അമര്‍ഷവുമാണ് ഈ ഭീഷണിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍. സാം ആള്‍ട്ട്മാന്‍, ആന്ത്രോപിക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അടുത്തിടെ വധശ്രമങ്ങളും ഭീഷണികളും ഉണ്ടായി. എഐ എക്‌സിക്യൂട്ടീവുകള്‍ക്കും ഡാറ്റാ സെന്ററുകള്‍ക്കും നേരെയുള്ള ഓണ്‍ലൈന്‍ ഭീഷണികള്‍ ഏഴിരട്ടിയായി വര്‍ദ്ധിച്ചു. 55 ശതമാനം അമേരിക്കക്കാരും എഐ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നവരാണ്. ഈ സാഹചര്യം നേരിടാന്‍ കമ്പനികള്‍ തങ്ങളുടെ സുരക്ഷാ ബഡ്ജറ്റ് വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. ഒറാക്കിള്‍ 5.6 മില്യണ്‍ ഡോളറും സെയില്‍സ്ഫോഴ്സ് 4 മില്യണ്‍ ഡോളറുമാണ് സുരക്ഷയ്ക്കായി ചെലവിടുന്നത്. പല കമ്പനികളും തങ്ങളുടെ ആശയവിനിമയ രീതികള്‍ പുനഃപരിശോധിക്കാനും എക്‌സിക്യൂട്ടീവുകള്‍ക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കാനും നിര്‍ബന്ധിതരായിരിക്കുകയാണ്.
കടുത്ത സുരക്ഷാ ഭീഷണി നേരിട്ട് എഐ മേധാവികള്‍
