6 3

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പുതിയ നിക്ഷേപകരില്‍ സ്ത്രീകളുടെ പങ്കാളിത്തത്തില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്‍വെസ്റ്റിങ് പ്ലാറ്റ്ഫോമായ ഫിന്‍എഡ്ജിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യക്തമായ ഉദ്ദേശത്തോടെയാണ് സ്ത്രീകള്‍ ഇന്ന് നിക്ഷേപം നടത്തുന്നത്. 2012 ല്‍ പുതിയ നിക്ഷേപകരില്‍ 18 ശതമാനം മാത്രമായിരുന്നു സ്ത്രീകളുടെ പങ്കാളിത്തം. ഇന്ന് ഇത് 42 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്ത്രീ പങ്കാളിത്തത്തില്‍ 50 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, 2028 ആകുമ്പോഴേക്കും പുതിയ നിക്ഷേപകരില്‍ പകുതിയിലധികവും സ്ത്രീകളായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 30 നും 40 നും ഇടയിലുള്ള സ്ത്രീകളാണ് കൂടുതലായി നിക്ഷേപം നടത്തുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും വിരമിക്കല്‍ ആസൂത്രണവും ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നതെന്നും ഫിന്‍എഡ്ജ് പറയുന്നു. സ്ത്രീകളില്‍ നല്ലൊരു ഭാഗവും നിക്ഷേപിക്കുമ്പോള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാണ്. എസ്‌ഐപികളില്‍ ഏകദേശം 87 ശതമാനവും ഇക്വിറ്റി ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. ഇത് പുരുഷന്മാരുടേതിന് തുല്യമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *