yt cover 1

https://dailynewslive.in/ സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ തല പ്രവേശനോല്‍സവം മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്യും. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 10 നകം പുറത്തിറക്കും. സമഗ്ര ഗുണമേന്‍മ പദ്ധതി നടപ്പാക്കുമെന്നും സമഗ്ര ഗുണമേന്‍മ വര്‍ഷമായി ആചരിക്കുമെന്നും വി ശിവന്‍ കുട്ടി പറഞ്ഞു. സാമൂഹ്യ ബോധ്യം വളര്‍ത്തുന്ന 10 വിഷയങ്ങളായിരിക്കും ആദ്യം രണ്ടാഴ്ച പഠിപ്പിക്കുക. ലഹരി തടയുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠന വിഷയമാക്കും. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതി പരിഷ്‌കരണം ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. രണ്ടരലക്ഷത്തോളം കുട്ടികള്‍ ഇത്തവണ ഒന്നാംക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ.

https://dailynewslive.in/ നിലമ്പൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മോഹന്‍ ജോര്‍ജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച പി വി അന്‍വറും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. നേരത്തെ പത്രിക സമര്‍പ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകുന്നേരം നാലുമണിക്ക് നിലമ്പൂര്‍ കോടതിപ്പടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും ഇന്നലെ രാവിലെ തന്നെ പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. 9 വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനാണ് വോട്ട് തേടുന്നതെന്നും പണം വരുമെന്നും ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. പണമില്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം അന്‍വര്‍ പറഞ്ഞിരുന്നു. വി.ഡി.സതീശന്റെ കാല്‍ നക്കി മുന്നോട്ട് ഇല്ലെന്നും യുഡിഎഫ് മുന്നണി സാധ്യമാകില്ലെന്ന് ഉറപ്പായതോടെ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ നിലമ്പൂരില്‍ അഡ്വക്കേറ്റ് മോഹന്‍ ജോര്‍ജാണ് ബിജെപിക്കായി മത്സരിക്കുന്നത്. മലയോര കുടിയേറ്റ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹന്‍ ജോര്‍ജിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചു.

https://dailynewslive.in/ പിവി അന്‍വര്‍ വലിയ വഞ്ചന കാണിച്ചതുകൊണ്ടാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വം നാട് സ്വീകരിച്ചതില്‍ ആശ്ചര്യമില്ലെന്നും ക്ലീന്‍ ഇമേജ് നിലനിര്‍ത്തുന്നയാളാണ് സ്വരാജെന്നും അഭിമാനത്തോടെ തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്റേതെന്നും അദ്ദേഹം പറഞ്ഞു. സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏകകണ്ഠമായാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എതിര്‍പ്പ് അറിയിച്ചപ്പോള്‍ അന്‍വറുമായി സംസാരിച്ചുവെന്നും മുന്നണി പ്രവേശം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനോട് വിയോജിപ്പുള്ളവരെ ഒന്നിച്ചു നിര്‍ത്തണമെന്ന് കരുതിയെന്നും അന്‍വറിനെ ചേര്‍ത്തു നിര്‍ത്തണം എന്നായിരുന്നു യുഡിഎഫ് ആഗ്രഹിച്ചതെന്നും എന്നാല്‍ ചര്‍ച്ചകള്‍കൊണ്ട് അര്‍ത്ഥമില്ലെന്ന് മനസ്സിലായി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി. ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ അഭ്യര്‍ഥന മാനിച്ചാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റം. മലപ്പുറം ജില്ലാ അധ്യക്ഷന്‍ കുഞ്ഞാവു ഹാജിയെ മത്സരിപ്പിക്കാനായിരുന്നു നീക്കം. വ്യാപാര സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സര്‍ക്കാരും ഉറപ്പു നല്‍കി.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വറിന് മുന്നില്‍ മറ്റെന്താണ് വഴിയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. അന്‍വര്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷത്തിന് ഒന്നുമില്ലെന്നും ഇടത് പക്ഷം വിജയിക്കുമെന്നും ജനാധിപത്യസമൂഹത്തില്‍ എല്ലാവരും മല്‍സരിക്കട്ടെയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ എം സ്വരാജിനെതിരെ വിമര്‍ശനവുമായി വീണ്ടും പി.വി അന്‍വര്‍. പ്രളയകാലത്ത് പോത്ത്കല്ല് പ്രദേശവാസിയായ സ്വരാജ് തന്റെ കൂടെ ചില ഫോട്ടോകള്‍ എടുത്തുവെന്നല്ലാതെ മറ്റൊന്നും ചെയ്തില്ലെന്ന് അന്‍വര്‍ ആരോപിച്ചു. കാശ്മീരും ഗാസയും പറഞ്ഞു മുസ്ലിം പിന്തുണ തേടുന്ന സ്വരാജ്, നാട്ടിലെ മുസ്ലിം പ്രശ്നത്തിനെതിരെ ഒന്നും പറയില്ലെന്നും മുസ്ലിം പ്രശ്നങ്ങളില്‍ ആര്യാടന്‍ ഷൗക്കത്ത് ഇടപെട്ടില്ലെന്നും പറഞ്ഞു.

https://dailynewslive.in/ ജനാധിപത്യത്തില്‍ എല്ലാവരും മത്സരിക്കട്ടെയെന്ന് എം സ്വരാജ്. ആര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ടെന്നും അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിനെ ബാധിക്കുന്ന വിഷയമല്ലെന്നും എം സ്വരാജ് പറഞ്ഞു. അതേസമയം യുഡിഎഫ് പിവി അന്‍വറിനെ പറ്റിച്ചെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പ്രതികരിച്ചു. അന്‍വറിനെ ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയതു പോലെയായിയെന്നും ഞങ്ങള്‍ വാക്കു കൊടുത്താല്‍ എന്തു വില കൊടുത്തും പാലിക്കുമെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സ്ഥാനാര്‍ത്ഥിയെ ഔട്ട്സോഴ്സിംഗ് ചെയ്യേണ്ട ഗതികേടില്‍ ബിജെപിയെത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മഞ്ചേരി, വഴിക്കടവ് ബസിലെ ഏതോ ഒരു ജോര്‍ജ് സാറിനെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും യുഡിഎഫിന്റെ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കാകില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. അതേസമയം വോട്ടര്‍ പട്ടികയില്‍ പേരുള്ള ആര്‍ക്കും മല്‍സരിക്കാം എന്നായിരുന്നു അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള സന്ദീപ് വാര്യരുടെ പ്രതികരണം.

https://dailynewslive.in/ മുസ്ലീം ലീഗ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം. വിഡി സതീശന്റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പിവി അന്‍വര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പറഞ്ഞു.

https://dailynewslive.in/ യുഡിഎഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശനെതിരെ ലീഗ് യോഗത്തില്‍ വിമര്‍ശനമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഏതെങ്കിലും നേതാക്കളെ പ്രത്യേകം ലക്ഷ്യംവെച്ചുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നും ആ രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. തെരഞ്ഞെടുപ്പ് ചുമതലകള്‍ വീതിച്ചു നല്‍കുക എന്നതായിരുന്നു ലീഗ് യോഗത്തിന്റെ പ്രധാന അജണ്ടയെന്നും നിലവില്‍ രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവായ അഭിപ്രായങ്ങളും ചര്‍ച്ചകളുമാണ് യോഗത്തിലുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

https://dailynewslive.in/ നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കില്‍ അത് സമ്മതിക്കുന്നുവെന്നും പാര്‍ട്ടിക്കെതിരെ തനിക്ക് ഈഗോയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടി പറയുന്നതാണ് ശരിയെന്ന് പറഞ്ഞ രാഹുല്‍ നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അന്‍വറുമായി ശനിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടില്‍ പോയി കണ്ടതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരസ്യമായി തള്ളിയിരുന്നു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വരുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലക്കാണെന്നും വിഷയത്തില്‍ പാര്‍ട്ടി നേതൃത്വവും രാഹുലും നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും അതില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും ഷാഫി പറമ്പില്‍ എംപി പറഞ്ഞു. പിണറായിസത്തിനെതിരെ ജയിക്കാന്‍ കഴിയുന്നത് യുഡിഎഫിനാണെന്നും സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകുമെങ്കിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. ക്യാംപ് അവസാനിച്ചതിനു ശേഷമായിരിക്കും ഈ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തുക. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും.

https://dailynewslive.in/ അഞ്ച് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള മൂല്യനിര്‍ണയം കര്‍ശനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വാര്‍ഷിക പരീക്ഷയ്ക്ക് മിനിമം മാര്‍ക്ക് വാങ്ങാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ആരെയും തോല്‍പ്പിക്കുക അല്ല ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. പ്രവേശനോത്സവം മുഖ്യമന്ത്രി ആലപ്പുഴ കലവൂര്‍ ഗവ. എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

https://dailynewslive.in/ രാഷ്ട്രീയം വച്ച് സംസ്ഥാനങ്ങളെ കാണരുതെന്നും ദുരന്തങ്ങളായിരിക്കണം മാനദണ്ഡമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മഹാരാഷ്ട്രയ്ക്ക് വിദേശ സംഭാവന സ്വീകരിക്കാന്‍ അനുമതി നല്‍കിയത് നല്ല കാര്യം തന്നെയാണെന്നും എന്നാല്‍ കേരളം വിദേശ സംഭാവന സ്വീകരിക്കാന്‍ അനുമതി തേടിയപ്പോള്‍ വേണ്ട എന്നാണ് കേന്ദ്രം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപരമായാണ് കേരളം അനുമതി തേടിയതെന്നും കേരളത്തിന് തുല്യ നീതി വേണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മേയ് മാസത്തെ ശമ്പളം മേയ് 31-ാം തീയതി വിതരണം ചെയ്തുകഴിഞ്ഞുവെന്ന് മാനേജ്മെന്റ് അറിയിച്ചു. തുടര്‍ച്ചയായി പത്താമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 74.64 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

https://dailynewslive.in/ കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ മേയ് മാസത്തെ റേഷന്‍ വിതരണം ജൂണ്‍ നാലാം തീയ്യതി വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ 90 ശതമാനം ഭക്ഷ്യധാന്യങ്ങളും റേഷന്‍കടകളില്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞുവെന്നും മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ നേരിടാന്‍ വകുപ്പ് പൂര്‍ണ്ണസജ്ജമാണെന്നും ഓഫീസ് അറിയിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് മഴക്കെടുതിയില്‍ നാല് മരണം. കോട്ടയം ഒളശയില്‍ വെള്ളക്കെട്ടില്‍ വീണ മാവുങ്കല്‍ സ്വദേശി അലന്‍ ദേവസി മരിച്ചു. എറണാകുളം വരാപ്പുഴയില്‍ പതിനേഴുകാരന്‍ മുങ്ങിമരിച്ചു. വരാപ്പുഴ സ്വദേശി പോളാണ് മരിച്ചത്. പത്തനംതിട്ട വള്ളംകുളം കാവുങ്കലില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. രഞ്ജിത്ത് രാജേന്ദ്രന്‍ ആണ് മരിച്ചത്. മീന്‍ പിടിക്കാനായി ഇട്ടിരുന്ന വലയില്‍ കാല്‍ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. കൊല്ലം കുണ്ടറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. പെരുമ്പുഴ സ്വദേശി ഗോപാലകൃഷ്ണപിള്ള ആണ് മരിച്ചത്.

https://dailynewslive.in/ സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇന്‍ഷുര്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹകരണ വര്‍ഷാചാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് കൃഷി ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്‍ഡില്‍ 300 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നു വിട്ടിരിക്കുന്നത്. 200 ഘനയടി വെള്ളം കൃഷിയ്ക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്.തേക്കടിയില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം തേനി ജില്ല കളക്ടര്‍ രഞ്ജിത്ത് സിംഗാണ് ഷട്ടര്‍ തുറന്നത്.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി വരുന്ന പൊതുപ്രസംഗങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. പ്രധാനമന്ത്രിയുടെ എല്ലാ പ്രസ്താവനകളോടും പ്രതികരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി അദ്ദേഹം സംസാരിക്കണമെന്നും ഖര്‍ഗെ പറഞ്ഞു. സ്വയം പുകഴ്ത്തുന്നതിനു പകരം ശത്രുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഞങ്ങളുടെ പൂര്‍ണ പിന്തുണ സൈന്യത്തിനൊപ്പമുണ്ടെന്നും ഖര്‍ഗെ വ്യക്തമാക്കി.

https://dailynewslive.in/ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയ്‌ക്കെതിരെ കടുത്ത ആക്രമണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തെ സഹായിച്ച് ദേശീയസുരക്ഷയ്ക്കുപരി സ്വന്തം വോട്ട് ബാങ്കിന് പ്രാമുഖ്യം നല്‍കുകയാണ് മമത എന്ന് ബംഗാള്‍ സന്ദര്‍ശനത്തിനിടെ അമിത് ഷാ ആരോപിച്ചു.

https://dailynewslive.in/ രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 363 കൊവിഡ് കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ 3758 കൊവിഡ് കേസുകളാണുള്ളത്. കേരളത്തില്‍ 1400 ആക്റ്റീവ് കേസുകളുണ്ട്. 24 മണിക്കൂറിനിടെ 64 കൊവിഡ് കേസുകളാണ് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്.

https://dailynewslive.in/ കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് വീശിയടിച്ച സമയത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനാല്‍ ബെഡ് ഇല്ലാത്ത സാഹചര്യത്തെ തരണം ചെയ്യാന്‍ രോഗിയെ കൊല്ലാന്‍ സഹപ്രവര്‍ത്തകന് നിര്‍ദ്ദേശം നല്‍കിയ മുതിര്‍ന്ന സര്‍ക്കാര്‍ ഡോക്ടറിനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഉദ്ഗിര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡീഷണല്‍ ജില്ലാ സര്‍ജന്‍ കൂടിയായ ഡോ ശശികാന്ത് ദേശ്പാണ്ഡെ എന്നയാള്‍ക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

https://dailynewslive.in/ ഒഡിഷയില്‍ മലയാളി കത്തോലിക്ക വൈദികര്‍ക്കെതിരായ ആക്രമണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എം പി. ഒഡീഷയിലെ സംബല്‍പൂര്‍ ജില്ലയില്‍ തൊണ്ണൂറുകാരനായ ഒരു വൃദ്ധ പുരോഹിതന്‍ ഉള്‍പ്പെടെ രണ്ടു മലയാളി കത്തോലിക്കാ വൈദികരാണ് ക്രൂരപീഡനങ്ങള്‍ക്കിരയായത്.

https://dailynewslive.in/ ഖത്തറില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ച് വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. ജൂണ്‍ 10 ചൊവ്വാഴ്ച മുതലാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

https://dailynewslive.in/ കുവൈത്തിലെ റിഗ്ഗായില്‍ പ്രവാസികളുടെ താമസകെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ ആറായി ഉയര്‍ന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഹജ്ജിന് ബുധനാഴ്ച തുടക്കം കുറിക്കാനിരിക്കെ ഇന്ത്യയില്‍നിന്നുള്‍പ്പടെ തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയിലെത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കിഴില്‍ 122,518 തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 20 എംബാര്‍കേഷന്‍ പോയിന്റുകളില്‍നിന്നും 390 വിമാനങ്ങളിലായാണ് ഇത്രയും ഹാജിമാര്‍ സൗദിയിലെത്തിയത്.

https://dailynewslive.in/ സിന്ധു നദീജല ഉടമ്പടി പാകിസ്ഥാന്റെ ചുവന്ന രേഖയാണെന്നും ജലപ്രശ്നത്തില്‍ പാകിസ്ഥാന്‍ യാതൊരു വിട്ടുവീഴ്ച്ചക്കുമില്ലെന്നും പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍. വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ എന്നിവര്‍ക്കുള്ള യോഗത്തില്‍ സംസാരിക്കവെയാണ് മുനീര്‍ ഭീഷണിയുമായി രംഗത്തെത്തിയത്.

https://dailynewslive.in/ അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന് പാകിസ്ഥാന്‍. അഫ്ഗാനിലേക്ക് അംബാസഡറെ നിയമിക്കുമെന്നും പാകിസ്ഥാന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യ താലിബാനുമായി രാഷ്ട്രീയ ബന്ധത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നയം മാറ്റം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്താക്കിയും ചര്‍ച്ച നടത്തിയിരുന്നു.

https://dailynewslive.in/ റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രൈന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രൈന്‍ കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രൈന്‍ അവകാശപ്പെട്ടു. ഞായറാഴ്ച യുക്രൈനിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രൈന്‍ ഡ്രോണാക്രമണം നടത്തുന്നത്.

https://dailynewslive.in/ റഷ്യയുടെ വ്യോമതാവളത്തിനുനേരെ ഞായറാഴ്ച യുക്രൈന്‍ നടത്തിയ ഡ്രോണാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്താന്‍ യുക്രൈന്‍ മാസങ്ങളോളം ആസൂത്രണം നടത്തിയതായും പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. യുക്രൈന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചിട്ടുമുണ്ട്.

https://dailynewslive.in/ നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ മുന്‍ ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ ആറാം റൗണ്ടില്‍ പരാജയപ്പെടുത്തി ഇന്ത്യന്‍ താരവും നിലവിലെ ലോകചാമ്പ്യനുമായ ഡി. ഗുകേഷ്. ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ ഇതാദ്യമായാണ് ഗുകേഷ് തോല്‍പ്പിക്കുന്നത്. തോല്‍വിക്ക് ശേഷം വളരെ ക്ഷോഭത്തോടെ മേശയില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ കാള്‍സന്‍ വേദി വിട്ടത്.

https://dailynewslive.in/ ഐപിഎല്‍ പതിനെട്ടാം സീസണിലെ നാളെ നടക്കുന്ന ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും ഏറ്റുമുട്ടും. ഇന്നലെ നടന്ന വാശിയേറിയ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിംഗ്സ് ഫൈനലിന് അര്‍ഹത നേടിയത്. മഴ മൂലം രണ്ടര മണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ 44 റണ്‍സ് വീതമെടുത്ത സൂര്യകുമാര്‍ യാദവിന്റേയും തിലക് വര്‍മയുടേയും 38 റണ്‍സെടുത്ത ജോണ്ി ബെയര്‍സ്റ്റോയുടേയും മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 41 പന്തില്‍ പുറത്താകാതെ 87 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും 48 റണ്‍സെടുത്ത നെഹാല്‍ വധേരയുടേയും 38 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിന്റേയും മികവില്‍ 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.

https://dailynewslive.in/ ലണ്ടനും ഏതന്‍സും ഉള്‍പ്പെടെ 10 വിദേശ നഗരങ്ങളിലേക്ക് കൂടി നേരിട്ടുള്ള വിമാനസര്‍വീസ് ഏര്‍പ്പെടുത്താനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇതോടെ കമ്പനി നേരിട്ട് സര്‍വീസ് നടത്തുന്ന വിദേശരാജ്യങ്ങളുടെ എണ്ണം 40ല്‍ നിന്ന് അമ്പതായി ഉയരും. ആംസ്റ്റര്‍ഡാം, മാഞ്ചസ്റ്റര്‍, കോപ്പന്‍ഹേഗന്‍, സിയം റിയാപ്പ് (കംബോഡിയ) എന്നിവക്ക് പുറമെ മധ്യേഷ്യയിലെ നാല് നഗരങ്ങളിലേക്ക് കൂടിയാണ് നേരിട്ടുള്ള സര്‍വീസ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുന്നത്. വാടകക്കെടുത്ത ബോയിംഗ് 789-7 വിമാനങ്ങള്‍ ഉപയോഗിച്ച് ജൂലൈ മുതല്‍ മുംബൈയില്‍ നിന്നും മാഞ്ചസ്റ്ററിലേക്കും ആംസ്റ്റര്‍ഡാമിലേക്കും ഇന്‍ഡിഗോ സര്‍വീസ് തുടങ്ങും. ദീര്‍ഘദൂര റൂട്ടുകളിലേക്കുള്ള ഇന്‍ഡിഗോയുടെ പ്രവേശനം കൂടിയാണ് മാഞ്ചസ്റ്റര്‍ സര്‍വീസ്. 430 വിമാനങ്ങള്‍ ഉപയോഗിച്ച് നിലവില്‍ പ്രതിദിനം 2,300 സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. 90 ആഭ്യന്തര ഇടങ്ങളിലേക്കും 40 വിദേശ നഗരങ്ങളിലേക്കുമാണ് കമ്പനിയുടെ സര്‍വീസ്. നിലവില്‍ 10 ബില്യന്‍ ഡോളര്‍ (ഏകദേശം 85,000 കോടി രൂപ) വരുമാനമുള്ള കമ്പനിയാണ് ഇന്‍ഡിഗോ. ഉടന്‍ ഉദ്ഘാടനം നടത്താനിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആദ്യം സര്‍വീസ് നടത്തുന്നത് ഇന്‍ഡിഗോ ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

https://dailynewslive.in/ തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ചിത്രമാണ് ‘സ്വയംഭൂ’. നിഖില്‍ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രം പിക്സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാര്‍ത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് ഇത്. നിഖില്‍, നായികയായ സംയുക്ത മേനോന്‍ എന്നിവരെയാണ് പുതിയ പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങള്‍. ഒരു യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. കയ്യില്‍ അമ്പും വില്ലുമായി ലക്ഷ്യം ഭേദിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ലുക്കിലാണ് സംയുക്തയെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്.

https://dailynewslive.in/ നടി സാമന്തയുടെ ആദ്യ നിര്‍മ്മാണ സംരംഭമായ ‘ശുഭം’ ഇപ്പോള്‍ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുകയാണ്. തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഈ ഹൊറര്‍ കോമഡി ചിത്രം 2025 ജൂണ്‍ 13 മുതല്‍ ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങും. ചിത്രം ഇപ്പോള്‍ തെലുങ്കില്‍ മാത്രമായിരിക്കും ലഭ്യമാകുക. 2025 മെയ് 9 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ശുഭത്തില്‍ ഹര്‍ഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരണ്‍ പെറി, ശ്രിയ കൊന്തം, ശ്രാവണി ലക്ഷ്മി, ശാലിനി കൊണ്ടേപുടി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തി. ചിത്രത്തില്‍ സാമന്തയും ഒരു സുപ്രധാന അതിഥി വേഷത്തില്‍ എത്തിയിരുന്നു. ശക്തമായ സ്ത്രീ വിഷയം പറയുന്ന ചിത്രം കൂടിയാണ് സിനിമ. ഒരു നാട്ടിലെ സ്ത്രീകള്‍ എല്ലാ ദിവസവും രാത്രി 9 മണിക്ക് നടക്കുന്ന ഒരു ടിവി സീരിയല്‍ കാണുന്നതോടെ പ്രേത ബാധ കൂടിയത് പോലെയാകുന്നു. പുരുഷന്മാര്‍ക്ക് അവരുടെ മുകളിലുള്ള എല്ലാ നിയന്ത്രണം നഷ്ടപ്പെടുന്നു. അതോടെ നാട്ടിലെ പുരുഷന്മാര്‍ ഇതിന് പരിഹാരം തേടി അലയുന്നു. ഇത്തരത്തിലാണ് ശുഭം കഥ വികസിക്കുന്നത്.

https://dailynewslive.in/ എംജി മോട്ടോര്‍ പുതിയ സവിശേഷതകളോടെ ആസ്റ്ററിന്റെ പുതിയ 2025 മോഡല്‍ പുറത്തിറക്കി. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവയില്‍ പോലും ലഭ്യമല്ലാത്ത നിരവധി സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകള്‍ ഈ എസ്യുവിയില്‍ നല്‍കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. പനോരമിക് സണ്‍റൂഫും 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന ഒരേയൊരു 1.5 ലിറ്റര്‍ പെട്രോള്‍-പവര്‍ മിഡ്-സൈസ് എസ്യുവിയാണിത്. ഇതിന്റെ എക്സ്-ഷോറൂം വില 12.5 ലക്ഷം രൂപയില്‍ താഴെയാണ്. ഈ രണ്ട് സവിശേഷതകളും പുതുതായി പുറത്തിറക്കിയ ഷൈന്‍ വേരിയന്റില്‍ ലഭ്യമാണ്. ആസ്റ്ററിന്റെ എക്സ്-ഷോറൂം വില 11.30 ലക്ഷം രൂപയില്‍ ആരംഭിച്ച് 17.56 ലക്ഷം രൂപ വരെ ഉയരുന്നു. ഇതിനുപുറമെ സെലക്ട് ഓഫ് ആസ്റ്ററിന്റെ ഒരു പുതിയ മിഡ് ലെവല്‍ മോഡല്‍ പുറത്തിറക്കിയിട്ടുണ്ട്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ എന്നിവയുള്‍പ്പെടെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ആസ്റ്റര്‍ ലഭ്യമാണ്. ആദ്യത്തെ എഞ്ചിന്‍ 108 ബിഎച്പി പവറും 144 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ടര്‍ബോ 138 ബിഎച്പി പവറും 220 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നു.

https://dailynewslive.in/ ഓര്‍മകളുടെ പഴക്കമുണ്ടെങ്കിലും എന്നും പുതുമയുള്ള ഒരു അനുഭൂതിയാണ് നനുത്ത മഴ ആദ്യം മണ്ണില്‍ തൊടുമ്പോഴുള്ള ഈ മണം! ഏറെ ഇഷ്ടത്തോടെ നമ്മളെല്ലാം ആസ്വദിച്ച ഈ മണം പോലെ ഒരു കൂട്ടം കവിതകള്‍ ഇവിടെ അവതരിപ്പിക്കുകയാണ്, കാലം എത്ര മാറിയാലും മാധുര്യം മാറാത്ത മലയാളത്തിന്റെ നൈര്‍മല്യമേറിയ വാക്കുകള്‍ ചേര്‍ത്തൊരു അനുഭൂതി. ‘ആദ്യ മഴയിനാല്‍ മണ്ണിന്റെ ഗന്ധം’. രാജു മാനവ്. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 114 രൂപ.

https://dailynewslive.in/ ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക. അതുപോലെ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പഴങ്ങള്‍ സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും, ദഹനത്തെ മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ആപ്പിളില്‍ ലയിക്കുന്ന നാരുകളായ പെക്റ്റിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബറും ആന്റി ഓക്സിഡന്റുകളും, വിറ്റാമിന്‍ സിയും അടങ്ങിയ ബ്ലൂബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ‘പോളിഫെനോള്‍സ്’ എന്ന ആന്റി ഓക്‌സിഡന്റുകള്‍ മുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇവയും കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കൂടാതെ ഇവയും ബ്ലഡ് ഷുഗറും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. പപ്പായയില്‍ എന്‍സൈമുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

ഈ ലോകം തന്നെ ഒരു പാഠശാലയായി കരുതിയിരുന്ന ആളായിരുന്നു അഞ്ചാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന, അമേരിക്കന്‍ എഴുത്തുകാരനും പ്രഭാഷകനുമായ ഫെലിസ് ലിയോനാര്‍ഡോ ബുസ്‌കാഗ്ലിയയുടെ പിതാവ്. കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും വായിച്ചിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഒരു ദിവസം പുതിയ ഒരു അറിവെങ്കിലും നേടാതെ ഒരാള്‍ ഉറങ്ങാന്‍കിടക്കുകയാണെങ്കില്‍ അതാണ് അയാള്‍ ചെയ്യുന്ന ഏറ്റവും വലിയ തിന്മ. അത്താഴം കഴിക്കുമ്പോള്‍ പിതാവ് മക്കളോട് അവര്‍ അന്ന് നേടിയ പുതിയ അറിവിനെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കാന്‍ ആവശ്യപ്പെടും. പുതിയ അറിവൊന്നും നേടിയിട്ടില്ല എങ്കില്‍ അത്താഴം കഴിക്കുന്നതിനു മുന്‍പായി വീട്ടിലെ ലൈബ്രറിയില്‍ നിന്ന് ഏതെങ്കിലും ഒരു പുസ്തകം എടുത്ത് വായിച്ച് എന്തിനെ ക്കുറിച്ചെങ്കിലും പുതിയതായി അറിവ് നേടിയിരിക്കണം. ഈ ചടങ്ങ് ഒരു പീഡനമായിട്ടാണ് കുട്ടിക്കാലത്ത് ആ പിതാവിന്റെ മക്കള്‍ക്ക് തോന്നിയിരുന്നത്. കൂട്ടുകാരായ മറ്റ് കുട്ടികളുടെയൊന്നും വീട്ടില്‍ ഇങ്ങനെയൊരു പതിവുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മക്കള്‍ പിതാവിനെ വല്ലാതെ വെറുത്തിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പ്രഭാഷണങ്ങള്‍ കേട്ട് തന്റെ അറിവില്‍ അത്ഭുതം കൂറുന്ന ജനക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ ബുസ്‌കാഗ്ലിയ നന്ദിയോടെ ഓര്‍ക്കുന്നത് തന്റെ പിതാവിനെയാണ്. പിതാവ് പകര്‍ന്നു തന്ന വിദ്യാഭ്യാസ തന്ത്രം വഴി ആര്‍ജിച്ച വിജ്ഞാനത്തിന്റെ മൂല്യം തിരിച്ചറിയുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ലോകത്തുള്ള മുഴുവന്‍ അറിവും ഒരു വ്യക്തിക്ക് സമ്പാദിക്കാന്‍ സാധിച്ചെന്നു വരില്ല. എന്നാല്‍ ഒരു ദിവസം ഒരു പുതിയ അറിവെങ്കിലും നേടുകയാണെങ്കില്‍ ഒരാളുടെ ജീവിത കാലയളവില്‍ എന്ത് മാത്രം അറിവുകളാണ് അയാള്‍ക്ക് നേടാന്‍ കഴിയുക! അറിവോളം അമൂല്യമായി മറ്റൊന്നില്ലതന്നെ. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *