ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യത്തിൽ ചോദ്യോത്തരവേള സസ്പെന്റ് ചെയ്തു. നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു.
ഇന്നലെ സഭയിലുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്ന് സ്പീക്കർ പറഞ്ഞതിനെ തുടർന്ന് നിർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത് എന്ന് സ്പീക്കർ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നുവെന്നും, ഉപരോധ സമരമല്ല സത്യാഗ്രഹ സമരമാണ് നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും റൂൾ15 എന്ന അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിരന്തരമായി നിഷേധിച്ചതിനെ തുടർന്നാണ് ഞങ്ങൾ പ്രതിഷേധിച്ചതെന്നും, മന:പൂർവ്വമായി വന്ന് വാച്ച് ആൻറ് വാർഡ് ഉപദ്രവിക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു.
