1 23

ചില്ലറവില അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം ജൂലായിലെ 4.45 ശതമാനത്തില്‍നിന്ന് ഓഗസ്റ്റില്‍ 4.82 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയിലിത് ജൂലായിലെ 4.84 ശതമാനത്തില്‍നിന്ന് 5.23 ശതമാനമായും നഗരമേഖലയിലിത് 3.96 ശതമാനത്തില്‍നിന്ന് 4.31 ശതമാനമായും കൂടി. രാജ്യത്തെ അടിസ്ഥാന പലിശ നിരക്കു നിര്‍ണയിക്കുന്നതില്‍ റിസര്‍വ് ബാങ്ക് പരിഗണിക്കുന്ന ഉപഭോക്തൃ പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഭക്ഷ്യോത്പന്ന പണപ്പെരുപ്പം ജൂലായിലെ 5.52 ശതമാനത്തില്‍നിന്ന് 5.95 ശതമാനമായി കൂടി. സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുമായി തെലങ്കാന മുന്നില്‍ തുടരുന്നു. 6.27 ശതമാനം. രണ്ടാമതുള്ള തമിഴ്നാടിനിത് 5.92 ശതമാനമാണ്. മധ്യപ്രദേശ് (5.55 ശതമാനം), ആന്ധ്രപ്രദേശ് (5.53 ശതമാനം), ഒഡിഷ (5.52 ശതമാനം) എന്നിവ തുടര്‍ന്നുള്ള മൂന്നു സ്ഥാനങ്ങളില്‍. അതേസമയം, ഭക്ഷ്യവിലപ്പെരുപ്പം ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലാണ്. 8.10 ശതമാനം. ആന്ധ്രപ്രദേശ് (8.07 ശതമാനം), തമിഴ്നാട് (7.96 ശതമാനം), കര്‍ണാടക (7.58 ശതമാനം), തെലങ്കാന (7.33 ശതമാനം) എന്നിവയാണ് ഭക്ഷ്യവിലപ്പെരുപ്പം കൂടിയ മറ്റു സംസ്ഥാനങ്ങള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *