നാടിന്റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അര്ജുൻ നിത്യനിദ്രയിലേക്ക്. ഷിരൂരിലെ ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹം ഒടുവില്‍ 75-ാം ദിവസം ചിതയിലേക്ക്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്റെ മൃതദേഹം വീട്ടുവളപ്പിൽ തന്നെ തയ്യാറാക്കിയ ചിതയിലേക്ക് എടുത്തത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്റെ ചിതയ്ക്ക് തീകൊളുത്തി. കണ്ണിരോടെ കുടുംബാംഗങ്ങളും നാട്ടുകാരും അർജുന് വിടനൽകി.
അര്ജുൻ ഇനി ജനഹൃദയങ്ങളിൽ
