ജൂലൈ 21 മുതൽ അനിശ്ചിതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ഊബർ, ഓല, റാപ്പിഡോ കമ്പനികൾക്കെതിരെയാണ് പ്രതിഷേധം. സർക്കാർ സംരംഭമായ കേരള സവാരിക്കെതിരെയും പ്രതിഷേധമുണ്ട്. കമ്പനികൾ കമ്മീഷൻ ഈടാക്കുന്നത് കുറയ്ക്കണം എന്നാണ് ആവശ്യം. 1000 രൂപയ്ക്ക് ഓടിയാൽ 500 രൂപ കമ്മീഷനായി കമ്പനി എടുക്കുന്ന സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഓടി കിട്ടുന്ന തുക വാഹനത്തിന്‍റെ മെയിന്‍റനൻസിന് പോലും തികയുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.ഇന്ധന വില വർദ്ധിച്ച സാഹചര്യത്തിൽ വലിയ നഷ്ടത്തിലാണ് ഓടുന്നത്. കൂടെ ഇരട്ടി കമ്മീഷനും കൂടിയാകുമ്പോൾ ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു.
അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓൺലൈൻ ടാക്സികൾ
