രാജ്യത്തെ വിഘടിത കാഴ്ചപ്പോടാടെ കാണുന്നവർ വനിതാ സംവരണ ബില്ലിൽ കള്ളപ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തീരുമാനം ആർക്കും ദോഷം ഉണ്ടാക്കില്ല, ലോക്സഭയിൽ സംസ്ഥാനങ്ങളുടെ അനുപാതം ഇതേ രീതിയിൽ തുടരും എന്നും നരേന്ദ്ര മോദി ഉറപ്പുനൽകി. വനിതാ സംവരണ ബില്ല് ഈ കാലത്തിന്റെ അനിവാര്യതയാണ്. ഇക്കാര്യത്തിൽ ഗ്യാരന്‍റി വേണമെങ്കിൽ അതും നൽകാമെന്ന് മോദി വ്യക്തമാക്കി. സ്ത്രീകളെ മാറ്റി നിറുത്തിയ പാപത്തിൽ നിന്ന് മുക്തി നേടാനുള്ള അവസരമാണ് വനിതാ സംവരണ ബിൽ. സ്ത്രീകൾക്ക് അവരുടെ അവകാശം ആണ് കിട്ടുന്നത്, മൂന്ന് പതിറ്റാണ്ടായി ഇ ബില്ല് തടയുന്നു, തനിക്ക് ക്രെഡിറ്റ് വേണ്ടെന്നും മോദി പറഞ്ഞുവച്ചു.
വനിതാ സംവരണ ബില്ലിൽ കള്ള പ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി
