1 8

മുഖ്യ പലിശനിരക്കായ റിപ്പോയ്ക്ക് പുറമേ കരുതല്‍ ധനാനുപാതത്തിലും റിസര്‍വ് ബാങ്ക് കുറവ് വരുത്തിയതോടെ, ഇന്ത്യയിലെ ബാങ്കുകളിലേക്ക് ഒഴുകിയെത്താന്‍ പോകുന്നത് 2.5 ലക്ഷം കോടി രൂപ. സമ്പദ് വ്യവസ്ഥയില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടി സാമ്പത്തികരംഗത്ത് വലിയ ചലനം ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് കുറച്ചത്. ഇത്തവണ അരശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഇതോടെ റിപ്പോനിരക്ക് 5.5 ശതമാനമായിരിക്കുകയാണ്. കരുതല്‍ ധനാനുപാതം മൂന്ന് ശതമാനമായാണ് കുറഞ്ഞത്. നാലു ഘട്ടമായി 25 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയാണ് ഇത് നടപ്പാക്കുക. കരുതല്‍ ധനാനുപാതത്തില്‍ ഘട്ടംഘട്ടമായി വരുത്തുന്ന കുറവ് വഴി വരുംമാസങ്ങളില്‍ 2.5 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് ഒഴുകി എത്തും. സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് ‘അക്കൊമഡേറ്റീവ്’ എന്നതില്‍ നിന്ന് ‘ന്യൂട്രല്‍’ എന്നതിലേക്ക് റിസര്‍വ് ബാങ്ക് നിലപാട് മാറ്റി. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഎംഐകളില്‍ കുറവ് ഉണ്ടാവും. കൂടാതെ പുതിയ വായ്പക്കാര്‍ക്ക് ഉടന്‍ തന്നെ ഭവന വായ്പകള്‍, വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും. 2026 സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 6.5 ശതമാനമായി ആര്‍ബിഐ നിലനിര്‍ത്തി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *