അതീവ ഗുരുതര സാമ്പത്തീക പ്രതിസന്ധിയിലാണ് സംസ്ഥാനമെന്നും അതിനാൽ സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബഫർസോൺ കൈകാര്യം ചെയ്യുന്ന സർക്കാർ രീതി തെറ്റാണ്. സജി ചെറിയാൻ രാജി വെക്കാനിടയായ സാഹചര്യത്തിന് ഇപ്പോൾ എന്ത് മാറ്റമുണ്ടായി? ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. സജി ചെറിയാനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.
ആർഎസ്എസ് പറഞ്ഞതും സജി ചെറിയാന്റെ പ്രസംഗവും ഒന്നാണ്. എന്തും ചെയ്യാമെന്ന ധിക്കാരമാണ് സിപിഎമ്മിനും സർക്കാരിനും. ഗവർണറെയും മുഖ്യമന്ത്രിയെയും വിശ്വസിക്കാനാവില്ല. ഇന്ന് കറുത്ത ദിനമാണ്. ഭരണഘടനയോടുള്ള വെല്ലുവിളിയാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത്. ഭരണഘടനാ മൂല്യങ്ങളെ സിപിഎം തകർക്കുന്നു. സംഘപരിവാറിന്റെ പാതയിലൂടെ മുഖ്യമന്ത്രി പോകുന്നു. സജി ചെറിയാൻ പറഞ്ഞത് ശരിയാണ് എന്ന നിലപാടിനെ യുഡിഎഫ് തുറന്ന് കാട്ടുമെന്നും വി ഡി സതീശൻ പറഞ്ഞു.