പാക്കിസ്ഥാനിൽ ഇരട്ട ബോംബ് സ്ഫോടനം. സോടനത്തിൽ 20ലധികം പേർ മരിച്ചതായി റിപ്പോർട്ട്. ബലൂചിസ്ഥാൻ മേഖലയിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാളെ പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.
സ്വതന്ത്രനായി മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന പട്ടണമായ ഖ്വില്ല സൈഫുള്ളയിലും ബോംബ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ജമാഅത് ഉലമ ഇസ്ലാം പാര്‍ട്ടി ഓഫീസിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്.