night news hd
അറ്റന്‍ഷന്‍ ഡെയ്‌ലി ന്യൂസ് ടീം….
ന്യൂഡല്‍ഹി, ഡല്‍ഹി-  പ്രാദേശിക ഹിന്ദി വാദികള്‍ക്ക് നയി ദില്ലി, ദില്ലി.
ക്രിസ്മസ് – ക്രിസ്തുവിനെ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന മലയാളികള്‍ക്കു ക്രിസ്തുമസ്.——–
ബഫര്‍സോണ്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതലയോഗം വിളിച്ചു. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ശശീന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരിന് എതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിക്കേണ്ടതുണ്ടോയെന്നു സര്‍ക്കാര്‍ പരിശോധിക്കുന്നു. ജനുവരി ആദ്യവാരത്തില്‍ കേസ് സുപ്രീം കോടതി പരിഗണിക്കും. കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെകുറിച്ച് എജിയും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായും ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടാനും പരിഗണനയിലുണ്ട്. നേരിട്ടുള്ള പരിശോധന റിപ്പോര്‍ട്ട് തയാറാക്കാനും കൂടുതല്‍ സാവകാശം ആവശ്യപ്പെട്ടേക്കും.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യം കേരള സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി പാര്‍ലമെന്റില്‍. അടൂര്‍പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂര്‍ണ ദേവിയുടെ മറുപടി. ഗവര്‍ണര്‍മാരെ ചാന്‍സലര്‍മാരായി നിയമിക്കുന്നത് സംസ്ഥാന നിയമ പ്രകാരമാണെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം അങ്കമാലി അതിരൂപത കുര്‍ബാന പ്രതിഷേധത്തിനെതിരെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. മറുപടിക്കു പ്രതിഷേധക്കാര്‍ സാവകാശം തേടിയതിനാലാണ് മാറ്റിവച്ചത്.
പള്ളിയിലും ബിഷപ്പ് ആസ്ഥാനത്തും പോലീസ് തടയരുതെന്നാണ് പ്രതിഷേധക്കാരായ വൈദികരുടേയും വിശ്വാസികളുടേയും വാദം.

നാദാപുരം വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രാവിലെ സ്‌ക്കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് ഹെഡ് മിസ്ട്രസിന്റ ഓഫീസിനോടു ചേര്‍ന്ന ജനല്‍ ചില്ലുകള്‍ തകര്‍ത്തതായി കണ്ടത്. പ്രതികളെ എത്രയും വേഗം പിടികൂടുമെന്നു പൊലീസ്.

പുതുവര്‍ഷ ആഘോഷത്തിനു ലഹരി നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്തു പൊലീസിന്റെ സ്‌പെഷല്‍ ഡ്രൈവ് ആരംഭിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കോട്ടയത്തു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കെതിരെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടി. കാസര്‍കോട് വിദ്യാനഗര്‍ മുട്ടത്തൊടിയിലെ വീട്ടില്‍ നിന്നാണ് 37 കാരനായ മുഹമ്മദ് സവാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. 61 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.

തൃശൂര്‍ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഒല്ലൂര്‍ ചിയ്യാരം സ്വദേശികളായ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകന്റെ മകനായ സമര്‍ഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്ര ബാബുവിന്റെ മകന്‍ ശരത്തിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കണ്ണുര്‍ വളപട്ടണം പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. സമീപത്തെ കാര്‍ ഷോറൂമില്‍ വില്‍പ്പനയ്ക്കു വച്ച കാറാണ് കത്തിയത്. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

പൊലീസ് വോളണ്ടിയര്‍, പൊലീസ് സ്‌ക്വാഡ് എന്നിങ്ങനെ ചമഞ്ഞ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തട്ടിപ്പു നടത്തിയയാള്‍ പിടിയിലായി. താനൂര്‍ ഒസ്സാന്‍ കടപ്പുറം സ്വദേശി ചെറിയ മൊയ്ദീന്‍കനാകത്ത് മുഹമ്മദ് റാഫി (24) യാണ് പിടിയിലായത്.

അഞ്ചു വര്‍ഷത്തിനകം അരുണാചല്‍ പ്രദേശില്‍ ടിബറ്റ്, ചൈന, മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള പാതയാകും. അതിര്‍ത്തിയിലേക്കു പ്രതിരോധ സേനയ്ക്കു സുഗമമായി എത്താനുള്ളന്ന് ഇന്ത്യ 1748 കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. എന്‍എച്ച് 913 എന്ന പേരിലുള്ള ഈ പാത ര അടിസ്ഥാന സൗകര്യമെന്ന നിലയില്‍കൂടിയാണ് പാത നിര്‍മിക്കുന്നത്. ഒമ്പതു ഘട്ടമായി നിര്‍മിക്കുന്ന പാതയ്ക്ക് 27,000 കോടി രൂപ ചെലവു വരുമെന്ന് കേന്ദ്രഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി.

ഇന്ത്യന്‍ സൈനികരെ വിമര്‍ശിക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സൈനികരെ മര്‍ദ്ദിച്ചെന്നു പറയരുത്. ചൈനയോട് നിസംഗ നിലപാടാണെങ്കില്‍ സൈന്യത്തെ അതിര്‍ത്തിയിലേക്ക് അയച്ചത് ആരാണ്? അതിര്‍ത്തിയിലെ പിന്മാറ്റത്തിന് ചൈനയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചൈനയുമായുള്ള ബന്ധം മോശമായെന്നു കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി പറഞ്ഞതാണ്. മന്ത്രി ജയശങ്കര്‍ പറഞ്ഞു.

വിദേശ കാര്യമന്ത്രിയുടെ മകന്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് ചൈനീസ് എംബസി മൂന്നു തവണ ഗ്രാന്റ് നല്‍കിയെന്ന് എഐസിസി വക്താവ് പവന്‍ ഖേര. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസി സംഭാവന നല്‍കിയെന്ന് ആരോപിക്കുന്ന ബിജെപി ഇക്കാര്യംകൂടി തുറന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വെറുപ്പിന്റെ  ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് താനെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്ര എന്തിനാണെന്നു വിമര്‍ശിക്കുന്നവര്‍ക്കാണ് ഈ മറുപടി. നെഹ്റുവും അംബേദ്കറുമെല്ലാം വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറന്നവരാണെന്നും രാജസ്ഥാനിലെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്നു. സാധാരണക്കാരോടും കര്‍ഷകരോടും ഇംഗ്ലീഷ് പഠിക്കരുതെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

ചേരിപ്പോരു മൂലം തെലങ്കാന കോണ്‍ഗ്രസിലെ 12 പ്രധാന നേതാക്കള്‍ രാജിവച്ചു. അഞ്ചു വര്‍ഷം മുമ്പ് ടിഡിപിയില്‍നിന്നു രാജിവച്ച് കോണ്‍ഗ്രസിലെത്തിയ 12 നേതാക്കളാണ് രാജിവച്ചത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസിലേക്ക് കുടിയേറിയ നേതാക്കളും തമ്മിലുള്ള തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്.

രണ്ടരമാസം പ്രായമുള്ള കുഞ്ഞുമായി എംഎല്‍എയായ അമ്മ നിയമസഭാ സമ്മേളനത്തിനെത്തി. മഹാരാഷ്ട്ര നിയമസഭയിലാണ് നാസിക്കില്‍ നിന്നുള്ള എന്‍സിപി  എംഎല്‍എ സരോജ് അഹിരെ കൈക്കുഞ്ഞുമായി എത്തിയത്.

കാനഡയിലെ ടൊറന്റോയില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ വെടിവയ്പില്‍ അഞ്ചു മരണം. ടൊറന്റോയ്ക്കു സമീപമുള്ള വോഗനിലാണ് വെടിവയ്പുണ്ടായത്. പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. അക്രമത്തിനു കാരണം അറിവായിട്ടില്ല.

അന്താരാഷ്ട്ര വ്യാപാരത്തിന് ശ്രീലങ്ക ഇന്ത്യന്‍ രൂപ ഉപയോഗിക്കാനൊരുങ്ങുന്നു. ഇതിനായി  വോസ്‌ട്രോ അക്കൗണ്ടുകള്‍ എന്ന പേരില്‍ പ്രത്യേക രൂപ ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറന്നു. ഇന്ത്യന്‍ രൂപയെ ശ്രീലങ്കയില്‍ വിദേശനാണ്യമാക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *