Screenshot 2024 02 05 10 39 17 737 com.google.android.googlequicksearchbox edit

സപ്ലൈകോയ്ക്ക് ബജറ്റിൽ കാര്യമായൊന്നും കിട്ടിയില്ലെന്ന് മന്ത്രി ജി.ആർ.അനിൽ വിമർശിച്ചിരുന്നു. ഇതേ തുടർന്ന് ബജറ്റിൽ സപ്ലൈകോയ്ക്ക് അനുവദിച്ച തുകയുടെ കണക്കുകൾ ധന വകുപ്പ് വെളിപ്പെടുത്തി. ആകെ 1731 കോടിയാണ് ബജറ്റിൽ സപ്ലൈകോയ്ക്ക് നീക്കിവച്ചിരിക്കുന്നത്. ബജറ്റ് രേഖകളിൽ ആണ് ഈ കണക്കുള്ളത്. റേഷൻ സബ്സിഡി ഇനത്തിൽ 938 കോടി. ഇതിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് വില വ്യത്യാസത്തിന്‌ നൽകാൻ 370 കോടിയും എ.ആർ.ഡി കമ്മീഷൻ 308 കോടിയും ചരക്കുനീക്ക-കൈകാര്യ ചെലവായി 260.8 കോടി, 557 കോടി നെല്ല് സംഭരണത്തിനും, വിപണി ഇടപെടലിന് 205 കോടിയും നീക്കിവെച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *