cover 8

ലോകാദ്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെ മാതൃകയില്‍ ഒരു സ്മാരകം. തമിഴ്നാട് തിരുവരൂര്‍ ജില്ലയിലെ അമ്മയ്യപ്പന്‍ സ്വദേശിയായ അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദാണ് സ്മാരം നിര്‍മിച്ചത്. ആഗ്രയിലെ താജ്മഹല്‍ പ്രണയ സ്മാരകമാണെങ്കില്‍ തിരുവരൂരിലെ മിനി താജ്മഹല്‍ അമ്മയുടെ ഓര്‍മയ്ക്കായി മകന്‍ നിര്‍മിച്ചതാണ്. ഒറിജിനല്‍ താജ്മഹലിനോളം കേമമല്ലെങ്കിലും ആ മാതൃകയിലാണു നിര്‍മാണംയ അഞ്ചു കോടി രൂപ ചെലവാക്കി പടുത്തുയര്‍ത്തിയ ഈ വെണ്ണക്കല്‍ സൗധം രണ്ടാഴ്ച മുമ്പാണു പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തത്. പിതാവ് മരിച്ചിട്ടും തന്നെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മ ജൈലാനി ബീവിയുടെ ഓര്‍മയ്ക്ക് ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ പാപമാകുമെന്നാണ് മിനി താജ്മഹല്‍ പണിത മകന്‍ അമറുദ്ദീന്‍ ഷെയ്ഖ് ദാവൂദ് പറഞ്ഞത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനം നടത്തിയിരുന്ന പിതാവ് അബ്ദുള്‍ ഖാദര്‍ മകന്‍ അമറുദീന് 11 വയസുള്ളപ്പോള്‍ മരിച്ചു. നാലു പെണ്‍മക്കളടക്കം അഞ്ചു മക്കളെ വളര്‍ത്താന്‍ അമ്മ കഷ്ടപ്പെട്ടു. അച്ഛന്റെ ബിസിനസ് വുപുലീകരിച്ചു നടത്തുകയാണ് മകന്‍. മിനി താജ്മഹലിന്റെ നിര്‍മ്മാണത്തിനു രാജസ്ഥാനില്‍ നിന്ന് വെള്ള മാര്‍ബിള്‍ ഇറക്കി. വിദഗ്ധ തൊഴിലാളികളെ കൊണ്ടുവന്നു. രണ്ട് വര്‍ഷംകൊണ്ടാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇവിടെ ആര്‍ക്കും സന്ദര്‍ശിക്കാം. പത്തു വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും സൗകര്യമുണ്ട്. നിരവധി സന്ദര്‍ശകരാണ് താജ് മഹല്‍ കാണാനെത്തുന്നത്. ഉമ്മ മരിച്ച അമാവാസി ദിവസം അമറുദ്ദീന്‍ സ്വയം പാകം ചെയ്ത ബിരിയാണി 1000 പേര്‍ക്ക് വിതരണം ചെയ്തിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *