yt cover 23

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹര്‍ജി ലോകായുക്ത തള്ളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ് ഫുള്‍ ബെഞ്ചിന് വിട്ടത് വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിലാണെന്ന് ലോകായുക്ത. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് മറുപടിയൊന്നും ലോകായുക്ത നല്‍കിയില്ല.

ലോകായുക്ത ഹര്‍ജിക്കാരനെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇരിക്കുന്ന പദവിക്ക് യോജിക്കാത്തതാണ് പരാമര്‍ശമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും സതീശന്‍ പറഞ്ഞു.

ശമ്പള വര്‍ധന ആവശ്യപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തുന്ന സമരം വിജയിച്ചു. ആകെയുള്ള 30 ആശുപത്രികളും വേതനം വര്‍ധിപ്പിച്ചു. ഇതോടെ നഴ്സുമാരുടെ സംഘടനയായ യുഎന്‍എ തൃശ്ശൂരില്‍ ആഹ്ലാദ പ്രകടനം നടത്തി. രണ്ടാം ദിവസമാണ് സമരം പൂര്‍ണ വിജയത്തിലെത്തിയത്. 1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്.

ക്രൈസ്തവ സമൂഹത്തിന് യാഥാര്‍ത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന സി പി എമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്നും ന്യൂനപക്ഷ വിഭാഗത്തിന് മോദിയില്‍ വിശ്വാസമുണ്ടെന്നും അത് തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയുടെ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കേസ് സ്റ്റേ ചെയ്തതോടെ ഇരുവരെയും ചോദ്യം ചെയ്യാന്‍ കഴിയില്ല.

സ്വര്‍ണം, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എച്ച് ആര്‍ ഡി എസ് സെക്രട്ടറി അജി കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ കോടതിയാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലും ഇടുക്കിയിലെ അടിമാലിയിലും ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. എയ്ഞ്ചല്‍ വാലി വാര്‍ഡിലെ മറിയാമ്മ സണ്ണിയാണ് എരുമേലി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അടിമാലി പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് അംഗമായിരുന്ന സൗമ്യ അനില്‍ അടിമാലി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് താനടക്കമുള്ള ജനങ്ങളുടെ അവകാശമാണെന്ന് നടന്‍ നടന്‍ ജോയ് മാത്യു. രാഹുല്‍ ഗാന്ധിയെന്ന വ്യക്തിത്വത്തെ, അദ്ദേഹത്തിന്റെ നെഞ്ചുറപ്പിനെ ബഹുമാനിക്കുന്ന ആളാണ് താനെന്നും ജോയ് മാത്യു വ്യക്തമാക്കി. ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ ആണെന്നും വയനാട്ടില്‍ നടന്ന സത്യമേവ ജയതേ എന്ന പരിപാടിയില്‍ പങ്കെടുത്ത് ജോയ് മാത്യു പറഞ്ഞു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് രണ്ട് വയസുകാരന്‍ അമ്പലപ്പുഴയില്‍ മരിച്ചു. കോമന പുതുവല്‍ വിനയന്റെ മകന്‍ വിഘ്നേശ്വറാണ് മരിച്ചത്. കുട്ടിയുടെ അമ്മ അയേന നേരത്തെ മരിച്ചിരുന്നു.

കോടനാട് കമ്പറിക്കാടിനടുത്ത് രണ്ടാം പാലം എന്ന സ്ഥലത്തെ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. 12ഓളം കാട്ടാനകളാണ് സംഘത്തിലുണ്ടായിരുന്നത്. ആനകളെ വിരട്ടിയോടിക്കാന്‍ ശ്രമിച്ചുവെങ്കിലും ആളുകള്‍ക്ക് നേരെ കാട്ടാനകള്‍ പാഞ്ഞടുത്തതോടെ ആളുകള്‍ പിന്മാറുകയായിരുന്നു.

രാജ്യത്ത് 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

രാഷ്ട്രീയ സ്വഭാവമുള്ള കേസുകളില്‍ ദേശീയ സുരക്ഷ നിയമം ചുമത്തുന്നതിനെ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇത് ചുമത്തുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്നും അനുചിതമായ നടപടി ക്രമമാണിതെന്നും നിയമത്തെ ദുരുപയോഗം ചെയ്യല്‍ ആണെന്നും പറഞ്ഞ കോടതി സമാജ് വാദി പാര്‍ട്ടി നേതാവിനെതിരെ എന്‍എസ്എ ചുമത്തിയത് കോടതി റദ്ദാക്കുകയും ചെയ്തു.

പഞ്ചാബിലെ ബത്തിന്‍ഡ മിലിട്ടറി സ്റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജി വെച്ച് കര്‍ണാടകയിലെ ബിജെപി നേതാവ് ലക്ഷ്മണ്‍ സാവഡി. നാലാം യെദിയൂരപ്പ മന്ത്രിസഭയില്‍ 2019 മുതല്‍ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സാവഡി. യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവാണ്.

മഹീന്ദ്ര ഗ്രൂപ്പിനെ 48 വര്‍ഷം നയിച്ച, ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മുന്‍ ചെയര്‍മാനുമായ കേശുബ് മഹീന്ദ്ര അന്തരിച്ചു. 99 വയസായിരുന്നു. ഫോര്‍ബ്സ് ശതകോടീശ്വര പട്ടിക പ്രകാരം കേശുബ് മഹീന്ദ്രയുടെ ആസ്തി 1.2 ബില്യണ്‍ ഡോളറാണ്.

പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങിയ അഞ്ചുവയസ്സുകാരന്‍ ശ്വാസം മുട്ടി മരിച്ചു. എല്‍കെജി വിദ്യാര്‍ഥിയായ ദേവ് യാദവാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഹത്രാസ് സിക്കന്ദ്രറാവു പട്ടണത്തിലെ ഗാര്‍ഹി ബുണ്ടു ഖാന്‍ പ്രദേശത്താണ് സംഭവം.

മരുമകള്‍ മോണിക്കയും കാമുകനും തമ്മിലുള്ള സെക്സ് ചാറ്റ് കണ്ടെത്തിയതും ഫോണ്‍ പിടിച്ചുവാങ്ങിയതുമാണ് ദില്ലിയിലെ വൃദ്ധ ദമ്പതികളായ രാധേ ശ്യാം വര്‍മ, ഭാര്യ വീണ എന്നിവരുടെ കൊലപാതകത്തിന് കാരണമെന്ന് പോലിസ്. അറസ്റ്റിലായ മരുമകള്‍ മോണിക്കയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഇരുവരെയും ഒഴിവാക്കാന്‍ മോണിക്കയും കാമുകന്‍ ആശിഷും തീരുമാനിച്ചതോടെയാണ് കൊലപാതകം. അതേസമയം ആശിഷിനെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. മരുമകള്‍ മോണിക്ക(30)യെ പൊലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

വൈദ്യസഹായവും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് യുക്രൈന്‍. ഇന്ത്യയിലെ ജി20 യോഗത്തില്‍ യുക്രൈന്‍ പ്രസിഡന്റിനെ കൂടി പങ്കെടുപ്പിക്കണമെന്നും യുക്രൈന്‍ അഭ്യര്‍ഥിച്ചു. യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വഴിയാണ് സെലന്‍സ്‌കി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്.

ഐപിഎല്ലില്‍ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സും ഏറ്റുമുട്ടും. വൈകീട്ട് 7.30 നാണ് മത്സരം ആരംഭിക്കുക.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരെ ശക്തമാണെന്നും ഉയര്‍ന്ന വളര്‍ച്ചാ നിരക്കുമായി അത് ആഗോള സമ്പദ്വ്യവസ്ഥയിലെ പ്രധാന ആകര്‍ഷക കേന്ദ്രങ്ങളിലൊന്നായി തുടരുന്നുവെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഡിവിഷന്‍ മേധാവി ഡാനിയല്‍ ലീ. ഐ.എം.എഫ് 2023-24 ലെ വളര്‍ച്ചാ പ്രവചനം 6.1 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമായി താഴ്ത്തി. എന്നാല്‍ ഗണ്യമായ ഇടിവുണ്ടായിട്ടും, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുന്നുവെന്ന് വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2020-2021 പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നുവെന്നാണ് അനുമാനം. അടുത്ത വര്‍ഷം പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് വീണ്ടും 6.3 ലേക്ക് ഉയര്‍ത്തും. ഇന്ത്യയുടെ പണപ്പെരുപ്പം നടപ്പുവര്‍ഷം 4.9 ശതമാനമായും അടുത്ത സാമ്പത്തിക വര്‍ഷം 4.4 ശതമാനമായും കുറയുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു. ഇന്ത്യയുടെ പണപ്പെരുപ്പം നടപ്പുവര്‍ഷം 4.9 ശതമാനമായും അടുത്ത സാമ്പത്തിക വര്‍ഷം 4.4 ശതമാനമായും കുറയുമെന്ന് ഐ.എം.എഫ് പ്രവചിക്കുന്നു. ഇത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചനത്തേക്കാള്‍ കുറവാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനം ജി.ഡി.പി വളര്‍ച്ചയും ഏപ്രില്‍ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.4 ശതമാനവുമാണ് ആര്‍.ബി.ഐ പ്രവചനം. ബാങ്കുകള്‍ വായ്പകള്‍ കൂടുതല്‍ വെട്ടിക്കുറച്ചാല്‍, 2023 ല്‍ ആഗോള ഉല്‍പ്പാദനം 0.3 ശതമാനം കുറയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നോയിഡ ആസ്ഥാനമായുള്ള ടെക് കമ്പനിയായ ലാവ പുതിയ ബ്ലേസ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ സ്മാര്‍ട് ഫോണിന്റെ വില 8,999 രൂപയാണ്. ഏപ്രില്‍ 18 ന് ആമസോണ്‍, ലാവ ഇന്ത്യ വഴിയാണ് വില്‍പന. എന്നാല്‍, പുതിയ ലാവ ബ്ലേസ് 2ന് 5ജി ഇല്ല. 5ജി ഹാന്‍ഡ്സെറ്റുകള്‍ക്ക് ഇപ്പോഴും 10000 രൂപയ്ക്ക് മുകളില്‍ വില നല്‍കണം. പ്രീമിയം ഗ്ലാസ് ഫിനിഷും പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയും ഇതിന്റെ സവിശേഷതയാണ്. ഈ സെഗ്മെന്റിലെ സ്മാര്‍ട് ഫോണുകളില്‍ ഇത് അസാധാരണമാണ്. ലാവ ബ്ലേസ് 2ല്‍ ‘ബ്ലോട്ട് ഫ്രീ ആന്‍ഡ്രോയിഡ്’ ആണ് അവതരിപ്പിക്കുന്നത്. എന്നാല്‍, ജിമെയില്‍, സെറ്റിങ്സ്, ക്യാമറ എന്നിവ പോലെ നീക്കം ചെയ്യാനാവാത്ത ചില ആന്‍ഡ്രോയിഡ് ആപ്പുകളും ഉണ്ടാകാം. 90ഹെര്‍ട്സ് റിഫ്രഷ് റേറ്റ് (സുഗമമായ സ്‌ക്രോളിങ്ങിന്), 2.5ഡി സ്‌ക്രീനുമുള്ള 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയുമായാണ് ബ്ലേസ് 2 അവതരിപ്പിച്ചത്. ലാവ ബ്ലേസ് 2ല്‍ 13 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണവും മുന്‍വശത്ത് സെല്‍ഫികള്‍ക്കും വിഡിയോ കോളിങ്ങിനുമായി 8 മെഗാപിക്സല്‍ ക്യാമറയും ഉള്‍പ്പെടുന്നു. 18വാട്ട് ചാര്‍ജിങ് (ടൈപ്പ്-സി), യുനിസോക് ടി616 പ്രോസസര്‍, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ എന്നി നിറങ്ങളിലാണ് ഹാന്‍ഡ്സെറ്റ് ലഭിക്കുക.

2023 നവംബറില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രമായ ദ മാര്‍വല്‍സിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. മിസ് മാര്‍വല്‍ എന്ന ഹിറ്റായ മാര്‍വല്‍ സീരിസിന്റെ തുടര്‍ച്ച എന്ന പോലെയാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നിക്ക് ഫ്യൂറിയെ മിസ് മാര്‍വലായ കമലാ ഖാന്‍ കാണുന്നതും. ക്യാപ്റ്റന്‍ മാര്‍വല്‍ കമല ഖാന്റെ വീട്ടില്‍ കുടുങ്ങിയതും, മോണിക്ക റാംബോ മറ്റൊരു സ്പേസിലേക്ക് എത്തുന്നതും എല്ലാം ട്രെയിലറില്‍ കാണിക്കുന്നുണ്ട്. കൊറിയന്‍ സിനിമകളിലൂടെ ശ്രദ്ധേയനായ ദക്ഷിണ കൊറിയന്‍ താരവുമായ പാര്‍ക്ക് സിയോ-ജൂണും ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടത് എംസിയു ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. റാമ്പോ, ക്യാപ്റ്റന്‍ മാര്‍വല്‍, മിസ് മാര്‍വല്‍ എന്നിവര്‍ ചേര്‍ന്ന് ഒരു പോരാട്ടം നടത്തുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നിയ ഡീകോസ്റ്റയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 2023 നവംബര്‍ 10ന് ആഗോള വ്യാപകമായി ഈ ചിത്രം റിലീസ് ചെയ്യും.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദനോത്സവം’. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചന്‍ മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റര്‍ടെയ്നര്‍ ആണ്. വിഷു റിലീസ് ആയി ഏപ്രില്‍ 14 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സുരാജ് വെഞ്ഞാറമൂട് ആലപിച്ച ചിത്രത്തിലെ ‘മദനന്‍ റാപ്പ്’ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. ആദ്യമായി സുരാജ് വെഞ്ഞാറമൂട് മലയാള സിനിമാ പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫോഴ്‌സ് മോട്ടോഴ്‌സ് സിറ്റിലൈന്‍ 10 സീറ്റര്‍ എംയുവി ഇന്ത്യന്‍ വിപണയില്‍ അവതരിപ്പിച്ചു. 15.93 ലക്ഷം രൂപ വിലയില്‍ ആണ് വാഹനത്തെ രാജ്യത്ത് അവതരിപ്പിച്ചത്. വാണിജ്യ വാഹനമായി വില്‍ക്കുന്ന ട്രാക്‌സ് ക്രൂയിസറിനെ അടിസ്ഥാനമാക്കിയാണ് എംയുവി നിര്‍മ്മിച്ചിരിക്കുന്നത്. 13 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മൂന്നാം നിരയില്‍ സൈഡ് ഫെയ്‌സിംഗ് ജമ്പ് സീറ്റുകള്‍ക്ക് പകരം, മുന്‍വശത്തെ സീറ്റുകളുമായാണ് ഫോഴ്‌സ് സിറ്റിലൈന്‍ വരുന്നത്. സിറ്റിലൈനിനെ ക്രൂയിസറില്‍ നിന്ന് വേര്‍തിരിക്കുന്നതിന് ഒന്നിലധികം മാറ്റങ്ങളോടെ ഇത് ഒരു വേരിയന്റില്‍ ലഭ്യമാണ്. 8 സീറ്റുകള്‍ വരെ മാത്രമേ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന നിയമങ്ങള്‍ അനുവദിക്കുന്നതിനാല്‍ സിറ്റിലൈന്‍ മഹാരാഷ്ട്രയില്‍ ഒരു സ്വകാര്യ വാഹനമായി യോഗ്യത നേടുന്നില്ല. നിലവില്‍, സിറ്റിലൈന്‍ ഡല്‍ഹിയില്‍ സമാനമായ ഒരു പ്രശ്നം നേരിടുന്നു, എന്നിരുന്നാലും, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 5സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ മെഴ്‌സിഡസ്-ബെന്‍സ്-സോഴ്‌സ്ഡ് എഫ്എം 2.6 സിആര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് സിറ്റിലൈനിന് കരുത്തേകുന്നത്. ഈ എഞ്ചിന് 91 ബിഎച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും.

ലാളിത്യമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സുഖങ്ങളെല്ലാം ത്യജിച്ച്, ആഘോഷങ്ങളും ആഹ്ലാദങ്ങളും വര്‍ജിച്ച് സന്ന്യാസതുല്യമായ ജീവിതം എന്നല്ല ലാളിത്യംകൊണ്ട് അര്‍ഥമാക്കുന്നത്. ഇല്ലായ്മയോ ദാരിദ്ര്യമോ സുഖങ്ങളേതുമില്ലാത്ത വരണ്ട ജീവിതമോ അല്ല. സാധാരണജീവിതങ്ങളില്‍ ആന്തരികമായി മാറ്റങ്ങളുണ്ടാവുകയും ആ മാറ്റങ്ങളിലൂടെ ജീവിതസങ്കീര്‍ണതയെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന വിശ്വാസമാണ് പുസ്തകത്തിന്റെ ആശയസത്ത. പാരിസ്ഥിതികഭവിഷ്യത്തുകളും സര്‍വനാശവും ക്ഷണിച്ചുവരുത്തുന്ന ലക്കില്ലാത്ത ഈ പോക്കിനെ പ്രതിരോധിക്കാന്‍ ലാളിത്യമാര്‍ന്ന നവജീവിതശൈലിക്ക് അദ്ഭുതകരമായ കഴിവുണ്ടെന്ന വിശ്വാസത്തിന്റെ വിപുലനമാണ് ഈ പുസ്തകം. നവജീവിതശൈലിയിലൂടെ മറ്റൊരു ജീവിതം സാധ്യമാണെന്ന് കാണിച്ചുതരുന്ന പുസ്തകം. ‘ലളിതജീവിതം’. കെ. ജയകുമാര്‍. മാതൃഭൂമി. വില 127 രൂപ.

ഇന്ത്യയില്‍ വീണ്ടും കോവിഡ് 19 കേസുകള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം ഇന്‍ഫ്ളുവന്‍സ വൈറസായ എച്ച്3എന്‍2 വും വ്യാപകമായത് രോഗബാധിതരുടെ എണ്ണം ഉയര്‍ത്തുന്നുണ്ട്. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗങ്ങളും എടുക്കുക മാത്രമാണ് ഏക പോംവഴി. കൊറോണ വൈറസും എച്ച്3എന്‍2വും പ്രധാനമായും ലക്ഷ്യമിടുന്നത് ശ്വാസകോശത്തെ ആയതിനാല്‍ ശ്വാസകോശത്തെ ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ശ്വസിക്കാന്‍ മാത്രമല്ല ശരീരത്തിലെ പിഎച്ച് തോത് ബാലന്‍സ് ചെയ്യാനും പ്രതിരോധ സംവിധാനത്തിനാവശ്യമായ കഫം നിര്‍മിക്കാനും ശ്വാസകോശം സഹായിക്കും. ഇനി പറയുന്ന ചില ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണക്രമത്തിലൂടെയും ശ്വാസകോശത്തെ ബലപ്പെടുത്താവുന്നതാണ്. പുകവലിയും പുകയില ഉപയോഗവും ശ്വാസകോശത്തിന് കാര്യമായ ക്ഷതം വരുത്തുമെന്നതിനാല്‍ ഇവ രണ്ടും പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്. നിത്യവും വ്യായാമം, യോഗ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരത്തെ മാത്രമല്ല ശ്വാസകോശത്തെയും ശക്തിപ്പെടുത്തും. നടത്തം, ഓട്ടം, സൈക്ലിങ് എന്നിവയെല്ലാം ശ്വാസകോശത്തിന് ഗുണപ്രദമാണ്. ആഴത്തിലുള്ള ശ്വാസോച്ഛാസം നടത്തുന്ന ശ്വസന വ്യായാമങ്ങള്‍ ശ്വാസകോശത്തിന്റെ ശേഷി വര്‍ധിപ്പിക്കും. ശ്വാസകോശ പേശികളുടെ കരുത്ത് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. മലിനമായ വായുവും വിഷപ്പുകയും ശ്വസിക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. ആസ്മ പോലുള്ള രോഗങ്ങളുള്ളവര്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.04, പൗണ്ട് – 101.98, യൂറോ – 89.68, സ്വിസ് ഫ്രാങ്ക് – 90.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.63, ബഹറിന്‍ ദിനാര്‍ – 217.62, കുവൈത്ത് ദിനാര്‍ -267.79, ഒമാനി റിയാല്‍ – 213.13, സൗദി റിയാല്‍ – 21.87, യു.എ.ഇ ദിര്‍ഹം – 22.34, ഖത്തര്‍ റിയാല്‍ – 22.54, കനേഡിയന്‍ ഡോളര്‍ – 60.99.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *