yt cover 49

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി. 50 വയസു കഴിഞ്ഞവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാം. വിആര്‍എസ് നല്‍കാനുള്ള 7500 പേരുടെ പട്ടികയും തയാര്‍. ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവ് 50 ശതമാനം കുറയ്ക്കാനാണ് നീക്കം. 26,000 ത്തോളം ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ പതിനയ്യായിരം ജീവനക്കാര്‍ മതിയെന്നാണ് ധനവകുപ്പിന്റെ നിര്‍ദേശം. വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

പൊതുജനങ്ങളുടെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാരും കരുതേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിപക്ഷം ജീവനക്കാരും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഏതെങ്കിലും തരത്തില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത ചിലര്‍ക്കുണ്ട്. അവരെ സര്‍ക്കാര്‍ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴിലുണ്ടാകില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു മേലധികാരികളുടെ ഭീഷണി നിര്‍ദേശം. മയ്യില്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലാളികള്‍ക്കു ലഭിച്ച ഭീഷണി വാട്സ്ആപ് സന്ദേശം പുറത്തായി. ആരേയും ഭീഷണിപ്പെടുത്തേണ്ടതില്ലെന്നും മാര്‍ച്ചില്‍ ധാരാളം പേര്‍ എത്തുന്നുണ്ടെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു.

കഷായവും ഉഴിച്ചിലും ഇല്ലാത്ത ആയുര്‍വേദ ചികിത്സയുമായി ആയുഃകെയര്‍. ആയുര്‍വേദ മരുന്നുകളുടെ ബാഷ്പസത്തായ അര്‍ക്കം ഉപയോഗിച്ചുള്ള ചികിത്സാ സേവനം ഇപ്പോള്‍ കേരളത്തിലെ 250 ക്ലിനിക്കുകളില്‍. ജി.എം.പി, ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള തൃശ്ശൂര്‍ ജില്ലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ തെറാപ്പീസ് എന്ന സ്ഥാപനത്തിലാണ് ഉന്നത ഗുണമേന്മയുള്ള അര്‍ക്കങ്ങള്‍ ആയുഃകെയര്‍ തയ്യാറാക്കുന്നത്. അര്‍ക്കത്തിന് പത്ഥ്യം ആവശ്യമില്ല. ഏറ്റവും മികച്ച ഫലം നല്‍കുന്ന ചികിത്സാ രീതിയെ കുറിച്ചറിയാനും നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആയുഃകെയര്‍ ക്ലിനിക്കിനെ കുറിച്ചറിയാനും മറ്റു വിവരങ്ങള്‍ക്കും 7510537950 എന്ന നമ്പറില്‍ ബന്ധപ്പെടുക. WhatsApp : https://wa.me/+919745537950

ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്ആര്‍ടിസി വരുത്തിയ കുടിശ്ശികയായ 251 കോടി രൂപ ആറു മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് ഹൈക്കോടതി. ഒമ്പതിനായിരം ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിച്ച തുക വക മാറ്റിയ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം തട്ടിയെടുത്ത സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കോണ്‍ഗ്രസ് നേതാക്കളായ വി.ഡി സതീശനും അടൂര്‍ പ്രകാശും ഒപ്പിട്ടു നല്‍കിയ ശുപാര്‍ശകളിലും തട്ടിപ്പുണ്ട്. എല്ലാം പുറത്തുവരട്ടെയെന്നും ഗോവിന്ദന്‍ പറഞ്ഞു. ദുരിതാശ്വാസ നിധി സിപിഎമ്മുകാര്‍ ചോര്‍ത്തിയെന്നാണല്ലോ ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരല്ലേയെന്നും അദ്ദേഹം ചോദിച്ചു.

നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍. നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്. ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

ksfe.com/offers/ksfe-bhadratha-smart-chits-2022

കിഫ്ബി എടുത്ത വായ്പയില്‍ തിരിച്ചടച്ച തുക സംസ്ഥാനത്തിന്റെ വായ്പാ കണക്കില്‍നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിച്ചാല്‍ സംസ്ഥാനത്തിന് ഈ വര്‍ഷം രണ്ടായിരം കോടി രൂപകൂടി കടമെടുക്കാന്‍ കഴിയുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍.

കെപിസിസി നേതൃത്വം കൂടിയാലോചനയില്ലാതെയാണു തീരുമാനങ്ങളെടുക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി റായ്പൂരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍. പുതിയ കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് വര്‍ക്കിംഗ് പ്രസിഡന്റായ താന്‍ പോലും അറിഞ്ഞില്ല. കെ സുധാകരനും വിഡി സതീശനും എതിരായ പരാതികള്‍ പരിശോധിക്കണം. പ്ലീനറിക്ക് ശേഷം കേരളത്തിലെ പ്രശ്നങ്ങളില്‍ പരിഹാരം കാണണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.

ഒരു ലക്ഷം സംരഭങ്ങളില്‍ സംയുക്ത പരിശോധനക്ക് വ്യവസായമന്ത്രി തയ്യാറുണ്ടോയെന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ ഫിറോസ്. സര്‍ക്കാര്‍ യാതൊരു പരിശോധനയും നടത്താതെയാണ് സംരഭങ്ങളുടെ കണക്ക് പുറത്ത് വിട്ടതെന്നും പ്രസിദ്ധീകരിച്ച പട്ടിക കള്ളമാണെങ്കില്‍ പരസ്യത്തിന് ചിലവിട്ട പണം മന്ത്രിയുടെ കയ്യില്‍ നിന്ന് ഈടാക്കണമെന്നും പി കെ ഫിറോസ് പറഞ്ഞു.

ജോയ്ആലുക്കാസ് വിശേഷങ്ങള്‍ : ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

കോഴിക്കോടുനിന്നു ദമാമിലേക്കു പറന്നുയര്‍ന്ന കരിപ്പൂര്‍ – ദമാം എയര്‍ ഇന്ത്യാ എക്സ്പ്രസ് തകരാര്‍മൂലം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടിവന്ന സംഭവത്തില്‍ പൈലറ്റിന് സസ്പെന്‍ഷന്‍. ടേക്ക് ഓഫിനിടെ പിന്‍ചിറക് നിലത്ത് ഉരസിയുണ്ടായ അപകടത്തിനു കാരണം വിമാനത്തിന്റെ ഭാര നിര്‍ണ്ണയത്തില്‍ പൈലറ്റിനുണ്ടായ പിഴവാണെന്നാണു റിപ്പോര്‍ട്ട്.

മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സ്ത്രീ വിവേചന വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വനിത കൂട്ടായ്മ. കേസ് ജൂലൈയില്‍ പരിഗണിക്കുമ്പോള്‍ പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശം വേണമെന്ന നിലപാട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

ആലപ്പുഴയില്‍ ഒരു ആഡംബര റിസോര്‍ട്ട് കൂടി പൊളിച്ചുനീക്കുന്നു. കായല്‍ കൈയ്യേറിയും തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചും പണിതുയര്‍ത്തിയ ചേര്‍ത്തല കോടം തുരുത്തിലെ എമറാള്‍ഡ് പ്രിസ്റ്റിനാണ് പൊളിക്കുന്നത്. ഉളവൈപ്പ് കായലിനു നടുവില്‍ ഒഴുകി നടക്കുന്ന കോട്ടേജുകള്‍ അടക്കുള്ള എല്ലാ കെട്ടിടങ്ങളും ഒരു മാസത്തിനകം പൊളിക്കണമന്ന് ആവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി.

കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തനിക്കെതിരേ സമരത്തിനിറങ്ങിയതു മയക്കുമരുന്ന് വില്‍പന തടയാന്‍ ശ്രമിച്ചതിനാണെന്നു പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട അധ്യാപിക രമ. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അരുതാത്ത പലതും നടക്കുന്നു. ഇതു ചോദ്യം ചെയ്തതിനാണ് എസ്എഫ്ഐ സമരം നടത്തിയതെന്നും രമ വിശദീകരിച്ചു.

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. ഇതു സംബന്ധിച്ച ശുപാര്‍ശ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കി. ചികിത്സാ രേഖകളില്‍ തിരിമറി നടത്തിയെന്ന പരാതി അന്വേഷിക്കാന്‍ ഫൊറന്‍സിക് പരിശോധനയും നടത്തും.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെ കാണാതായി. ഫോണ്‍ ഉള്‍പ്പെടെ ക്വാര്‍ട്ടേഴ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമിത ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവര്‍ത്തകര്‍.

ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്നു. പനയൂര്‍ മിനിപ്പടി സ്വദേശി ശ്രീജിത്ത് (27) ആണു കൊല്ലപ്പെട്ടത്. അയല്‍വീട്ടില്‍ മദ്യപിച്ചു വഴക്കുണ്ടാക്കുന്ന ജയദേവനോടു സംസാരിക്കുന്നതിനിടെയാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന നാലു പേര്‍ക്കും കുത്തേറ്റു. ജയദേവനെ അറസ്റ്റു ചെയ്തു.

മുറ്റത്തെ ചവറുകള്‍ക്കു തീയിട്ടതിനിടെ ആളിപ്പടര്‍ന്നു പൊള്ളലേറ്റ വയോധികന്‍ മരിച്ചു. വര്‍ക്കല പുന്നമൂട് വാച്ചര്‍മുക്ക് രശ്മിയില്‍ വിക്രമന്‍നായരാണ് (74) മരിച്ചത്. തീയണയ്ക്കാന്‍ എത്തിയ അഗ്‌നിശമനസേനാംഗങ്ങള്‍ക്കിടയില്‍ മകന്‍ വിഷ്ണവും ഉണ്ടായിരുന്നു.

പാലക്കാട് പാടൂര്‍ വേലക്കിടെ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞതുമൂലം പരിഭ്രാന്തി. ആനകള്‍ പന്തലില്‍ നിരന്നതിനു പിറകേ, പിന്നിലുണ്ടായിരുന്ന ആന ചിന്നംവിളിച്ചതോടെ പരിഭ്രാന്തനായ ആന മുന്നോട്ട് ഓടുകയായിരുന്നു. എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ആനയെ തളച്ചു. ഒന്നാം പാപ്പാന്‍ നെന്മാറ കരിമ്പാറ സ്വദേശി രാമന്(63) ആനക്കിടയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റു. അതേസമയം ഇടഞ്ഞോടിയത് രാമചന്ദ്രനല്ലെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇകഴ്ത്തി കാണിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകുകയാണെന്നും അതിന്റെ ഭാഗമാണ് വാര്‍ത്തയെന്നും ക്ഷേത്രം ഭരണ സമിതി ആരോപിച്ചു.

ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ ചരിഞ്ഞു. തൃശൂര്‍ പൂരം ഉള്‍പ്പെടെ കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ഉത്സവ എഴുന്നള്ളത്തുകളില്‍ നിറസ്സാന്നിധ്യമായിരുന്ന ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ ക്ഷീണത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് 54 വയസുള്ള അയ്യപ്പന്‍ ചരിഞ്ഞത്.

അമ്പലപ്പുഴയില്‍ ഉത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകന്‍ അതുലാ (26)ണ് മരിച്ചത്.

വയനാട് മുട്ടില്‍ വാര്യാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം. എടപ്പെട്ടി സ്വദേശികളായ ഓട്ടോ ഡ്രൈവറായ ഷരീഫും യാത്രക്കാരിയായ അമ്മിണിയുമാണ് മരിച്ചത്.

കാറില്‍ ഒന്നിലധികം തവണ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്കെതിരേ പൊലീസ് കേസെടുക്കുന്നില്ലെന്ന പരാതിയുമായി യുവതി. അപകടത്തില്‍ പരിക്കേറ്റ പയ്യന്നൂര്‍ സ്വദേശി ഷിഫാന പരിക്കേറ്റ് ചികിത്സയിലാണ്. എന്നാല്‍ വാഹനം ഇടിപ്പിച്ച സുറൂര്‍ റഹ്‌മാന്‍ നല്‍കിയ പരാതിയില്‍ ഷിഫാനയുടെ ഭര്‍ത്താവിനെതിരേ ചന്തേര പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.

വര്‍ക്ക് ഫ്രം ഹോം ഒരു കെണിയാണെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ആഴ്ചയില്‍ മൂന്ന് ദിവസം’ ഓഫീസില്‍ വരുക, മറ്റ് ദിവസങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക തുടങ്ങിയ വ്യവസ്ഥകള്‍ പല കമ്പനികളും മുന്നോട്ട് വെക്കുന്നുണ്ടെന്നും ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ദയവായി ഈ കെണിയില്‍ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിനുള്ള നിര്‍ണായക രാഷ്ട്രീയപ്രമേയം കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ഇന്ന് അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാക്കണമെന്ന നിര്‍ദ്ദേശമാണു ചര്‍ച്ച ചെയ്യുന്നത്. ഇതിന് പുറമെ, സാമ്പത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങള്‍ അവതരിപ്പിക്കും.

നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷവുമായി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ ജനപിന്തുണ വര്‍ധിക്കുന്നതില്‍ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണെന്നും ബിജെപി ഒറ്റയ്ക്ക് വന്‍ ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ 2005 ല്‍ ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവച്ചുകൊന്നു. രണ്ട് അംഗരക്ഷകര്‍ക്കു പരിക്കേറ്റു. പ്രയാഗ് രാജില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനു പിറകേ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ തകര്‍ച്ച തുടങ്ങി ഒരു മാസമാകുന്ന ഇന്നുവരെ അദാനി ഗൂപ്പ് നേരിട്ടത് 12 ലക്ഷം കോടി രൂപയുടെ തകര്‍ച്ച. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയില്‍ ആദ്യ മൂന്നില്‍ നിന്ന് 27 ാം സ്ഥാനത്തേക്കാണ് അദാനി വീണത്.

യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹമുണ്ടെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ സെലന്‍സ്‌കി. ചൈന ഇടപെട്ടാല്‍ ഒരു വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനാകുമെന്ന പ്രതിക്ഷയിലാണ് സെലന്‍സ്‌കി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് തവണയായി സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4260 രൂപയാണ്. ഇന്ന് വെള്ളിയുടെ വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഇടിയുന്നത് ഇന്ന് ഒരു രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 70 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ആഗോള വിപണി കീഴടക്കാന്‍ ടെക്നോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചില്‍ വാങ്ങാന്‍ സാധിക്കുന്ന ടെക്നോ പോപ് 7 പ്രോ സ്മാര്‍ട്ട്ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത്. 8000 രൂപയില്‍ താഴെ മാത്രം വില വരുന്ന ഈ ഹാന്‍ഡ്സെറ്റുകളില്‍ ആകര്‍ഷകങ്ങളായ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 6.56 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 720ണ്മ1612 പിക്സല്‍ റെസല്യൂഷന്‍ ലഭ്യമാണ്. മീഡിയടെക് ഡെമന്‍സിറ്റി എംടി6761 ഹീലിയോ എ22 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 13 മെഗാപിക്സല്‍ ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. സിയാന്‍, ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ 3 കളര്‍ വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. 5000 എംഎഎച്ച് ബാറ്ററി ലൈഫും 29 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയവും വാഗ്ദാനം ചെയ്യുന്നുണ്ട്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 6,799 രൂപയും, 6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 7,299 രൂപയുമാണ് വില.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് എലോണ്‍. ജനുവരി 26നു റിലീസിനെത്തിയ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മാര്‍ച്ച് 3 മുതല്‍ ചിത്രം കാണാം. ഒടിടിക്ക് വേണ്ടി നിര്‍മിച്ച സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനെ പറ്റി മലയാളത്തില്‍ ഏറ്റവുമധികം ചര്‍ച്ച വന്നത് മോഹന്‍ലാല്‍ ഷാജി കൈലാസ് ചിത്രം എലോണ്‍ തിയേറ്റര്‍ റിലീസാണെന്ന് അറിഞ്ഞ സമയത്തായിരുന്നു. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ മനുഷ്യനാണ് കാളിദാസന്‍ (മോഹന്‍ലാല്‍). ഒന്നാം ലോക്ക്ഡൗണ്‍ സമയത്ത് എന്തോ ആവശ്യത്തിന് കൊച്ചിയിലെ പ്രമുഖ ഫ്ലാറ്റില്‍ താമസം തുടങ്ങുന്നു അയാള്‍. കോവിഡ് ബാധിത പ്രദേശമായതിനാല്‍ ആരുമായും സമ്പര്‍ക്കം പുലര്‍ത്താനയാള്‍ക്ക് സാധിക്കുന്നില്ല. ആ ഫ്ലാറ്റില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസ് അവതരിപ്പിച്ച ചിത്രത്തിന്റെ നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. തിരക്കഥ ഒരുക്കിയത് രാജേഷ് ജയരാമന്‍.

അക്ഷയ് കുമാറിന്റെ പുതിയ ചിത്രവും ബോക്‌സോഫീസില്‍ ദുരന്തമെന്ന് റിപ്പോര്‍ട്ടുകള്‍. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച ‘സെല്‍ഫി’ക്ക് തിയേറ്ററില്‍ തണുപ്പന്‍ പ്രതികരണം. മോശം തുടക്കമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 24ന് റിലീസ് ചെയ്ത ചിത്രം വളരെ ചെറിയ തുക മാത്രമേ ബോക്‌സോഫീസില്‍ നിന്നും ഇതുവരെ നേടിയിരിക്കുന്നത്. ആദ്യത്തെ കണക്കുകള്‍ പ്രകാരം ഈ ചിത്രം 2 കോടി മുതല്‍ 2.50 കോടി വരെ നേടാം എന്നാണ് പറയപ്പെടുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രമോഷന്‍ അടക്കം നിരീക്ഷിച്ച് ബിസിനസ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയതിനേക്കാള്‍ കുറവാണ് ഈ സംഖ്യ. പല മള്‍ട്ടിപ്ലെക്‌സുകളിലും ആവശ്യമായ കാണികള്‍ ഇല്ലാത്തതിനാല്‍ ഷോകള്‍ നടന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച ‘ഡ്രൈവിംഗ് ലൈസന്‍സ്’ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് സെല്‍ഫി. രാജ് മേത്ത ആണ് സെല്‍ഫി സംവിധാനം ചെയ്തിരിക്കുന്നത്. സല്‍ഫി റീമേക്കിന്റെ നിര്‍മ്മാണത്തിലും മലയാള താരം പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്.

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഒരുലക്ഷം എന്ന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി അറിയിച്ചിരിക്കുകയാണ് കമ്പനി. കൂടുതല്‍ നഗര രൂപത്തിലുള്ള യുവ റൈഡര്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് 1.50 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയില്‍ ആണ് ഹണ്ടര്‍ 350 എത്തിയത്. റോയല്‍ എന്‍ഫീല്‍ഡിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹണ്ടര്‍ 350. ഇത് രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. റെട്രോയും മെട്രോയും ഉണ്ട്. റെട്രോ വേരിയന്റിന് 1.50 ലക്ഷം രൂപയും (എക്സ് ഷോറൂം) മെട്രോ വേരിയന്റിന് 1.68 ലക്ഷം രൂപയുമാണ് (എക്സ് ഷോറൂം) വില. പുതിയ ജെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ മോഡലാണ് ഹണ്ടര്‍ 350. ഇത് എട്ട് കളര്‍ സ്‌കീമുകളില്‍ വാഗ്ദാനം ചെയ്യും. ഹണ്ടര്‍ മെട്രോയ്ക്കുള്ള റിബല്‍ ബ്ലാക്ക്, റെബല്‍ റെഡ്, റിബല്‍ ബ്ലൂ, ഡാപ്പര്‍ ആഷ്, ഡാപ്പര്‍ വൈറ്റ്, ഡാപ്പര്‍ ഗ്രേ, ഹണ്ടര്‍ 350-ന്റെ റെട്രോ വേരിയന്റ് ഫാക്ടറി സില്‍വര്‍, ഫാക്ടറി ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകും. ട്യൂബ്-ടൈപ്പ് ടയറുകള്‍, സിംഗിള്‍-ചാനല്‍ എബിഎസ്, റിയര്‍ ഡ്രം ബ്രേക്ക്, ഹാലൊജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ സ്‌പോക്ക് വീലുകള്‍ എന്നിവ അടിസ്ഥാന വേരിയന്റില്‍ ലഭിക്കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അലോയ് വീലുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നിവയും ലഭിക്കും.

കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല.

വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ. കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം. പെലെ എന്ന ഫുട്‌ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍ ഫുട്‌ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം. ‘പെലെ ഇതിഹാസത്തിന്റെ ഇതിഹാസം’. അനന്യ ജി. മാതൃഭൂമി ബുക്സ്. വില 171 രൂപ.

വ്യായാമം ശരീരത്തിന് എത്രത്തോളം പ്രധാനമാണെന്നത് വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതില്‍ പ്രധാനസ്ഥാനമാണ് വ്യായാമത്തിനുള്ളത്. വ്യായാമം പലസമയങ്ങളില്‍ ചെയ്യുന്നവരുണ്ട്. ചിലര്‍ രാവിലെകളിലാണ് വര്‍ക്കൗട്ടിന് സമയം കണ്ടെത്തുന്നതെങ്കില്‍ ചിലര്‍ക്ക് സൗകര്യപ്രദം വൈകുന്നേരങ്ങളാണ്. പുതിയ പഠനം പറയുന്നതനുസരിച്ച് ഉച്ചസമയത്തെ വ്യായാമമാണ് രാവിലെയോ വൈകുന്നേരമോ വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഫലപ്രദം. ഇത് അകാലമരണം തടയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യത കുറവുള്ള സമയവുമാണ് ഉച്ചതിരിഞ്ഞുള്ള സമയമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വ്യായാമം ചെയ്യുന്നവര്‍ വര്‍ക്കൗട്ടൊന്നും ചെയ്യാത്ത ആളുകളെ അപേക്ഷിച്ച് കൂടുതല്‍ കാലം ജീവിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. ദിവസത്തിലെ ഏത് മണിക്കൂറില്‍ വ്യായാമം ചെയ്താലും ഒന്നും ചെയ്യാത്തതിനേക്കാള്‍ പ്രയോജനം ലഭിക്കുമെന്നാണ് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. രാവിലെകളില്‍ വ്യായാമം ചെയ്യുന്നവരില്‍ ഹൃദ്രോഗസാധ്യതയും പക്ഷാഘാത സാധ്യതയും കുറവായിരിക്കുമെന്നാണ് മറ്റൊരു പഠനത്തില്‍ പറയുന്നത്. രാവിലെ അഞ്ചു മുതല്‍ എട്ടുവരെയുള്ള സമയത്ത് വ്യായാമം ചെയ്തവരില്‍ രോഗസാധ്യത പതിനൊന്നു ശതമാനവും എട്ടുമുതല്‍ 11 വരെയുള്ള സമയത്തു വ്യായാമം ചെയ്തവരില്‍ പതിനാറു ശതമാനവും കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.93, പൗണ്ട് – 99.06, യൂറോ – 87.76, സ്വിസ് ഫ്രാങ്ക് – 88.18, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.78, ബഹറിന്‍ ദിനാര്‍ – 220.30, കുവൈത്ത് ദിനാര്‍ -270.05, ഒമാനി റിയാല്‍ – 215.72, സൗദി റിയാല്‍ – 22.12, യു.എ.ഇ ദിര്‍ഹം – 22.58, ഖത്തര്‍ റിയാല്‍ – 22.78, കനേഡിയന്‍ ഡോളര്‍ – 60.81.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *