പാകിസ്ഥാനല്ല ബലൂചിസ്ഥാന് എന്ന് ബലൂച് നേതാവ് മിർ യാർ ബലൂച്. ബലൂചിസ്ഥാനിലെ ജനങ്ങൾ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും ലോകം ഇനി നിശബ്ദത പാലിക്കരുതെന്നും മിർ യാർ ആവശ്യപ്പെട്ടു. മിറിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ റിപബ്ലിക് ഓഫ് ബലൂചിസ്ഥാൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു. പാകിസ്ഥാൻ പാക് അധീന കശ്മീരിൽ നിന്ന് പുറത്തുപോകണമെന്ന ഇന്ത്യയുടെ തീരുമാനത്തെ ബലൂചിസ്ഥാൻ പൂർണമായി പിന്തുണയ്ക്കുന്നുവെന്നും പാകിസ്ഥാൻ സൈന്യത്തെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയും, പാക് അധീന കശ്മീരിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിനാൽ രക്തച്ചൊരിച്ചിലിന് ഉത്തരവാദികൾ പാകിസ്ഥാന്റെ അത്യാഗ്രഹികളായ സൈനിക ജനറൽമാരായിരിക്കുമെന്നും മിർ യാർ പറഞ്ഞു.
പാകിസ്ഥാന് മുന്നറിയിപ്പുമായി ബലൂച് നേതാവ്
