വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണ നൽകിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രം കാണിച്ചത് ക്രൂരമായ അവഗണനയാണ് ഔദാര്യമായി വായ്പ തന്നതും തെറ്റ് ഗുരുതരമായ പരുക്ക് ഉള്ളവർക്ക് പോലും സ്വയം ചികിത്സക്ക് പോകേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 22നാണ് മാനദണ്ഡം ഉണ്ടാക്കിയത്. അവർ 7 മാസം സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ചികിത്സ തേടി. 3 മാസം കഴിഞ്ഞ് പ്രതിദിന അലവൻസ് 300 രൂപ നിർത്തിഎന്നാൽ മന്ത്രിസഭക്ക് പ്രത്യേക തീരുമാനം എടുക്കാമായിരുന്നുവെന്നും കേന്ദ്രം സഹായിച്ചില്ലെങ്കിൽ പകരം പദ്ധതി സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്തമാണ്ദുരിതബാധിതരുടെ സിബിൽ സ്കോർ താഴേക്ക് പോയി ഇനി ഒരു വായ്പയും കിട്ടാത്ത അവസ്ഥയാണെന്നും സംസ്ഥാന സർക്കാരിൻ്റേത് നിരുത്തരവാദപരമായ സമീപനമാണെന്നും കുറ്റപ്പെടുത്തി സഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan