കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകളായ സൗത്ത് ഇന്ത്യന്‍ ബാങ്കും സി.എസ്.ബി ബാങ്കും 2024-25 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ പ്രാഥമിക പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ മാര്‍ച്ചിലെ 74,102 കോടി രൂപയില്‍ നിന്ന് 82,510 കോടി രൂപയായി വര്‍ധിച്ചു. 11.35 ശതമാനമാണ് വര്‍ധന. ഇക്കഴിഞ്ഞ മാര്‍ച്ച് പാദം അവസാനത്തില്‍ 80,426 കോടി രൂപയായിരുന്നു വായ്പകള്‍. ഇക്കാലയളവില്‍ നിക്ഷേപങ്ങളില്‍ 8.41 ശതമാനം വര്‍ധനയുണ്ടായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവിലെ 95,499 കോടി രൂപയില്‍ നിന്ന് 1.03 ലക്ഷം കോടി രൂപയായി. മാര്‍ച്ച് പാദം അവസാനിക്കുമ്പോള്‍ നിക്ഷേപം 1.01 ലക്ഷം കോടി രൂപയായിരുന്നു. കാസാ നിക്ഷേപങ്ങള്‍ 31,166 കോടി രൂപയില്‍ നിന്ന് 32,998 കോടി രൂപയായി ഉയര്‍ന്നു. കാസാ നിക്ഷേപങ്ങളിലെ വളര്‍ച്ച 5.88 ശതമാനമാണ്. അതേസമയം കാസാ നിക്ഷേപ അനുപാതം 77 ബേസിസ് പോയിന്റ് കുറഞ്ഞ് 32.64 ശതമാനമായി. സി.എസ്.ബി ബാങ്കിന്റെ നിക്ഷേപങ്ങള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 22.24 ശതമാനം വര്‍ധിച്ചു. 2023 ജൂണ്‍ പാദത്തില്‍ 24,476 കോടി രൂപയായിരുന്നത് 29,920 കോടിയായി. മാര്‍ച്ച് പാദത്തിലെ 29,719 കോടി രൂപയുമായി നോക്കുമ്പോള്‍ നേരിയ വര്‍ധനയുണ്ട്. മൊത്തം നിക്ഷേപങ്ങളില്‍ 7,499 കോടി രൂപയും കാസാ നിക്ഷേപങ്ങളാണ്. 22,471 കോടി രൂപയാണ് ടേം നിക്ഷേപങ്ങള്‍. കാസാ നിക്ഷേപങ്ങളില്‍ പക്ഷേ കഴിഞ്ഞ വര്‍ഷവുമായി നോക്കുമ്പോള്‍ 1.32 ശതമാനത്തിന്റെ കുറവുണ്ടായി. ടേം നിക്ഷേപങ്ങള്‍ 32.75 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ജൂണിലെ 10,064 കോടി രൂപയില്‍ നിന്ന് 24.08 ശതമാനം വര്‍ധിച്ച് 12,487 കോടി രൂപയായി. മാര്‍ച്ച് പാദം അവസാനിക്കുമ്പോള്‍ സ്വര്‍ണ വായ്പകള്‍ 11,817 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം വായ്പകളിലും 17.80 ശതമാനം വര്‍ധനയുണ്ട്. 21,307 കോടി രൂപയില്‍ നിന്ന് 25,099 കോടി രൂപയായി. മാര്‍ച്ച് പാദത്തിലിത് 24,572 കോടി രൂപയായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *