ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവുമായി സുപ്രീംകോടതി. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു. നിയമത്തെ അനുസരിച്ചവരാണ് ശബരിമല വിഷയത്തിൽ പരാജയപ്പെട്ടതെന്ന് ഇന്ദിര ജയ്സിങ്ങ് പറഞ്ഞു.രണ്ടു പേരും ഹിന്ദുക്കളാണ്. സർക്കാരിന്റെ സഹായത്തോടെയാണ് മലകയറിയത്. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ വലിയ അതിക്രമം ഉണ്ടായി. ബിന്ദു അമ്മണി കേരളം വിട്ടു. കനകദുർഗയെ കുടുംബം പുറത്താക്കി. ഈ രണ്ടു പേർക്ക് ശേഷം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ കേരള സർക്കാർ അനുവദിച്ചില്ലെന്ന് അഭിഭാഷക വാദിച്ചു.10 വയസ് മുതൽ 50 വരെയുള്ള വിശ്വാസികൾ മലകയറാൻ താൽപര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. യഥാർത്ഥ ഭക്തർ കാത്തിരിക്കാൻ തയ്യാറാണെന്നും നാഗരത്ന നീരീക്ഷിച്ചു.
ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവുമായി സുപ്രീംകോടതി
