പൗരത്വ ഭേദഗതിക്കെതിരായ സമരത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്835 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് മന്ത്രി വി അബ്ദുൽ റഹ്മാൻ. ഇതിൽ 194 കേസുകൾ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. 84 കേസിൽ നിരാക്ഷേപപത്രം നൽകിയിട്ടുണ്ട്. 259 കേസുകൾ തീർപ്പായി. 262 കേസുകൾ പൊതു അടിസ്ഥാനത്തിൽ അവസാനിപ്പിച്ചുവെന്നും ഒരു കേസാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷമുൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് കേസിലെ നടപടികളെക്കുറിച്ചുള്ള മന്ത്രിയുടെ വിശദീകരണം.