yt cover 25

https://dailynewslive.in/ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ കുരുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം. സിപിഎമ്മിനെയും പാര്‍ട്ടിയുടെ മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെയും പ്രതികളാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ നിര്‍മല്‍ കുമാര്‍ മോഷ കലൂര്‍ പിഎംഎല്‍എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീന്‍, എം.എം.വര്‍ഗീസ്, കെ.രാധാകൃഷ്ണന്‍ എംപി എന്നിവരുള്‍പ്പെടെ 27 പേരെ പുതുതായി പ്രതി ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ആകെ 83 പേരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്.

https://dailynewslive.in/ സംസ്ഥാനത്ത് അതിതീവ്ര മഴയും കാറ്റും കൂടുതല്‍ ശക്തി പ്രാപിക്കുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

https://wa.me/+917559003888

https://dailynewslive.in/ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്‍പ്പെട്ട നെന്മേനി വില്ലേജിലെ പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിയാടി എയുപിഎസ് സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്ന് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് തല്‍ക്കാലം മാറ്റിയിരിക്കുന്നത്. ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നു.

https://dailynewslive.in/ കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞച്ചീളിയില്‍ 16 കുടുംബങ്ങളില്‍ നിന്നായി 58 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്ന പ്രദേശത്തെ കുടുംബങ്ങളെയാണ് മാറ്റിയത്. വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളില്‍ സജ്ജീകരിച്ച ദുരിതാശ്വസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചത്. മണ്ണിടിച്ചല്‍ , ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന പന്നിയേരി ഉന്നതിയില്‍ നിന്ന് കൂടുതല്‍ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും, സുരക്ഷിത സ്ഥാനങ്ങളിലേക്കും താമസം മാറി.

https://dailynewslive.in/ കടലില്‍ വീണ കൂടുതല്‍ കണ്ടെയിനറുകള്‍ കരക്ക് അടിയാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയില്‍ തീരദേശം. കടലില്‍ വീണ 13 കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ഉള്ളതിനാല്‍ വെള്ളവുമായി ചേര്‍ന്നാല്‍ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കൊല്ലത്തും ആലപ്പുഴയിലും കണ്ടെയ്നറുകള്‍ കരക്കടിഞ്ഞിട്ടുണ്ട്. തറയില്‍ക്കടവ് ഭാഗത്ത് അടിഞ്ഞത് കണ്ടെയ്നറുകള്‍ തകര്‍ന്ന നിലയിലാണ്. വെള്ളത്തിന്റെ നിറം കറുപ്പ് നിറത്തിലാണ് കാണുന്നത്.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നല്‍കി പിവി അന്‍വര്‍. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല താന്‍ രാജിവച്ചതെന്നും പിണറായിസത്തെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താന്റെ ഒപ്പം നില്‍ക്കുമെന്നും പക്ഷെ ആ ചെകുത്താന്‍ നല്ലത് ആയിരിക്കണമെന്നും അന്‍വര്‍ വ്യക്തമാക്കി. താന്‍ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു.

https://dailynewslive.in/ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്നതില്‍ ബിജെപിയില്‍ രണ്ട് അഭിപ്രായം. കേരളത്തിലെ എന്‍ഡിഎ നേതാക്കളുമായും, ബിജെപി ദേശീയ നേതൃത്വവുമായും ആലോചിച്ച് ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ മത്സരിക്കണ്ട എന്ന തീരുമാനമാണ് ബഹുഭൂരിപക്ഷവും മുന്നോട്ട് വച്ചത്.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിയുടെ ‘കേരളം വീണ പതിറ്റാണ്ട്’ എന്ന പ്രതിഷേധ പരിപാടിക്ക് സെക്രട്ടറിയേറ്റിനു മുന്നില്‍ തുടക്കമായി. വിലക്കയറ്റവും തൊഴില്‍ ഇല്ലായ്മയുമാണ് 9 വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ ഭരണം കൊണ്ട് ഉണ്ടായതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മോഡി സര്‍ക്കാര്‍ പദ്ധതിയില്‍ പരസ്യം ഒട്ടിച്ച് സ്വന്തം എന്ന് പറയല്‍ ആണ് പിണറായി സര്‍ക്കാരിന്റെ ഏക പണിയെന്നും സര്‍ക്കാരാകട്ടെ റീല്‍സിനു കാശും കൊടുത്ത് ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തൃശൂര്‍ ചാവക്കാട് തീരത്ത് അടിഞ്ഞ ഇരുമ്പ് പെട്ടിയില്‍ കണ്ടെത്തിയ മെറ്റല്‍ ലിങ്കുകള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്ത് കരയില്‍നിന്ന് കടലിലേക്ക് വലയെറിഞ്ഞ് മീന്‍ പിടിക്കുന്ന മത്സ്യതൊഴിലാളികള്‍ക്ക് പെട്ടി കിട്ടിയത്. കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയില്‍ തോക്കുകള്‍ക്ക് ഉപയോഗിക്കുന്ന മെറ്റല്‍ ലിങ്കുകള്‍ കണ്ടെത്തിയിരുന്നു. കപ്പലുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ റൈഫിളുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ സൂക്ഷിക്കുന്ന പെട്ടിയാണ് ഇതെന്നും ഉപയോഗശേഷം ഉപേക്ഷിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ ദേശീയപാത നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ കേരളം മാത്രമാണ് പണം നല്‍കിയതെന്ന ഇടതുപക്ഷ പ്രചരണം തെറ്റെന്ന് പിവി അന്‍വര്‍. എളമരം കരീമിന്റെ ചോദ്യത്തിന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ നല്‍കിയ മറുപടി ഉദ്ധരിച്ചാണ് അന്‍വറിന്റെ വിശദീകരണം. 25% ശതമാനം തുകയാണ് ഭൂമി ഏറ്റെടുക്കുന്നതിന് കേരളം നല്‍കിയതെന്നും അന്‍വര്‍ പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ഇരയുടെ മേല്‍ വ്യക്തമായ സ്വാധീനമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികപരമായും യുവതിയെ ചൂഷണം ചെയ്തതായി സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

https://dailynewslive.in/ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ ആരംഭിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കെ.സി.എയുടെ ആദ്യ അംഗീകൃത സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ ക്രിക്കറ്റ് തലസ്ഥാനമായി എഴുകോണ്‍ മാറുമെന്ന് മന്ത്രി പറഞ്ഞു.

https://dailynewslive.in/ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസില്‍ ഇരയായ കന്യാസ്ത്രീയ്ക്ക് വേണ്ടി പോരാടിയ സിസ്റ്റര്‍ അനുപമ സഭാ വസ്ത്രം ഉപേക്ഷിച്ചു. കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്.

https://dailynewslive.in/ വയനാട് മാനന്തവാടി അപ്പപ്പാറയില്‍ യുവതിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. യുവതിയുടെ കാണാതായ കുഞ്ഞിനെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി. കൊല നടത്തിയശേഷം പ്രതി ദിലീഷ് ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയില്‍ നിന്നാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്.

https://dailynewslive.in/ പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ വിമുക്ത ഭടനായ 59കാരന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഷിമേഴ്സ് രോഗബാധിതനായ ശശിധരന്‍പിള്ളയെ ഒരു മാസം മുന്‍പാണ് പരിചരിക്കാനെത്തിയ ഹോം നഴ്സ് വിഷ്ണു അതിക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ശശിധരന്‍ ഇന്നലെയാണ് മരിച്ചത്. ശശിധരനെ വിഷ്ണു വീടിനുള്ളിലൂടെ കാലില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.

https://dailynewslive.in/ സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന് 20 വര്‍ഷം തടവ് ശിക്ഷ. റിയാദ് ക്രിമിനല്‍ കോടതിയില്‍ സൗദി സമയം ഇന്ന് രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. അതിനുശേഷം ജയില്‍ മോചനമുണ്ടാവും. 2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും.

https://dailynewslive.in/ മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ കവര്‍ദയില്‍ മലയാളി വൈദികനും കുടുംബത്തിന് നേരെ അതിക്രമമെന്ന് പരാതി. ബിജെപി ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. മലയാളി വൈദികന്‍ ജോസ് തോമസിനും കുടുംബത്തിന് നേരെയാണ് അതിക്രമം നടന്നത്. ആരാധന സമയത്ത് പള്ളിയില്‍ എത്തിയ ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയെന്ന് വൈദികന്‍ വ്യക്തമാക്കി.

https://dailynewslive.in/ ഗുജറാത്ത് ദഹേജിലെ ഭാറുച്ചില്‍ വന്‍ തീപിടിത്തം. ശ്വേതായന്‍ കെംടെക് കമ്പനിയില്‍ പുലര്‍ച്ചെയോടെ ആണ് വന്‍ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ ജീവനക്കാര്‍ കുറവായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നാല് ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് രക്ഷിച്ചു. മൂന്ന് പേര്‍ക്ക് സാരമായ പൊള്ളലേറ്റു. ബഹുനില കെട്ടിടത്തില്‍ എട്ട് ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് വിവരം.

https://dailynewslive.in/ കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബിഹാറില്‍ 3 സ്ത്രീകള്‍ കൊല്ലപ്പെട്ടു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ബിഹാറിലെ അഹിയപൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തിലാണ് മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അടുത്ത ബന്ധു അറസ്റ്റിലായി. പിന്നാലെയാണ് സംഭവം മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്.

https://dailynewslive.in/ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പക്കല്‍ 170 വീതം ആണവായുധമുണ്ടെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന് കൂടുതല്‍ ആണവായുധം നല്കിയത് ചൈനയാണെന്നും യുഎസ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാനെക്കാള്‍ ചൈനയെയാണ് ഭീഷണി ആയി ഇന്ത്യ കാണുന്നതെന്നും ചൈനയുടെ ആണവായുധ ശേഖരം 600 കടന്നുവെന്നും യുഎസ് ഏജന്‍സി പറയുന്നു.

https://dailynewslive.in/ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി ഫോണ്‍ സംഭാഷണം നടത്തി. മാര്‍ക്ക് കാര്‍ണി കനേഡിയന്‍ പ്രധാനമന്ത്രിയായതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉന്നതതല രാഷ്ട്രീയ നീക്കമാണ് നടന്നത്. ഇന്ത്യയും കാനഡയും ഹൈക്കമ്മീഷണര്‍മാരെ പുനസ്ഥാപിച്ചേക്കും.

https://dailynewslive.in/ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ പാക് പ്രവിശ്യയായ ബലൂചിസ്താനില്‍ പ്രമുഖ ബലൂച് മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവെച്ച് കൊന്നു. മാധ്യമപ്രവര്‍ത്തകനായ അബ്ദുള്‍ ലത്തീഫിനെയാണ് ഭാര്യയും മക്കളും നോക്കി നില്‍ക്കെ അക്രമികള്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അവരാന്‍ ജില്ലയിലെ മഷ്‌കായിലുള്ള വീടിനുള്ളിലാണ് കൊലപാതകം.

https://dailynewslive.in/ അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ കയാക്കിങ് അപകടത്തില്‍ പെട്ട സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയായ ബിപിന്‍ മൈക്കിള്‍ (40) ആണ് മുങ്ങി മരിച്ചത്. അപകടത്തില്‍ പെട്ടവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ അവര്‍ രക്ഷപ്പെട്ടു. എന്നാല്‍ ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്ന ബിപിന്റെ മൃതദേഹം പിന്നീട് ഫയര്‍ ഫോഴ്സ് എത്തിയാണ് കരക്കെടുത്തത്.

https://dailynewslive.in/ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനുമായി ചര്‍ച്ച നടത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയ്‌ക്കെതിരായ സംഘര്‍ഷത്തില്‍ പാകിസ്ഥാന് ദൃഢമായ പിന്തുണ നല്‍കിയതില്‍ ഷെഹ്ബാസ് എര്‍ദോഗാന് നന്ദി പറഞ്ഞു. എന്റെ പ്രിയ സഹോദരന്‍ പ്രസിഡന്റ് റെസെപ് തയിപ്പ് എര്‍ദോഗനെ ഇസ്താംബൂളില്‍ വെച്ച് കാണാന്‍ ഭാഗ്യം ലഭിച്ചുവെന്നും അടുത്തിടെയുണ്ടായ പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷത്തില്‍ പാകിസ്ഥാന് നല്‍കിയ ദൃഢമായ പിന്തുണയ്ക്ക് നന്ദി- എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി എക്‌സില്‍ എഴുതി.

https://dailynewslive.in/ വ്ലാദിമിര്‍ പുടിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുടിനെ ഭ്രാന്തനെന്നാണ് ട്രംപ് വിമര്‍ശിച്ചത്. യുക്രൈന്‍ മുഴുവന്‍ വേണമെന്നാണ് അയാള്‍ ആഗ്രഹിക്കുന്നത്. അത് റഷ്യയുടെ പതനത്തിന് കാരണമാകുമെന്നാണ് ട്രംപ് വിമര്‍ശിക്കുന്നത്. ഒറ്റ രാത്രിയില്‍ 367ഓളം ഡ്രോണുകള്‍ യുക്രൈനെതിരെ മോസ്‌കോ വര്‍ഷിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വിമര്‍ശനം.

https://dailynewslive.in/ മാര്‍വല്‍ സ്റ്റുഡിയോസിന്റെ പുതിയ ചിത്രം അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ 2026 ഡിസംബര്‍ 18 ന് റിലീസ് ചെയ്യും. ചിത്രം 2026 മെയ് 1 ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് നീണ്ടതോടെ സ്റ്റുഡിയോ പുതിയ തീയതി നിശ്ചയിക്കുകയായിരുന്നു. വന്‍ താരനിരയുമായി എത്തുന്ന ചിത്രം നിര്‍മ്മാണത്തിനും ചിലവഴിച്ചിരിക്കുന്നത് വന്‍ തുകയാണ്. അതിനാല്‍ തന്നെ ചിത്രം ലാഭകരമായി ബിസിനസ് നേടി എന്ന അവസ്ഥയില്‍ എത്താന്‍ ചിത്രം ആഗോള വ്യാപകമായി 200 കോടി യുഎസ് ഡോളര്‍ എങ്കിലും നേടേണ്ടി വരും എന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. ലോക സിനിമയില്‍ 2 ബില്ല്യണ്‍ യുഎസ് ഡോളര്‍ എന്ന നേട്ടം നേടിയ ചിത്രങ്ങള്‍ വെറും ആറെണ്ണം മാത്രമാണ്. അവതാര്‍ (2009), ടൈറ്റാനിക് (1997), അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം (2019), സ്റ്റാര്‍ വാര്‍സ്: ദി ഫോഴ്‌സ് അവേക്കന്‍സ് (2015), അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍ (2018), അവതാര്‍: ദി വേ ഓഫ് വാട്ടര്‍ (2022) എന്നിവയാണ് ഈ നേട്ടം നേടിയ ചിത്രങ്ങള്‍. ഈ ലിസ്റ്റില്‍ എത്തിയാല്‍ മാത്രമായിരിക്കും അടുത്ത അവഞ്ചേഴ്‌സ് ചിത്രം ഹിറ്റാണ് എന്ന് പറയാന്‍ സാധിക്കൂ.

https://dailynewslive.in/ രാജ്യത്തെ കോര്‍പറേറ്റ് മേഖല മറ്റൊരു ഏറ്റെടുക്കലിനുകൂടി സാക്ഷ്യംവഹിക്കുന്നു. വാഹന പെയിന്റ് മേഖലയിലെ വന്‍കിട കമ്പനിയ അക്‌സോ നോബല്‍ ഇന്ത്യയെ ജെ.എസ്.ഡബ്ല്യു പെയിന്റ്‌സ് ഏറ്റെടുക്കും. 9,000 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ അക്‌സോ നോബലിന്റെ 74.76 ശതമാനം ഓഹരികള്‍ ജെ.എസ്.ഡബ്ല്യുവിന് സ്വന്തമാകും.

https://dailynewslive.in/ ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘കുബേര’ ട്രെയിലര്‍ എത്തി. ‘ഹാപ്പി ഡെയ്‌സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖര്‍ കമ്മുലയാണ് സംവിധാനം. ധനുഷ്, നാഗാര്‍ജുന, രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. രണ്ട് ഗെറ്റപ്പില്‍ ധനുഷ് എത്തുന്ന ചിത്രം ഒരു ഇന്റെന്‍സ് ഡ്രാമയായിട്ടാണ് ഒരുങ്ങുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യന്‍ പെട്ടന്നൊരു സാഹചര്യത്തില്‍ കോടീശ്വരനായി മാറുന്നതാണ് കഥ.

https://dailynewslive.in/ വ്യത്യസ്തങ്ങളായ പന്ത്രണ്ട് തീവ്രാനുഭവങ്ങള്‍ പറയുന്ന കഥകള്‍ വായനക്കാരുടെ ഉള്ളില്‍ നെരിപ്പോടായി എരിയും. വടക്കേ മലബാറിലെ തെയ്യകോലങ്ങളിലേക്ക് വേണ്ടപ്പെട്ടവരുടെ ആത്മാവ് ആവാഹിച്ചുള്ള നിറഞ്ഞാട്ടം. അമ്മയും മണ്‍മറഞ്ഞു പോയ മകനും നെഞ്ചില്‍ കൊളുത്തി വലിക്കുന്ന വേദനയോടെ അല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല… പ്രകൃതിയുടെയും ജീവ ജാലങ്ങളുടേയും കഥ. കഥയൊഴുക്കിലൂടെ വായനക്കാരെ കൊ ണ്ടുപോകുന്ന ശൈലി… തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. ആത്മാവ് പൂക്കുന്ന കോലം, കെ. ദിനേശന്‍, കറന്റ് ബുക്സ്, വില -160 രൂപ

https://dailynewslive.in/ ഭക്ഷണത്തിലെ മാറ്റങ്ങള്‍, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെയാണ് കൊളസ്ട്രോള്‍ കൂടാന്‍ കാരണമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍. ക്രീം ചീസ് അമിതമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോള്‍ തോത് കൂട്ടാന്‍ ഇടയാക്കും. ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കൊളസ്ട്രോള്‍ കൂട്ടും. സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാല്‍ എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ കൂട്ടും. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലത്.പാക്കറ്റില്‍ ലഭിക്കുന്ന ഭക്ഷണങ്ങളിലെ അനാരോഗ്യമായ കൊഴുപ്പും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയില്‍ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. ഐസ്‌ക്രീമിലും ഉയര്‍ന്ന അളവില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും അധികം കഴിക്കേണ്ട. വൈറ്റ് ബ്രഡ്, പാസ്ത തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോള്‍ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *