ജയിൽ മാറ്റത്തിനായി ജിഷാകൊലക്കേസ് പ്രതി അമീറുൽ ഇസ്‌ലാം സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ നിന്ന് അസമിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും ഇത്രയും ദൂരം സഞ്ചരിച്ച് കേരളത്തിലെ വിയ്യൂർ ജയിലിലെത്തി തന്നെ സന്ദർശിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാണെന്നും അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.
നിയമവിദ്യാര്‍ഥിനി ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം കഴിയുന്നത്. വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്.