അയോധ്യ രാമക്ഷത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചു. 12.32 ന് പ്രധാനമന്ത്രി മുഖ്യയജമാനനായി പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ നടന്നു. പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. രാംലല്ലയ്ക്കുള്ള സമ്മാനങ്ങളായ പട്ടുപുടവയും വെള്ളിക്കുടയും അദ്ദേഹം കൈമാറി. ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിലാണ് ചടങ്ങുകള്‍ നടന്നത്. മോദിയടക്കം മുഖ്യാതിഥികൾ 32 പടികൾ കടന്നാണ് സിംഹദ്വാറിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.