പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ തുറന്നടിച്ച് മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഉത്തരവാദി ഭരണകൂടമാണെന്നും ശമ്പളകുടിശ്ശിക നൽകാത്തതിൽ വീഴ്ച്ച ഭരണകൂടത്തിനാണെന്നും സെക്രട്ടറിയേറ്റിൽ 3.5ലക്ഷം ഫയൽ കെട്ടി കിടക്കുന്നുവെന്നും ജി.സുധാകരന്റെ വിമർശനം. പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെയ്തില്ലെങ്കിൽ ഭരണകൂട വീഴ്ച്ചയാണ്. ഉപദേശം കൊണ്ട് കാര്യം ഇല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.