മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടതെന്നും, ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോ എന്നും അദ്ദേഹം ചോദിച്ചു, മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചതെന്ന് സി.പി.എം നേതൃത്വം മറുപടി പറയണമെന്നും, ഇ.പി.ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാൻ കഴിയുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ കൂട്ടിച്ചേർത്തു.