7 5

പ്രമേഹം വരുന്നതിന്റെ മുന്നോടിയായി ശരീരം നമുക്ക് പല സൂചനകളും നല്‍കാറുണ്ട്. എന്നാല്‍ പലരും അവ അവഗണിക്കാറാണ് പതിവ്. ശരീരം നല്‍കുന്ന മുന്നറിയിപ്പ് സൂചനകള്‍ നിരീക്ഷിക്കുക വഴി ടൈപ്പ് 2 പ്രമേഹത്തെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. ചര്‍മം വരണ്ടു പോകുന്നതും തൊലിപ്പുറത്ത് തിണര്‍പ്പുകള്‍ പ്രത്യക്ഷമാകുന്നതുമൊക്കെ പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണമാകാം. പ്രമേഹം രൂക്ഷമാകുന്ന വേളയില്‍ കണ്ണുകളിലേക്കുള്ള ഞരമ്പുകളെ ബാധിച്ച് പലര്‍ക്കും കാഴ്ച തന്നെ നഷ്ടപ്പെടാറുണ്ട്. പൂര്‍ണ്ണമായ കാഴ്ച നഷ്ടമല്ല മറിച്ച് മങ്ങിയ കാഴ്ചയുടെയും മറ്റും രൂപത്തിലാണ് ശരീരം രക്തത്തിലെ ഉയരുന്ന പഞ്ചസാരയുടെ തോതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുക. നമ്മുടെ വായുടെ ആരോഗ്യം ശരീരത്തിലെ രക്തത്തിന്റെ തോതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. എപ്പോഴും വായ വരണ്ടു പോകുന്നതും അടിക്കടി ദാഹം തോന്നുന്നതുമെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. വായ്‌ക്കൊപ്പം ചുണ്ടുകള്‍ ഉണങ്ങുക, ഭക്ഷണം ചവച്ചിറക്കാന്‍ ബുദ്ധിമുട്ട് തോന്നുക, നാക്കില്‍ അടിക്കടി കുരുക്കളും മുറിവുകളും വരുക തുടങ്ങിയവയെല്ലാം പ്രമേഹ പരിശോധനയ്ക്ക് നേരമായെന്ന സൂചന നല്‍കുന്നു. കൈകാലുകളിലെ വിരലുകള്‍ക്ക് മരവിപ്പും തരിപ്പുമൊക്കെ പ്രമേഹത്തിന് മുന്നോടിയായി വരാറുണ്ട്. രക്തത്തിലെ പഞ്ചസാര നാഡീഞരമ്പുകളെ ബാധിച്ച് തുടങ്ങുന്നതിന്റെ ലക്ഷമാണ് ഇത്. അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടുന്നതും രക്തത്തിലെ പഞ്ചസാര ഉയരുന്നതിന്റെ ലക്ഷണമാണ്. രാത്രികാലങ്ങളില്‍ പ്രത്യേകിച്ചും ഇത്തരത്തില്‍ നിരന്തരം മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ രക്തപരിശോധന നടത്താന്‍ വൈകരുത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അത്യധികമായ ക്ഷീണം തോന്നുന്നതും കരുതിയിരിക്കേണ്ട ലക്ഷണമാണ്. ദേഷ്യം, അമിതമായ ഉത്കണ്ഠ തുടങ്ങിയവയെല്ലാം രക്തത്തിലെ പഞ്ചസാരയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മൂലമാകാം. രക്തത്തിലെ പഞ്ചസാര ഉയരുന്നത് മാത്രമല്ല താഴുന്നതും ഇത്തരം ലക്ഷണങ്ങളിലേക്ക് നയിക്കാം. പ്രത്യേകിച്ച് വ്യായാമം ഒന്നും ചെയ്യാതെയും ഭക്ഷണം കുറയ്ക്കാതെയുമൊക്കെ ശരീരത്തിന്റെ ഭാരം കുറയാന്‍ തുടങ്ങിയാല്‍ അത് പ്രമേഹം മൂലമായിരിക്കാം. പ്രമേഹം മൂലം ഭാരം കുറയുന്നവര്‍ക്ക് ഇതെ തുടര്‍ന്ന് കണ്ണുകള്‍ക്കും നാഡീവ്യൂഹത്തിനുമൊക്കെ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *