കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്നും കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്നും സുപ്രീംകോടതി. ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതേ തുടർന്ന് ചര്‍ച്ചക്ക് തയാറാണെന്ന് കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചതിനെ തുടർന്ന് കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചര്‍ച്ച നടത്തട്ടേയെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം.