വണ്ടിപ്പെരിയാർ ബലാൽസംഗ കേസിൽ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ആറു വയസ്സ് കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കട്ടപ്പന പ്രത്യേക കോടതി വെറുതെ വിടുകയായിരുന്നു. ഈ വിധിക്കെതിരെ കനത്ത പ്രതിഷേധമുയർന്നിരുന്നു.കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്.
പ്രതിയായ അർജുന് നോട്ടീസ് അയച്ച കോടതി ഈ മാസം 29 ലേക്ക് കേസ് മാറ്റിവെച്ചു. മതിയായ തെളിവുകൾ ഉണ്ടായിരുന്നില്ല എന്നതാണ് പ്രതിയെ വെറുതെ വിടാൻ ഉണ്ടായ കാരണം.തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്.അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ വിശകലനം ചെയ്യുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സർക്കാർ അപ്പീലിൽ വ്യക്തമാക്കുന്നത്.