റിയാസ് മൗലവി കേസിൽ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വെറുതെ വിട്ട പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ സമര്‍പ്പിച്ച അപ്പീലിൽ പറയുന്നു. വിചാരണ കോടതി തെളിവുകൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ടു, 7 വർഷം ജാമ്യം ലഭിക്കാതെ മൂന്ന്പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും ഹര്‍ജിയിൽ പറയുന്നു. മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് നൽകി. അപ്പീൽ ഹര്‍ജി വേനലവധിക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും. മൂന്നു പ്രതികളോടും പാസ്പോർട്ട് കെട്ടിവയ്ക്കാനും, കോടതിയുടെ പരിധിവിട്ട് പുറത്തേക്ക് പോകരുതെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.