cover 13

വിവാഹത്തിന്റെ മുഖ്യ ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കി വിവാഹവേദിയില്‍ വരനും വധുവും ഇരിക്കുന്നു. പെട്ടെന്ന് വധുവിന്റെ വീട്ടുകാരിലൊരാള്‍ വധുവിന് ഒരു തോക്കു കൈമാറി. സര്‍വാഭരണ വിഭൂഷിതയായ വധു ആ തോക്ക് ഒരു സങ്കോചവുമില്ലാതെ വാങ്ങി മുകളിലേക്ക് ഉന്നംവച്ച് മൂന്നു തവണ നിറയൊഴിച്ചു. ഠേ, ഠേ, ഠേ എന്നു മൂന്നു തവണ തോക്കു പുകതുപ്പി ഗര്‍ജിച്ചു. വധുവിനു തൊട്ടരികില്‍ ഇരിക്കുന്ന വരനെ ഒന്നു ശ്രദ്ധിച്ചു നോക്കൂ. ഭയന്നു വിറച്ചു പരവശതയിലായി ശിലപോലെയാണ് ഇരിപ്പ്. എന്തായാലും മൂന്നു വെടി ഉതിര്‍ത്ത ഉടനേ വധു തോക്ക് തനിക്കുതന്നയാള്‍ക്കുതന്നെ തിരിച്ചേല്‍പിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജംഗ്ഷന്‍ ഏരിയയിലെ സേലംപൂര്‍ ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു വിവാഹാഘോഷം. വിവാഹ വേദിയില്‍ വെടിവയ്പു നടത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതോടെ പോലീസ് കളത്തിലിറങ്ങി. വധുവിനെ പൊലീസ് പിടികൂടി. ലൈസന്‍സുള്ള തോക്കായതിനാല്‍ തത്കാലം കേസൊന്നുമില്ല. ട്വിറ്ററില്‍ പിയൂഷ് റായ് എന്നയാളാണ് വധു വെടിയുതിര്‍ക്കുന്ന വീഡിയോ പങ്കുവച്ചത്. എന്തിനാണ് വിവാഹവേദിയില്‍ വധു ഇങ്ങനെ വെടിയുതിര്‍ത്തതെന്ന് വിശദീകരണമൊന്നുമില്ല. ഒരാഴ്ചകൊണ്ട് വീഡിയോ കണ്ടത് മൂന്നേമുക്കാല്‍ ലക്ഷം പേരാണ്. കളിച്ചാല്‍ ദേ ഇങ്ങനെ ചുട്ടുകളയുമെന്നു വരനു വധു നല്‍കിയ താക്കീതാണു വെടിവയ്പെന്ന് അനവധി പേരാണു കമന്റു ചെയ്തിരിക്കുന്നത്. കല്യാണം കേമമാക്കാന്‍ വെടിവയ്പ് അടക്കം എന്തും ചെയ്യാമെന്ന നിലയിലാണു കാര്യങ്ങള്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *