തേജസ്വി യാദവ് രാവിലെ സിബിഐ ഓഫീസിലെത്തി. ഹാജരാവാനുള്ള മൂന്നു തീയ്യതികളും ഒഴിവാക്കി നാലാമത്തെ തീയ്യതിക്കാണ് തേജസ്വി ചോദ്യം ചെയ്യലിനെത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജോലിക്ക് ഭൂമി കോഴ ആരോപണക്കേസിൽ ചോദ്യം ചെയ്യാനായാണ് സി ബി ഐ വിളിപ്പിച്ചിരിക്കുന്നത്.സിബിഐ ഹെഡ്ക്വാർട്ടേഴ്സിൽ രാവിലെ എത്തിയ തേജസ്വി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ ഡോക്യുമെൻ്റ്സോടും കൂടിയാണ് എത്തിയത്.ഫെബ്രുവരി 28, മാർച്ച് 4,11 തിയ്യതികളിൽ തേജസ്വിയാദവിനോട് ചോദ്യം ചെയ്യലിന് എത്താൻ നിർദ്ദേശിച്ചിരുന്നു.ഈ മാസം 25ന് തേജസ്വി ഹാജരാവുമെന്ന് അഭിഭാഷകനും കോടതിയിൽ ഉറപ്പുനൽകിയിരുന്നു. ആരോപണങ്ങൾ തന്റെ പിതാവായ ലാലുപ്രസാദ് യാദവിനും മറ്റു ഉദ്യോഗസ്ഥർക്കുമെതിരെയാണെന്നും, അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്ന കാലത്ത് തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും തേജസ്വിയാദവ് ഹർജിയിൽ പറഞ്ഞിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു കോടതിയുടെ ഉത്തരവ്.