◾https://dailynewslive.in/ രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. നിലവില്‍ 2,710 പേര്‍ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളില്‍ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 1147 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 511 പേര്‍ക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 227 കേസുകളും കേരളത്തിലാണ്. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ കേസുകളെന്നാണ് വിവരം.
◾https://dailynewslive.in/ കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍ ജൂണ്‍ 4 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയിലെത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. കരാറുകാരുടെ അനാസ്ഥയാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കാസര്‍കോട് ചട്ടഞ്ചാലില്‍ ദേശീയ പാതയുടെ മേല്‍പ്പാലത്തില്‍ വിള്ളല്‍. ചെങ്കള – നീലേശ്വരം റീച്ചിലാണ് വിള്ളല്‍. അശാസ്ത്രീയമായി മണ്ണിട്ട് ഉയര്‍ത്തിയതാണ് വിള്ളലിനു വഴി വച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. വിള്ളല്‍ നാട്ടുകാര്‍ കണ്ടതിനു പിന്നാലെ നിര്‍മാണ കമ്പനി, മണല്‍ ഉപയോഗിച്ച് വിള്ളല്‍ നികത്താന്‍ ശ്രമിച്ചത് നാട്ടുകാര്‍ തടഞ്ഞു. എം സാന്റ് ഉപയോഗിച്ച് അടയ്ക്കാനാണ് നിര്‍മാണ കമ്പനി ശ്രമിച്ചത്.
◾https://dailynewslive.in/ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
◾https://dailynewslive.in/ വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്ന് പി വി അന്‍വര്‍. അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചതെന്നും താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നും യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പി.വി.അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിര്‍ണായക കൂടിക്കാഴ്ച നടത്തി. വര്‍ക്കിംഗ് പ്രസിഡന്റ്റുമാരായ വിഷ്ണുനാഥും എ പി അനില്‍ കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചകള്‍ തുടരുമെന്നും ഇനിയും സമയം ഉണ്ടല്ലോ എന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. അതേസമയം, അന്‍വറിന് മുന്നില്‍ വാതില്‍ തുറന്നുതന്നെയാണ് കിടക്കുന്നതെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. അന്‍വര്‍ ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എല്ലാം യുഡിഎഫ് കൂടി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ അന്‍വര്‍ അയഞ്ഞിരുന്നെങ്കില്‍ സതീശനും അയഞ്ഞേനെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ അന്‍വറിന് തന്നെ വിനയായി. അന്‍വറിന് മുന്നില്‍ പൂര്‍ണമായി വാതില്‍ അടച്ചിട്ടില്ല. അന്‍വര്‍ തിരുത്തിയാല്‍ യുഡിഎഫില്‍ എത്തിക്കാന്‍ ഇനിയും ശ്രമം തുടരുമെന്നും കെ സുധാകരന്‍ പറഞ്ഞു.
◾
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രകടനമായാണ് ആര്യാടന്‍ ഷൗക്കത്ത് പത്രികാ സമര്‍പ്പണത്തിനെത്തിയത്. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങി നിരവധി നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
◾https://dailynewslive.in/ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ നിലമ്പൂരിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് വന്‍ വരവേല്‍പ്പ്. റെയില്‍വേ സ്റ്റേഷനില്‍ വന്‍ ജനാവലിയാണ് സ്വീകരണം നല്‍കുന്നതിനെത്തിയത്. ‘പോരാളികളുടെ പോരാളി’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സ്വരാജിനെ സിപിഎം പ്രവര്‍ത്തകര്‍ വരവേറ്റത്.
◾https://dailynewslive.in/ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള മുതല്‍കൂട്ടാകും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. മറ്റ് രാഷ്ട്രീയ നിലപാടുള്ളവരും തനിക്കൊപ്പമുണ്ടെന്നും ഭീഷണിയും വെല്ലുവിളിയും രാഷ്ട്രീയത്തില്‍ ഒഴിവാക്കേണ്ടതാണെന്നും സ്വരാജ് വ്യക്തമാക്കി. നിലമ്പൂരില്‍ അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്നും അന്‍വര്‍ യുഡിഎഫിന്റെ തലവേദനയാണെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ നിലമ്പൂരുകാരന്‍ ആണെങ്കില്‍ എന്തിനാണ് സ്വരാജിന് ഇത്ര വലിയ ലോഞ്ചിംഗ് എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പ്രളയമടക്കം നിലമ്പൂരുകാര്‍ ബുദ്ധിമുട്ടിയപ്പോള്‍ ഒന്നും സ്വരാജിനെ കണ്ടിട്ടില്ലെന്നും അന്നെല്ലാം ആര്യാടന്‍ ഷൗക്കത്ത് ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൂടാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിക്കാനും മാത്രം വലിപ്പം തനിക്കുണ്ടായി എന്ന് അറിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും തനിക്കെതിരായ ട്രോളുകള്‍ക്ക് രാഹുല്‍ മറുപടി നല്‍കി.
◾https://dailynewslive.in/ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കും എന്ന് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ദിവസത്തില്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് 11,000 ത്തിനടുത്ത് ജീവനക്കാര്‍ ഇന്ന് വിരമിക്കും. സെക്രട്ടേറിയറ്റില്‍ നിന്ന് മാത്രം 221 പേരും കെഎസ്ഇബിയില്‍ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേര്‍ക്കാറ്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറുന്നത്.
◾https://dailynewslive.in/ റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി മാവേലിക്കരയില്‍ തുടങ്ങിയ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂളിന്റെയും ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ മുന്‍ മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി എറണാകുളം ജില്ല കോടതി തീര്‍പ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസില്‍ ഗൂഢാലോചന ആരോപിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
◾https://dailynewslive.in/ പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ചീരക്കടവ് സ്വദേശി മല്ലന്‍ (60) മരിച്ചു. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. ചീരക്കടവിലെ വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾https://dailynewslive.in/ പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന.
◾https://dailynewslive.in/ സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടില്‍ കയറി വകവരുത്തുമെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ഇനി ഇന്ത്യയുടെ നയം ആയിരിക്കുമെന്നും മോദി വ്യക്തമാക്കി. സ്ത്രീശക്തിയുടെ പ്രതീകമാണ് ഓപ്പറേഷന്‍ സിന്ദൂറെന്നും ബിഎസ്എഫിന്റെ അതിര്‍ത്തി സംരക്ഷണ ദൗത്യത്തിന് നിരവധി വനിതകള്‍ നേതൃത്വം നല്കിയെന്നും സേനകളില്‍ സ്ത്രീകളുടെ സാന്നിധ്യം ഉയര്‍ത്തുമെന്നും മോദി പറഞ്ഞു.
◾https://dailynewslive.in/ സ്റ്റേഷനില്‍ നിര്‍ത്തിയ മെട്രോ ട്രെയിന്‍ ഡോര്‍ തുറക്കാതെ യാത്ര തുടര്‍ന്നതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റിനെതിരെ പ്രതിഷേധവുമായി യാത്രക്കാര്‍. ബംഗളുരു മെട്രോയുടെ ഗ്രീന്‍ ലൈനില്‍ ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു സംഭവം. കെംപഗൗഡ സ്റ്റേഷനില്‍ നിന്ന് സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ വജറഹള്ളി സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങള്‍.
◾https://dailynewslive.in/ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിയായ തീരുമാനമായിരുന്നു എന്ന മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശം സ്വാഗതം ചെയ്ത് ബിജെപി. സത്യം പറഞ്ഞതിന് കോണ്‍ഗ്രസ് ശശി തരൂരിനെതിരെ തിരിഞ്ഞതുപോലെ ഇനി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ തിരിയുമോയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. ആര്‍ട്ടിക്കിള്‍ 370 അന്നത്തെ സര്‍ക്കാരിന്റെ, പ്രത്യേകിച്ച് നെഹ്‌റുവിന്റെ മണ്ടത്തരമായിരുന്നുവെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനെവാലയും അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ ഝാര്‍ഖണ്ഡില്‍ നിന്നുള്ള അഡീഷണല്‍ ജില്ലാ വനിതാ ജഡ്ജി ശിശു പരിപാലനത്തിനുള്ള തന്റെ അവകാശം നിഷേധിച്ചുവെന്ന് ആരോപിച്ച് കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചു. വനിതാ അഡീഷണല്‍ ജില്ലാ ജഡ്ജി (എഡിജെ) കാശിക എം പ്രസാദ് ആണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിശോധിച്ചത്.
◾https://dailynewslive.in/ പാക് ക്രിക്കറ്റ് താരങ്ങള്‍ മലയാളികളുടെ വേദിയില്‍ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി ദുബായിലെ സംഘാടകര്‍. അതേസഥലത്ത് മറ്റൊരു പരിപാടിക്ക് എത്തിയ താരങ്ങള്‍ ക്ഷണിക്കാതെ അപ്രതീക്ഷിതമായി തങ്ങളുടെ പരിപാടിയിലേക്ക് വന്നു കയറി എന്നാണ് കൊച്ചിന്‍ യൂണിവേഴ്സിറ്റി അലുംനി അസോസിയേഷന്‍ യു എ ഇ ഇറക്കിയിരിക്കുന്ന പ്രസ്താവന. പെട്ടെന്നുള്ള വരവായതിനാല്‍ തടയാന്‍ കഴിഞ്ഞില്ലെന്നും പ്രസ്താവനയില്‍ ഉണ്ട്.
◾https://dailynewslive.in/ യുഎഇയില്‍ ഇന്ന് താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം ഭാഗികമായി മേഘാവൃതവും പൊടിപടലങ്ങള്‍ നിറഞ്ഞതുമായിരിക്കും. ഇടത്തരം വടക്കുപടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്. യുഎഇയില്‍ ഇന്നലെ 50 ഡിഗ്രി ചൂടാണ് അടുഭവപ്പെട്ടത്.
◾https://dailynewslive.in/ നൈജീരിയയുടെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ 111 മരണം. തെക്കന്‍ നൈജീരയയിലെ വ്യാപാരികള്‍ക്ക് കാര്‍ഷികോത്പന്നങ്ങള്‍ വില്ക്കുന്ന മാര്‍ക്കറ്റിലാണ് വലിയ നാശനഷ്ടം നേരിട്ടത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അതിശക്തമായ മഴ പ്രവചിക്കാന്‍ നൈജീരിയന്‍ ഹൈഡ്രോളജി സേവന ഏജന്‍സിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ ഇന്ത്യയുടെ വാര്‍ഷിക ജി.ഡി.പി വളര്‍ച്ചയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ ഇടിവ്. 2024-25 വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 6.5 ശതമാനം. പ്രതീക്ഷിത വളര്‍ച്ചക്കൊപ്പമാണ് ഈ നിരക്കുകളെങ്കിലും 2023-24 വര്‍ഷത്തില്‍ നേടിയ 9.2 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് ഏറെ പുറകിലാണ്. അതേസമയം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ 7.4 ശതമാനത്തിന്റെ മെച്ചപ്പെട്ട വളര്‍ച്ചയുണ്ടായി. മുന്‍ വര്‍ഷത്തെ മാര്‍ച്ച് പാദത്തിലെ 8.4 ശതമാനത്തെ അപേക്ഷിച്ച് ഇതും കുറവാണ്. ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.5 ആയാണ് കണക്കാക്കുന്നത്. റിസര്‍വ് ബാങ്കും ഇതേ നിരക്കാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ 10.8 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. അതേസമയം, മെച്ചപ്പെട്ട കണക്കുകളല്ല ഈ വര്‍ഷമുള്ളത്. കാര്‍ഷിക മേഖല മുന്‍ വര്‍ഷത്തെ 2.7 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായാണ് വളര്‍ന്നത്. പൊതു ഭരണമേഖലയില്‍ 8.7 ശതമാനവും പ്രതിരോധ സേവനങ്ങളില്‍ 7.8 ശതമാനവും വളര്‍ച്ചയുണ്ടായി. സ്വകാര്യമേഖലയിലെ ചെലവുകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമാണുള്ളത്. 5.6 ശതമാനമായിരുന്നു പ്രതീക്ഷിത വളര്‍ച്ച. രേഖപ്പെടുത്തിയത് 7.2 ശതമാനമാണ്. സര്‍ക്കാരിന്റെ ചെലവഴിക്കലുകളില്‍ 1.8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
◾https://dailynewslive.in/ യു.എസിലേക്കുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ഏപ്രിലില്‍ മാത്രം മൂന്ന് ദശലക്ഷത്തോളം ഐഫോണുകള്‍ യു.എസിലേക്ക് കയറ്റി അയച്ചതായി മാര്‍ക്കറ്റ് ഗവേഷണ സംരംഭമായ ഒംഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേകാലയളവില്‍ ചൈനയില്‍നിന്നുള്ള കയറ്റുമതി 76 ശതമാനം കുറഞ്ഞ്, ഒമ്പത് ലക്ഷം യൂണിറ്റുകളാണ് അയച്ചത്. ഇറക്കുമതി ചെയ്യുന്ന ഐഫോണുകള്‍ക്ക് ട്രംപ് ഭരണകൂടം 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനിടെയാണ് ഇന്ത്യയില്‍നിന്ന് കയറ്റുമതി കൂടിയതെന്നത് ശ്രദ്ധേയമാണ്. താരിഫ് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് സ്റ്റോക്ക് കൂട്ടാനായാണ് യു.എസിലേക്ക് കൂടുതല്‍ കയറ്റി അയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിള്‍ പ്രതിവര്‍ഷം 22 കോടിയിലേറെ ഐഫോണുകളാണ് ലോകത്താകമാനം വിറ്റഴിക്കുന്നത്. യു.എസ്, ചൈന, യൂറോപ് എന്നിവയാണ് പ്രധാന വിപണികള്‍. യു.എസില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ക്ക് ശരാശരി 3500 ഡോളറാണ് വില. ഇന്ത്യന്‍ രൂപ മൂന്ന് ലക്ഷത്തിനരികെ വരുമിത്. ഇതോടെയാണ് ആപ്പിള്‍ ചൈനയിലും ഇന്ത്യയിലും നിര്‍മാണ പ്ലാന്റുകള്‍ ആരംഭിച്ചത്.
◾https://dailynewslive.in/ കേരളം കണ്ട ആദിവാസി സമരങ്ങളുടേയും ചുവടുപിടിച്ചുകൊണ്ട് അനുരാജ് മനോഹര്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ‘നരിവേട്ട’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് യൂട്യൂബില്‍ തരംഗമായ റാപ്പര്‍ വേടന്റെ ‘വാടാ വേടാ’ എന്ന പ്രൊമോ ഗാനം ഇന്നലെ മുതല്‍ തിയറ്ററുകളിലെത്തി. വേടന്റെ വരികള്‍ക്ക് ജേക്സ് ബിജോയിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ജേക്സ് ബിജോയിയും വേടനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കാടിന്റെ മക്കളോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് പാട്ടിലെ വരികള്‍. വേടന്‍ കൈവിലങ്ങ് പൊട്ടിച്ചെറിയുന്നതും സ്വാതന്ത്ര്യത്തിന്റെ തൈ നടുന്നതും ഗാനരംഗങ്ങളില്‍ കാണാം. സിനിമയിലെ പല രംഗങ്ങളും പാട്ടില്‍ ചേര്‍ത്തിട്ടുണ്ട്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുപ്പത് ലക്ഷത്തിനു മുകളില്‍ വ്യൂസും ഈ വേടന്‍ ഗാനത്തിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. പത്ത് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിക്കഴിഞ്ഞിട്ടുണ്ട്.
◾https://dailynewslive.in/ അനശ്വര രാജന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന് തിയറ്ററുകളില്‍ എത്തുന്നു. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വാഴ’യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. അനശ്വര രാജന്‍, മല്ലിക സുകുമാരന്‍ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങള്‍.
◾https://dailynewslive.in/ ജൂണ്‍ മാസത്തില്‍ പുതിയ സുസുക്കി ഇ-ആക്സസ് ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി പുറത്തിറക്കും. ഭാരത് മൊബിലിറ്റി എക്സ്പോ 2025 -ല്‍ സുസുക്കി ഇന്ത്യയിലെ ബ്രാന്‍ഡിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ ഇ-ആക്സസ് അനാച്ഛാദനം ചെയ്തിരുന്നു. വെളിപ്പെടുത്തലിനു ശേഷം സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കുറച്ച് സമയമെടുത്തു. എന്നാല്‍, ജൂണില്‍ വാഹനത്തിന്റെ വില സുസുക്കി വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം. ഇ-ആക്സസ് ഒരു വേറിട്ട ഡിസൈന്‍ ശൈലിയുമായിട്ടാണ് എത്തുന്നത്, സ്‌കൂട്ടറിന് റാക്ക്ഡ് ഫ്രണ്ട് ഏപ്രണ്‍, ശ്രദ്ധേയമായ ക്രീസ് ലൈനുകള്‍, ഭംഗിയായി രൂപകല്‍പ്പന ചെയ്ത ഹെഡ്ലൈറ്റ് കൗള്‍ എന്നിവ ലഭിക്കുന്നു. ഇ-ആക്സസിന് 3.07 കിലോവാട്ട് അവര്‍ എല്‍ഇപി ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്, ഇത് സിംഗിള്‍ ചാര്‍ജില്‍ 95 കിലോമീറ്റര്‍ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയത്തെ സംബന്ധിച്ചിടത്തോളം, പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂറും 30 മിനിറ്റുമാണ് എടുക്കുക. സ്‌കൂട്ടറില്‍ സ്വിംആം-മൗണ്ടഡ് 4.1 കിലോവാട്ട് മോട്ടോറാണ് വരുന്നത്, ഇതിന് സ്‌കൂട്ടറിനെ 71 കിലോമീറ്റര്‍ വേഗതയില്‍ അനായാസം എത്തിക്കാനാവും.
◾https://dailynewslive.in/ കാടിന്റെ ഹൃദയഭാഗത്തു ചെന്നായ്ക്കള്‍ എടുത്തു വളര്‍ത്തിയ മൗഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥ.കാട്ടിലെ നിയമങ്ങള്‍ക്കു കീഴിലെത്തിപ്പെടുന്ന മൗഗ്ലി കടന്നു പോകുന്ന ഹൃദയസ്പര്‍ശിയായ സാഹചര്യങ്ങള്‍.ലോകത്തിലെഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന് നിസ്സംശയം പറയാവുന്ന ജംഗ്ള്‍ട്ബുക്കിന്റെ മലയാളവിവര്‍ത്തനം.വിവര്‍ത്തകയുടെ ലളിതമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും തയ്യാറാക്കിയിരിക്കുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമാക്കുന്ന പുസ്തകം. ‘ജംഗിള്‍ ബുക്ക്’. റുഡ്യാര്‍ഡ് കിപ്ലിംഗ്. പരിഭാഷ പി.സീമ. ഒലീവ് പബ്ളിക്കേഷന്‍സ്. വില 285 രൂപ.
◾https://dailynewslive.in/ കുട്ടികളിലും ചെറുപ്പക്കാരിലും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ആസക്തിയും പെരുമാറ്റ വ്യത്യാസങ്ങളും ഉണ്ടാക്കുമെങ്കില്‍ മുതിര്‍ന്നവരില്‍ ഇത് നേരെ തിരിച്ചാണെന്ന് സമീപകാല പഠനം തെളിയിക്കുന്നു. ഓസ്റ്റിനിലെ ബെയ്ലര്‍ സര്‍വകലാശാലയും ടെക്സസ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തില്‍ പ്രായമായവരിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം അവരുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, പ്രായമായവരില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം ഡിജിറ്റല്‍ ഡിമെന്‍ഷ്യ ഉണ്ടാക്കുന്നതായി തെളിവുകളില്ലെന്ന് നേച്ചര്‍ ഹ്യൂമന്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 4,11,000ത്തിലധികം മുതിര്‍ന്നവരില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 57 പഠനങ്ങളാണ് നടത്തിയത്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം പ്രായമായവരില്‍ വൈജ്ഞാനിക തകര്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനം കണ്ടെത്തി. ഉയര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വൈജ്ഞാനിക തകര്‍ച്ചയ്ക്കുള്ള സാധ്യത 58 ശതമാനം കുറയ്ക്കുന്നതുമായി കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഡിജിറ്റല്‍ ഉപകരണങ്ങളുമായുള്ള ആളുകളുടെ ഇടപെടല്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ പ്രായമായവര്‍ക്കിടയില്‍ എഐയുടെ ഉപയോഗം കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. സാങ്കേതികവിദ്യയോടുള്ള നമ്മുടെ മുന്‍കാല പൊരുത്തപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത് ഇതിന് വൈജ്ഞാനിക പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാന്‍ കഴിയുമെന്നാണ്, അതിനാല്‍ വരും കാലം പൂര്‍ണമായും നെഗറ്റീവായിരിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.56, പൗണ്ട് – 115.19, യൂറോ – 97.05, സ്വിസ് ഫ്രാങ്ക് – 103.49, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.01, ബഹറിന്‍ ദിനാര്‍ – 226.94, കുവൈത്ത് ദിനാര്‍ -278.89, ഒമാനി റിയാല്‍ – 222.55, സൗദി റിയാല്‍ – 22.81, യു.എ.ഇ ദിര്‍ഹം – 23.30, ഖത്തര്‍ റിയാല്‍ – 23.49, കനേഡിയന്‍ ഡോളര്‍ – 62.24.