◾https://dailynewslive.in/ കണ്ണൂര്‍ അഴീക്കല്‍ തീരത്ത് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത വാന്‍ ഹായ് 503 കപ്പലിന് തീ പിടിച്ചു. 20 വര്‍ഷം പഴക്കമുള്ള കണ്ടെയ്‌നര്‍ കപ്പലാണിത്. അപകട സമയത്ത് മണിക്കൂറില്‍ 14 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കപ്പല്‍ സഞ്ചരിച്ചിരുന്നതെന്നും യാത്ര തുടങ്ങി 11ാം മണിക്കൂറിലാണ് അപകടമെന്നുമാണ് വിവരം. കൊളംബോയില്‍ നിന്ന് മദര്‍ ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പല്‍.
◾https://dailynewslive.in/ തീപിടിച്ച സിംഗപ്പൂര്‍ കപ്പലില്‍ നിന്നും നിരവധി പൊട്ടിത്തെറികള്‍ ഉണ്ടായെന്നും വിവരമുണ്ട്. കപ്പലില്‍ 40 പേരുള്ളതായാണ് ആദ്യ വിവരം ഇവരില്‍ 22 പേര്‍ ജീവനക്കാരാണ് 18 പേര്‍ കടലില്‍ ചാടി. ഇവര്‍ക്ക് ബേപ്പൂരിലും കൊച്ചിയിലും ചികിത്സ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കപ്പലില്‍ 650 തോളം കണ്ടെയിനറുകളുണ്ടായിരുന്നു. ഇതില്‍ 50 തോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്നാണ് പ്രാഥമിക നിഗമനം.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സിംഗപ്പൂര്‍ കപ്പലിലെ പലര്‍ക്കും പൊള്ളലേറ്റതായാണ് വിവരം. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്കുവാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുവാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദേശിച്ചു. കടലില്‍ വീണ കണ്ടെയിനറുകളില്‍ എന്തൊക്കെയാണുള്ളതെന്നതിലും വ്യക്തതയില്ല.
◾https://dailynewslive.in/ മനുഷ്യജീവന് അപകടകാരികളായ പന്നികളെ കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതിയുണ്ടെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. കേരളം ഈ അവകാശം ഉപയോഗിച്ചിട്ടുണ്ടെന്നും അനന്തു മാത്രമല്ല, സംസ്ഥാനത്ത് 2025 ല്‍ മാത്രം സമാനമായ നിലയില്‍ മൂന്ന് പേര്‍ മരിച്ചുവെന്നും കേരള സര്‍ക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിനു കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
◾https://dailynewslive.in/ നിലമ്പൂര്‍ വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ലെന്നും പ്രതിഷേധത്തില്‍ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞതെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഡാലോചനയുണ്ടെന്ന എകെ ശശീന്ദ്രന്റെ പ്രസ്താവന ഏറെ വിവാദമായ സാഹചര്യത്തില്‍ തെളിവുണ്ടെങ്കില്‍ പുറത്ത് വിടാന്‍ യുഡിഎഫ് മന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് മാറ്റിയത്.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ വഴിക്കടവ് പഞ്ചായത്തിലേക്ക് വന്യമൃഗ ശല്യം തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ച് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. സിപിഎം പിബി അംഗം എ വിജയരാഘവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കാട് കയറുന്നുവെന്നും കാട്ടാന ഇറങ്ങിയാല്‍ രക്ഷപ്പെട്ടു എന്നാണ് സതീശന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മരണത്തില്‍ പോലും മായം കലര്‍ത്തുകയാണ് പ്രതിപക്ഷമെന്നും കൈപ്പത്തി ആണ് അടയാളമെന്നും പന്നിക്കെണിയല്ലെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും വിജയ രാഘവന്‍ പറഞ്ഞു.
◾https://dailynewslive.in/ മലപ്പുറം വഴിക്കടവില്‍ അനന്തുവിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ നടത്തിയ യുഡിഎഫ് പ്രതിഷേധം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമെന്നും കെഎസ്ഇബി ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് നീലപ്പെട്ടിയുമായി വന്ന പോലെ ഇവിടെ പന്നിക്കെണിയുമായി വന്നിരിക്കുകയാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*
(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പെന്നും ഒരു മന്ത്രിയും ഇങ്ങനെ തരം താഴരുതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. നിലമ്പൂരില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ചുള്ള മന്ത്രിയുടെ പ്രസ്താവനയിലാണ് മുരളീധരന്റെ വിമര്‍ശനം. വന്യജീവി ആക്രമണങ്ങളിലടക്കം മന്ത്രി പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരം പോലും പലര്‍ക്കും പൂര്‍ണമായി കിട്ടിയിട്ടില്ലെന്നും മനുഷ്യനെ കൊല്ലാന്‍ വേണ്ടി വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയാണ് വനംവകുപ്പെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വയനാട് ചൂരല്‍മലയോട് ചേര്‍ന്നുള്ള കരിമറ്റം വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാല്‍ അധികൃതര്‍ വിവരമറിഞ്ഞത് മെയ് 30ന് മാത്രമായിരുന്നു. അപകടത്തെ തുടര്‍ന്ന് ജിയോളജിസ്റ്റ് വനം വകുപ്പ് സംഘങ്ങള്‍ മേഖലയില്‍ പരിശോധന നടത്തി. മലപ്പുറം ഭാഗത്തെ മലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. മലയോട് ചേര്‍ന്ന് ജനവാസമില്ലെന്നും ആളപായം ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്
◾https://dailynewslive.in/ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി ഐറീന രാവിലെ ഒന്‍പത് മണിയോടെ വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്തു. തൃശ്ശൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ വില്ലി ആന്റണിയാണ് എംഎസ്സി ഐറീന ചരക്ക് കപ്പലിലെ കപ്പിത്താന്‍. സൗത്ത് ഏഷ്യന്‍ തുറമുഖങ്ങളില്‍ ഇതാദ്യമായാണ് ഐറീന എത്തുന്നത്. 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ളതാണ് എംഎസ്സി ഐറീന. ക്യാപ്റ്റനെ കൂടാതെ കപ്പലിലെ ക്രൂവിലും മലയാളിയുണ്ട്. വിഴിഞ്ഞത്ത് ബര്‍ത്ത് ചെയ്യുന്ന 347ാമത്തെ കപ്പലാണ് എംഎസ്സി ഐറീന.
◾https://dailynewslive.in/ കൊച്ചി പുറംകടലിലെ അപകടത്തില്‍ കപ്പല്‍ കമ്പനിയായ എംഎസ്സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നും സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എംഎസ്സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമുണ്ടെന്നും കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് എംഎസ്സിക്ക് സല്‍പ്പേര് ആവശ്യമാണെന്നുമാണ് ഇതുസംബന്ധിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്.
◾https://dailynewslive.in/ ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുക്കേണ്ടെന്ന കേരളത്തിന്റെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പ്. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികള്‍ക്കാണ് ആദ്യ മുന്‍ഗണനയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട്. മത്സ്യതൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചിലവും ആദ്യം കമ്പനിയില്‍ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം. കടലില്‍ ഒഴുകിയ 61 കണ്ടയിനറുകളില്‍ 51 എണ്ണം ഇതിനോടകം തീരത്ത് എത്തിച്ചിട്ടുണ്ട്.
◾https://dailynewslive.in/ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 10 മുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
◾https://dailynewslive.in/ പാലക്കാട് അട്ടപ്പാടിയിലും പത്തനംതിട്ട കോന്നിയിലും മലപ്പുറം നാടുകാണി ചുരത്തിലും കാട്ടാന ആക്രമണം. അട്ടപ്പാടിയിലും കോന്നിയിലുമായി രണ്ട് പേര്‍ക്ക് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മലപ്പുറത്ത് യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിന്റെ വാഹനം ആന തകര്‍ത്തു.
◾https://dailynewslive.in/ വിവിപാറ്റിലടക്കമുള്ള പരാതികള്‍ നേരിട്ടറിയിക്കാന്‍ 2023 മെയ് മുതല്‍ ശ്രമിക്കുകയാണെന്നും കമ്മീഷന്‍ സമയം തരുന്നില്ലെന്നും എഐസിസി ജനറല്‍സെക്രട്ടറി ജയറാം രമേശ്. പൂര്‍ണ്ണ ബോധ്യത്തിലാണ് രാഹുല്‍ ഗാന്ധി ആക്ഷേപം ഉയര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും, പോളിംഗ് ബൂത്തിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
◾https://dailynewslive.in/ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും ശശി തരൂര്‍. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന പാകിസ്ഥാന്റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്റെ പ്രതികരണം.
◾https://dailynewslive.in/ വ്യവസായിയില്‍ നിന്ന് പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെ യുവ ഐഎഎസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി. ഒഡിഷ കേഡറിലെ 2021 ബാച്ച് ഉദ്യോഗസ്ഥനായ ദിമാന്‍ ചക്മയാണ് (36) കൈയോടെ പിടിയിലായത്. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ കണക്കില്‍പ്പെടാത്ത 47 ലക്ഷം രൂപ കൂടി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
◾https://dailynewslive.in/ മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചു. പന്ത്രണ്ടോളം പേര്‍ ട്രെയിനില്‍ നിന്ന് വീണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ നിന്ന് താനെയിലേക്ക് പോവുകയായിരുന്ന തിരക്കേറിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ വീണത്.ട്രെയിനിലെ നിയന്ത്രണാതീതമായ തിരക്കായിരിക്കാം അപകടത്തിലേക്ക് നയിച്ചതെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥരുടെ അനുമാനം.
◾https://dailynewslive.in/ ധാരാവി പുനര്‍വികസന പദ്ധതിക്കായി അദാനി ഗ്രൂപ്പിന് കുര്‍ളയിലെ മദര്‍ ഡയറി ഭൂമി അനുവദിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് എംപി വര്‍ഷ ഗെയ്ക്വാദ് കുര്‍ളയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് പാതിവഴിയില്‍ നിര്‍ത്തി. ധാരാവിയുടെ പുനരധിവാസത്തിന്റെ മറവില്‍ മുംബൈയിലുടനീളമുള്ള ഭൂമി എന്തിനാണ് അദാനിക്ക് കൈമാറുന്നതെന്ന് ഇവര്‍ ചോദിച്ചു.
◾https://dailynewslive.in/ ഗാസയിലേക്ക് സഹായങ്ങളുമായി യാത്ര തിരിച്ച പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബര്‍ഗിനെയും സംഘത്തെയും ഇസ്രയേല്‍ കമാന്റോസ് അറസ്റ്റ് ചെയ്തു. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ റിമ ഹസനും ബ്രിട്ടീഷ് പതാക പാറിയിരുന്ന യാച്ചില്‍ ഗ്രേറ്റയോടൊപ്പമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസ സ്ട്രപ്പിന് സമീപത്ത് വച്ചാണ് ഇവരുടെ യാച്ച് ഇസ്രയേലി കമാന്റോസ് പിടിച്ചെടുത്തത്. റിമ ഹസന്‍ തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.
◾https://dailynewslive.in/ സര്‍ക്കാരിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ നാഷണല്‍ ഗാര്‍ഡിന്റെ രണ്ടായിരത്തോളം വരുന്ന സംഘത്തെ ലോസ് ആഞ്ജലീസ് നഗരത്തിലേക്ക് വിന്യസിച്ച് ട്രംപ് ഭരണകൂടം. വേണ്ടിവന്നാല്‍ സൈന്യത്തിലെ ഉന്നതവിഭാഗമായ മറീനുകളെ കൂടെ വിന്യസിക്കുമെന്നും വാര്‍ത്തകള്‍. ശനിയാഴ്ച ലോസ് ആഞ്ജലീസിലെ പാരാമൗണ്ടില്‍ സംഘടിപ്പിച്ച കുടിയേറ്റക്കാരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയതിന് പിന്നാലെയാണ് ഈ നീക്കം.
◾https://dailynewslive.in/ ലോസ് ഏഞ്ചല്‍സ് നഗരത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ നഗരത്തില്‍ സംഘര്‍ഷം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം, റബ്ബര്‍ ബുള്ളറ്റുകള്‍, ഫ്ലാഷ് ബാങ്ങുകള്‍ എന്നിവ പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ഹൈവേ തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നഗരത്തിലേക്ക് ഫെഡറല്‍ സൈനികര്‍ എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുടലെടുത്തത്.
◾https://dailynewslive.in/ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു ലക്ഷം കോടി വിപണി മൂല്യം പിന്നിടുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ്. ഇന്ന് രാവിലെ ഓഹരി വില 2,491 രൂപ കടന്നതോടെയാണ് ഈ നിര്‍ണായക നാഴികക്കല്ല് പിന്നിട്ടത്. രാവിലെ ഓഹരി വിപണി വ്യാപാരം തുടങ്ങിയതിനു തൊട്ടു പിന്നാലെ ഓഹരി വില 2,522.80 രൂപ വരെ ഉയര്‍ന്നു. ഇത് പ്രകാരം നിലവില്‍ 1,00,060.80 രൂപയാണ് വിപണി മൂല്യം. സ്വര്‍ണ പണയ വായ്പാ മാനദണ്ഡങ്ങള്‍ ലഘൂകരിച്ചുകൊണ്ട് റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരിയെ മുന്നേറ്റത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഓഹരി വില 12 ശതമാനത്തിലധികം ഉയര്‍ന്നു. ആറ് മാസക്കാലയളവില്‍ 26 ശതമാനമാണ് ഓഹരിയുടെ നേട്ടം. കേരളം ആസ്ഥാനമായ ബാങ്കിതര സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനവുമാണ് മുത്തൂറ്റ് ഫിനാന്‍സ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില നാലാം പാദത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പകള്‍ ഒരു ലക്ഷം കോടി രൂപയെന്ന നേട്ടം പിന്നിട്ടിരുന്നു. കേരള കമ്പനികളില്‍ ഫാക്ടും കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമാണ് വിപണി മൂല്യത്തില്‍ മുത്തൂറ്റിന് തൊട്ടു പിന്നിലുള്ളത്. ഇന്നത്തെ ഓഹരി വില പ്രകാരം ഫാക്ടിന്റെ വിപണി മൂല്യം 67,661 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റേത് 60,863 കോടി രൂപയുമാണ്.
◾https://dailynewslive.in/ ഷവോമിയുടെ സബ് ബ്രാന്‍ഡായ പോക്കോ, ഈ മാസം അവസാനം പുതിയ മോഡലായ പോക്കോ എഫ്7 ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ കമ്പനി പോക്കോ എഫ്7 അള്‍ട്രാ, പോക്കോ എഫ്7 പ്രോ മോഡലുകള്‍ ആഗോള വിപണികളില്‍ അവതരിപ്പിച്ചിരുന്നു. എഫ്7ന് 6.83 ഇഞ്ച് 1.5കെ ഒലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 480ഹെര്‍ട്സ് വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ, 3,840ഹെര്‍ട്സ് പിഡബ്ളിയുഎം ഡിമ്മിംഗ് എന്നി ഫീച്ചറുകളോടു കൂടിയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഒഐഎസ് സഹിതമുള്ള 50എംപി സോണി എല്‍വൈടി 600 പ്രൈമറി കാമറയും 8എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും ഫോണില്‍ ഉണ്ടായിരിക്കാം. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 20എംപി ഷൂട്ടര്‍ ഉണ്ടായിരിക്കാം. അഡ്രിനോ ജിപിയുവുമായി ഇണക്കിചേര്‍ത്ത ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8എസ് ജെന്‍ 4 ചിപ്‌സെറ്റ് ആയിരിക്കാം ഫോണിന് കരുത്തുപകരുക. 90വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങും 22.5വാട്ട് വയര്‍ഡ് റിവേഴ്‌സ് ഫാസ്റ്റ് ചാര്‍ജിങ്ങും ഉള്ള 7,550എംഎഎച്ച് ബാറ്ററി ഇതിന് ലഭിക്കും. എഫ്7ന് 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
◾https://dailynewslive.in/ വന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ് കമല്‍ ഹാസന്‍-മണിരത്‌നം ചിത്രം ‘തഗ് ലൈഫ്’. ആദ്യ ദിനം വെറും 17 കോടി രൂപക്കടുത്ത് മാത്രമാണ് സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 30.15 കോടി രൂപ മാത്രമേ സിനിമയ്ക്ക് ഇതുവരെ നേടാനായിട്ടുള്ളു. ഇതിനിടെ ചിത്രത്തില്‍ അഭിനയിച്ച താരങ്ങളുടെ പ്രതിഫല കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 180 കോടി രൂപ ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. ചിത്രത്തിനായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് നടന്‍ സിമ്പു ആണ്. 40 കോടി രൂപയാണ് സിമ്പു സിനിമയ്ക്കായി കൈപ്പറ്റിയത് എന്നാണ് പിങ്ക്വില്ല അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. 12 കോടി രൂപയാണ് തൃഷയുടെ പ്രതിഫലം. ഗുഡ് ബാഡ് അഗ്ലി എന്ന മുന്‍ ചിത്രത്തിലെ അഭിനയത്തിന് തൃഷയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ മൂന്നിരട്ടിയാണിത്. ജോജു ജോര്‍ജിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. ഏറ്റവും കുറവ് പ്രതിഫലം നടി അഭിരാമിക്ക് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ലക്ഷമാണ് അഭിരാമിക്ക് ലഭിച്ച പ്രതിഫലം. അതേസമയം, കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന്. മാത്രമല്ല സംഭവത്തില്‍ കമല്‍ ഹാസനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതും. എന്നാല്‍ മാപ്പ് പറയാന്‍ കമല്‍ തയാറായില്ല. അതിനാല്‍ തന്നെ കളക്ഷനില്‍ 40 കോടിയോളം രൂപയുടെ നഷ്ടം സിനിമയ്ക്ക് സംഭവിക്കും.
◾https://dailynewslive.in/ ലോകപ്രശസ്ത റോക്ക് ബാന്‍ഡായ കോള്‍ഡ് പ്ലേ പുതിയ ഗാനങ്ങളുടെ നിര്‍മാണം നിര്‍ത്തുന്നു. ബാന്‍ഡിലെ ഗായകനും പിയാനിസ്റ്റുമായ ക്രിസ് മാര്‍ട്ടിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ രണ്ട് ആല്‍ബങ്ങള്‍ കൂടിയെ കോള്‍ഡ് പ്ലേയുടേതായി പുറത്തിറക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒമ്പത് ആല്‍ബങ്ങളാണ് കോള്‍ഡ് പ്ലേ പുറത്തിറക്കിയത്. ‘പാരച്യൂട്ട്സ്’, ‘എ റഷ് ഓഫ് ബ്ലഡ് ടു ദി ഹെഡ്’, ‘എക്സ് &മാു; വൈ’, ‘വിവ ലാ വിഡ ഓര്‍ ഡെത്ത് ആന്‍ഡ് ഓള്‍ ഹിസ് ഫ്രണ്ട്സ്’, ‘മൈലോ സൈലോട്ടോ’, ‘ഗോസ്റ്റ് സ്റ്റോറീസ്’, ‘എ ഹെഡ് ഫുള്‍ ഓഫ് ഡ്രീംസ്’, ‘എവരിഡേ ലൈഫ്’, ‘മ്യൂസിക് ഓഫ് ദി സ്ഫിയേഴ്‌സ്’ എന്നിവയാണ് ആല്‍ബങ്ങള്‍. ബാന്‍ഡിന്റെ പുതിയ ആല്‍ബം ‘മൂണ്‍ മ്യൂസിക്’ ഒക്ടോബര്‍ നാലിന് പുറത്തിറങ്ങും. കരിയറിന്റെ ഈ ഘട്ടത്തില്‍ ബാന്‍ഡ് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ക്രിസ് വ്യക്തമാക്കി. 1996 ലാണ് ക്രിസ് മാര്‍ട്ടിനും ജോണി ബക്ലന്‍ഡും ചേര്‍ന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാന്‍ഡ് ആയ കോള്‍ഡ് പ്ലേയ്ക്ക് രൂപം നല്‍കുന്നത്. പെക്റ്റൊറല്‍സ് എന്നായിരുന്നു കോള്‍ഡ് പ്ലേയുടെ ആദ്യത്തെ പേര്. കോള്‍ഡ് പ്ലേയുടെ ‘യെല്ലോ’ എന്ന സിംഗിള്‍ 2000 ത്തിലാണ് പുറത്തിറങ്ങുന്നത്. മികച്ച ഇതര സംഗീത ആല്‍ബത്തിനുള്ള ഗ്രാമി അവാര്‍ഡ് നേടിയാണ് ‘യെല്ലോ’യും കോള്‍ഡ് പ്ലേയും യാത്ര തുടങ്ങിയത്.
◾https://dailynewslive.in/ മാരുതി സുസുക്കിയുടെ എസ്യുവി വിഭാഗത്തിലെ മുന്‍നിര മോഡലായ ഗ്രാന്‍ഡ് വിറ്റാര മൂന്നു ലക്ഷം വില്‍പനയെന്ന നേട്ടത്തിന്റെ നെറുകയില്‍. വെറും 32 മാസംകൊണ്ടാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഗ്രാന്‍ഡ് വിറ്റാര ഈ നേട്ടത്തിലേക്കെത്തിയത്. മിഡ് സൈസ് എസ്യുവി വിഭാഗത്തില്‍ തന്നെ പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചു. പ്രീമിയം ടെക് എസ്യുവിയായി അവതരിപ്പിക്കപ്പെട്ട ഗ്രാന്‍ഡ് വിറ്റാര വിപണിയിലെ വിജയയാത്ര തുടരുകയാണ്. സുരക്ഷയുടേയും സാങ്കേതിക ഫീച്ചറുകളുടേയും പ്രീമിയം സൗകര്യങ്ങളുടേയും കാര്യത്തിലുള്ള സമ്പന്നതയാണ് ഗ്രാന്‍ഡ് വിറ്റാരയിലേക്ക് വലിയൊരു വിഭാഗം ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചത്. ഗ്രാന്‍ഡ് വിറ്റാര ലൈന്‍ അപ്പില്‍ 2025ല്‍ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരാനും മാരുതി സുസുക്കി ശ്രദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ വകഭേദങ്ങളിലേക്ക് സണ്‍റൂഫ് ലഭ്യമാക്കിയിട്ടുണ്ട്. സെറ്റ(ഒ), ആല്‍ഫ(ഒ), സെറ്റ+(ഒ), ആല്‍ഫ+(ഒ) വകഭേദങ്ങളില്‍ സണ്‍റൂഫ് ലഭ്യമാവും. സുരക്ഷാഫീച്ചറുകളിലേക്കു വന്നാല്‍ എല്ലാ വകഭേദങ്ങളും ആറ് എയര്‍ബാഗ് സുരക്ഷയോടെയാണ് എത്തുന്നത്.
◾https://dailynewslive.in/ ഒരിറ്റു മനുഷ്യത്വത്തിനുവേണ്ടിപ്പോലും കേഴേണ്ടിവരുന്ന മനുഷ്യരും സ്വര്‍ഗ്ഗത്തിന്റെ മണം കുപ്പിയില്‍ നിറച്ചാലും നാറുന്ന നഗരങ്ങളും തമ്മിലുള്ള വടംവലിയാണിന്ന് ജീവിതം. അപ്പോഴും ചില തുരുത്തുകളുണ്ട്, പ്രതീക്ഷയുടെ പ്രവേഗം പകരുന്ന മനുഷ്യത്തുരുത്തുകള്‍. ദൈവത്തിന്റെപോലും കണ്ണീരൊപ്പുന്നത് അവരുടെ വിരലുകളാണ്. കലാത്മകവും കാലാത്മകവുമായ മനുഷ്യഗാഥകള്‍. ‘മന്ദപ്പൂമാരന്റെ കന്യകകള്‍’. വി.സുരേഷ്‌കുമാര്‍. മാതൃഭൂമി. വില 170 രൂപ.
◾https://dailynewslive.in/ ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. പലപ്പോഴും ആസ്മ രോഗികള്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്. ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചില ഭക്ഷണങ്ങള്‍ സഹായിക്കും. ആന്റി ഇന്‍ഫ്ലമേറ്ററി ഭക്ഷണങ്ങള്‍, പ്രത്യേകിച്ചും വൈറ്റമിന്‍ ഡി ഉള്‍പ്പെടെയുള്ള പോഷകങ്ങള്‍ അടങ്ങിയ സമീകൃത ഭക്ഷണം ആസ്മ നിയന്ത്രിക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ മത്സ്യങ്ങള്‍ക്ക് ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. വായു അറകളുടെ വീക്കം കുറയ്ക്കാന്‍ ഇവ സഹായിക്കും. ആഴ്ചയില്‍ രണ്ടു ദിവസം സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ആസ്മ നിയന്ത്രിക്കാന്‍ സാധിക്കും. ചീര, കേല്‍ തുടങ്ങിയ ഇലക്കറികളില്‍ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി, ബീറ്റാകരോട്ടിന്‍ ഇവ ധാരാളമുണ്ട്. ശ്വാസകോശത്തിലെ കലകള്‍ക്ക് ക്ഷതമുണ്ടാക്കുന്ന ഇന്‍ഫ്ലമേഷന്‍ ഉണ്ടാക്കുന്ന ഫ്രീറാഡിക്കലുകളെ ഇവ പ്രതിരോധിക്കുന്നു. ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളില്‍ ധാരാളം ഫ്ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. ഇവ ശ്വാസകോശങ്ങളിലെ ഓക്സീകരണ സമ്മര്‍ദം കുറച്ച് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു. ബ്രൊക്കോളി, കോളിഫ്ലവര്‍, ബ്രസല്‍സ് തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികളില്‍ സള്‍ഫൊറാഫേന്‍ എന്ന സംയുക്തം ഉണ്ട്. ഇത് വായു അറകളിലെ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുന്നു. വൈറ്റമിന്‍ ഡി യുടെ അളവ് കുറയുന്നത് ആസ്മയുടെ ലക്ഷണങ്ങള്‍ അധികരിക്കാന്‍ കാരണമാകും. ഫോര്‍ട്ടിഫൈഡ് മില്‍ക്ക്, മുട്ടയുടെ മഞ്ഞ, കൂണ്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുന്നത് കഫം നേര്‍ത്തതാകാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വെള്ളം ധാരാളം അടങ്ങിയ കുക്കുമ്പര്‍ അഥവാ സാലഡ് വെള്ളരി, തണ്ണിമത്തന്‍, നാരകഫലങ്ങള്‍ ഇവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ശ്വസനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.61, പൗണ്ട് – 116.21, യൂറോ – 97.85, സ്വിസ് ഫ്രാങ്ക് – 104.49, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.91, ബഹറിന്‍ ദിനാര്‍ – 227.08, കുവൈത്ത് ദിനാര്‍ -279.40, ഒമാനി റിയാല്‍ – 222.66, സൗദി റിയാല്‍ – 22.83, യു.എ.ഇ ദിര്‍ഹം – 23.31, ഖത്തര്‍ റിയാല്‍ – 23.44, കനേഡിയന്‍ ഡോളര്‍ – 62.61.