yt cover 48

https://dailynewslive.in/ സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരളാ തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മറ്റന്നാള്‍ വരെ മഴ തുടര്‍ന്നേക്കും.

https://dailynewslive.in/ ഭാരതാംബ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടി വൈകിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്രയും നാളും മൗനത്തിന്റെ വാത്മീകത്തിലായിരുന്നു മുഖ്യമന്ത്രി. ഗവര്‍ണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനും ആര്‍ എസ് എസ് പരിപാടികള്‍ ആയി മാറ്റരുത്. ഇത് ഗവര്‍ണറെ ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി പ്രതികരിച്ചത് വൈകിപ്പോയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

https://dailynewslive.in/ കാവികൊടിയേന്തിയ ഭാരതംബയെ കേരളം അംഗീകരിക്കില്ലെന്നും സര്‍വ്വകലാശാല മതേതര വേദിയാണെന്നും അതിന് നേതൃത്വം കൊടുക്കേണ്ട ചാന്‍സിലര്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു രംഗത്ത്. സര്‍ക്കാര്‍ ശക്തമായ നിലപാട് ചാന്‍സിലറെ അറിയിച്ചിട്ടുണ്ട്. കാവികൊടിയേന്തി പട്ടുസാരിയുടത്ത ഭാരതംബയെ രാജ്യം അംഗീകരിച്ചിട്ടില്ലെന്നും അതിനെ അംഗീകരിച്ചെടുക്കാന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നും സര്‍വ്വകലാശാല നിയമപരമായി ഇക്കാര്യം പരിശോധിക്കുമെന്നും അത് അവര്‍ക്കുള്ള അധികാരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ സെനറ്റ് ഹാളിലെ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത് പൊലീസ്. സെനറ്റ് ഹാളിന് പുറത്തുണ്ടായ സംഘര്‍ഷത്തിലടക്കം രണ്ടു കേസുകളാണ് കന്റോണ്‍മെന്റ് പൊലീസ് സ്വമേധയാ എടുത്തത്. എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

https://dailynewslive.in/ സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണ്ണറുടെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടിക്ക് സര്‍വ്വകലാശാല. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സര്‍കലാശാലയുടെ വിമര്‍ശനം. റദ്ദാക്കിയിട്ടും പരിപാടി തുടര്‍ന്നുവെന്ന് സര്‍വകലാശാല വിമര്‍ശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം.

https://dailynewslive.in/ പി.വി അന്‍വറിന് മുന്നില്‍ വാതില്‍ അടയ്ക്കാതെ മുസ്ലീം ലീഗ്. അന്‍വര്‍ ഒരു ഫാക്ടര്‍ ആണെന്ന ബോധ്യം നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ വന്നിട്ടുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് അടിത്തറ വിപുലമാക്കണമെന്നും സമാന ചിന്ത ഗതിക്കാരെ ഉള്‍പെടുത്തേണ്ടത് ചര്‍ച്ച ചെയ്യണമെന്നും എല്ലാം പോസിറ്റീവ് ആയിക്കാണണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്‍വര്‍ നേടിയ വോട്ടുകളെ നിസാരമായി കാണുന്നില്ലെന്നും മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യുമെന്നും മുസ്ലീം ലീഗ് നേതാവ് എം.കെ മുനീറും അഭിപ്രായപ്പെട്ടു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ കളക്ഷനുകൾ .

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എം സ്വരാജിന്റെ തോല്‍വിയില്‍ സിപിഎമ്മില്‍ സ്വയം വിമര്‍ശനം. നിലമ്പൂരില്‍ കണക്കുകൂട്ടല്‍ പിഴച്ചെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമര്‍ശനം. ശരിയായ വിലയിരുത്തല്‍ ഇല്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പി രാജീവ് ഓര്‍മ്മിപ്പിച്ചു. എം വി ഗോവിന്ദന്റെ ആര്‍എസ്എസ് ബന്ധ പരാമര്‍ശത്തിലും വിമര്‍ശനം ഉയര്‍ന്നു.പാര്‍ട്ടി വോട്ട് ചോര്‍ച്ചയില്‍ ഗൗരവമുള്ള പരിശോധന വേണമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

https://dailynewslive.in/ നിലമ്പൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയം പാര്‍ട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. ദേശാഭിമാനി ലേഖനത്തിലാണ് എംവി ഗോവിന്ദന് നിലപാട് വ്യക്തമാക്കിയത്.

https://dailynewslive.in/ തന്നെയാരും ക്യാപ്റ്റന്‍ എന്നു വിളിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചു. അന്ന് തന്നെയാരും ക്യാപ്റ്റന്‍ ആക്കിയില്ലെന്നും കാലാളും ആക്കിയില്ലെന്നും ചെന്നിത്തല പറഞ്ഞു. സതീശനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചതില്‍ ആണ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് നന്നായി പ്രവര്‍ത്തിച്ചുവെന്നും ചെന്നിത്തല ഇതിനോടൊപ്പം പറഞ്ഞു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ച് മറുപടി നല്‍കി വി ഡി സതീശന്‍. താന്‍ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

https://dailynewslive.in/ മേപ്പാടി ചൂരല്‍മലയില്‍ ഇന്നലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. ചൂരല്‍മല സ്വദേശികളായ ആറു പേര്‍ക്കെതിരെയാണ് മേപ്പാടി പൊലീസ് കേസ് എടുത്തത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകള്‍ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം.

https://dailynewslive.in/ സമസ്ത കേരളാ ജം ഇയ്യത്തുല്‍ ഉലമ രൂപീകൃതമായിട്ട് ഇന്ന് നൂറു വര്‍ഷം തികയുന്നു. നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഇരു വിഭാഗം സമസ്തകളും ഒരുക്കിയിട്ടുളളത്. രണ്ടായി പിളര്‍ന്നെങ്കിലും കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ ശക്തമായ സ്വാധീനമായി തുടരുകയാണ് ഇകെ-എപി വിഭാഗം സമസ്തകള്‍.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*

https://dailynewslive.in/ സമസ്ത നൂറാം വാര്‍ഷികം ആഘോഷിക്കുന്ന കാന്തപുരം വിഭാഗത്തെ പരിഹസിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. എല്ലാവരും ഞങ്ങള്‍ ആഘോഷിക്കുന്നു, ആഘോഷിക്കുന്നു എന്ന് പറയുന്നു. ഇനി മുജാഹിദീനും ജമാ അത്തെ ഇസ്ലാമിയും ആഘോഷവുമായി വരുമോ എന്നും ജിഫ്രി തങ്ങള്‍ പരിഹസിച്ചു. യഥാര്‍ത്ഥ ആഘോഷം തങ്ങളുടേതാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.

https://dailynewslive.in/ പി വി അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിലെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് അവസാനിപ്പിച്ചതെന്ന് ഹൈക്കോടതി. തെളിവുകള്‍ ലഭിച്ചില്ലെന്ന സര്‍ക്കാരിന്റെ മറുപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. തെളിവുകള്‍ സര്‍ക്കാരല്ലേ കണ്ടെത്തേണ്ടതെന്നായിരുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു

https://dailynewslive.in/ ആന്റോ ആന്റണി എംപിക്ക് മധുരം നല്‍കുന്ന എസ്ഡിപിഐ നേതാക്കളുടെ വീഡിയോ ചര്‍ച്ചയാവുന്നു. എസ്ഡിപിഐ സ്ഥാപക ദിനത്തിലായിരുന്നു പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ ഓഫീസില്‍ എത്തി എസ്ഡിപിഐ നേതാക്കള്‍ മധുരം നല്‍കിയത്. പിന്നീട് എസ്ഡിപിഐ തന്നെ പുറത്തിറക്കിയ റീല്‍ ആണ് സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയ ചര്‍ച്ചക്ക് വഴി വച്ചത്.

*ലോക ജന്തുജന്യ രോഗ ദിനം ആയി ജൂലൈ 6 ആചരിക്കുന്നു.*

എലിപ്പനി, നിപ്പ, റാബിസ് എന്നിവ ജന്തുജന്യ രോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്. കേരളത്തിൻ്റെ സാഹചര്യത്തിൽ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു രോഗമാണ് റാബീസ്. സസ്തിനികളുടെ ( mammals) കടിയേൽക്കുന്നതിലൂടെയാണ് റാബിസ് മനുഷ്യനെ ബാധിക്കുന്നത്- പട്ടിയും പൂച്ചയുമാണ്, നമ്മുടെ സാഹചര്യങ്ങളിൽ രോഗം പരത്തുന്ന പ്രധാന സസ്തനികൾ( mammals). കടിയേൽക്കാനിടയായാൽ, ഉടൻ മുറിവ് ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ , സോപ്പിട്ട് കഴുകണം. ഉടൻ തന്നെ വൈദ്യസഹായം തേടുകയും വേണം. പ്രതിരോധ കുത്തിവെപ്പ് (post exposure prophylaxis)റാബീസ് ചികിത്സക്ക് ഏക ആശ്രയം.

നൂറു ശതമാനം മരണ സാധ്യത ഉള്ള റാബീസിനെ നേരിടാൻ ഏറ്റവും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുക എന്നത് അത്യാവശ്യമാണ്.

ജന്തുക്കളുമായി അടുത്തു ഇടപഴകുന്നവർ,കടിയേൽക്കാൻ സാധ്യത കൂടുതലുള്ളവർ, വളർത്തു നായ്ക്കൾ, പുച്ചകൾ എന്നിവ ഉള്ളവർ- ഇവർക്ക് റാബിസിനെതിരെ പ്രതിരോധ കുത്തിവെപ്പ് ( pre exposure prophylaxis) സ്വീകരിക്കാവുന്നതാണ് കൂടാതെ പകര്‍ച്ചപ്പനി (Viral fever) ഒഴിവാക്കാനുള്ള ഫ്ലൂ വാക്‌സിൻ, സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയമുഖ കാൻസർ വരാതിരിക്കാനുള്ള HPV വാക്‌സിൻ, വിദശത്തേക്ക് പോകുന്നവർക്ക് വേണ്ടിയുള്ള എല്ലാ വാക്‌സിനുകളും അമലയിലെ വാക്‌സിനേഷൻ സെന്ററിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് : *0487 – 2304000*

https://dailynewslive.in/ തൃശൂര്‍ എംജി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചതോടെ യുവാവ് ബസിനടിയില്‍ പെടുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്.സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60 ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

https://dailynewslive.in/ കനത്ത മഴയെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാരതപ്പുഴ കരകവിഞ്ഞു. നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് റോഡ് അടച്ചു. ഭാരതപ്പുഴയോരത്ത് 75 ഓളം കുടുംബങ്ങളാണ് നമ്പ്രം പ്രദേശത്തുള്ളത്. നിലവില്‍ വീടുകളില്‍ വെള്ളം കയറിയിട്ടില്ല. ഷൊര്‍ണൂര്‍ ശാന്തിതീരം പൊതുശ്മശാനത്തിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.

https://dailynewslive.in/ വൃഷ്ടി പ്രദേശത് ശക്തമായ മഴ തുടരുന്നതിനാല്‍ മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്നു തുറന്നേക്കും.ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനാല്‍ കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിയിലുള്ള അച്യുതാനന്ദന്റെ ആരോഗ്യ നില തല്‍സ്ഥിതിയില്‍ തുടരുന്നുവെന്നാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍.

https://dailynewslive.in/ മലപ്പുറം പോത്തുകല്ലിന് സമീപം വാണിയമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം ചാലിയാര്‍ പുഴയുടെ മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. മൃതദേഹം ഇന്ന് ഇക്കരയെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റാനാണ് ശ്രമം. അതേസമയം, ചാലിയാറില്‍ കനത്ത കുത്തൊഴുക്ക് തുടരുന്നതിനാല്‍ ദൗത്യം ദുഷ്‌കരമാക്കുകയാണ്.

https://dailynewslive.in/ വിഴിഞ്ഞം ചൊവ്വരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. വയോധികയ്ക്കും സൗണ്ട്സ് സിസ്റ്റം കട ഉടമയ്ക്കും കടിയേറ്റു. കടിച്ച നായയെ ചത്ത നിലയില്‍ കണ്ടെത്തിയതായി നാട്ടുകാര്‍ പറഞ്ഞു.സമീപത്ത് മാലിന്യക്കൂനയ്ക്ക് സമീപം നിരവധി തെരുവുനായകള്‍ വന്ന് കിടക്കാറുണ്ടെന്നും അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിട്ടും ഇതുവരെ നടപടിയായില്ലെന്നും നാട്ടുകാര്‍ പറയുന്നു.

https://dailynewslive.in/ നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. തലയോലപ്പറമ്പ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെ എസ് ഇ ബി ഊരി മാറ്റിയത്. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സെന്ററിലും ഹോസ്റ്റലിലും നിലവില്‍ വൈദ്യുതി ഇല്ലാതെ തുടരുകയാണ്. വൈദ്യുതിയില്ലാത്തത് കാരണം വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങി. വൈദ്യുതി ബില്ല് അടക്കാന്‍ ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് സെന്റര്‍ അധികൃതര്‍ പറയുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ ഭരണഘടന പരമോന്നതമാണെന്നും ജനാധിപത്യത്തിന്റെ മൂന്ന് ഘടകങ്ങളും അതിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി വരുത്താന്‍ അധികാരമുണ്ട്, എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം ഒരു വിധിന്യായം ചൂണ്ടിക്കാട്ടി വ്യക്തമാക്കി. അമരാവതിയില്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ഷാങ്ഹായ് സഹകരണ സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വയ്ക്കാതെ ഇന്ത്യ. പഹല്‍ഗാം ആക്രമണത്തെ കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമില്ലാത്തതിനാലാണിത്. ഒപ്പ് വയ്ക്കില്ലെന്ന കടുത്ത നിലപാട് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചു. ഒരു മടിയും കൂടാതെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തിരിക്കുമെന്നും രാജ്നാഥ് സിംഗ് യോഗത്തില്‍ പറഞ്ഞു.

https://dailynewslive.in/ മഹാരാഷ്ട്ര സര്‍ക്കാര്‍ ആഡംബര വിരുന്ന് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വെള്ളി പാത്രത്തില്‍ ഒരാള്‍ക്ക് 5000 രൂപ ചെലവഴിച്ച് ഭക്ഷണം വിളമ്പി എന്നാണ് ആരോപണം. മുംബൈയില്‍ നടന്ന പാര്‍ലമെന്റ് എസ്റ്റിമേറ്റ്സ് കമ്മിറ്റി പ്ലാറ്റിനം ജൂബിലി യോഗമാണ് വിവാദത്തിലായത്.

https://dailynewslive.in/ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഫ്രഞ്ച് വിനോദസഞ്ചാരിയെ അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. പരസ്യ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടറായ സിദ്ധാര്‍ത്ഥ് ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും, തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയതാണെന്നും സിദ്ധാര്‍ത്ഥ പറഞ്ഞു

https://dailynewslive.in/ പെണ്‍മക്കള്‍ നോക്കുന്നില്ലെന്നാരോപിച്ച് നാല് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ രേഖകള്‍ ക്ഷേത്രത്തിന് ദാനം ചെയ്ത് വിമുക്ത ഭടന്‍. 65കാരനായ വിരമിച്ച സൈനികനാണ് തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ ക്ഷേത്രത്തിന് 4 കോടി രൂപയുടെ സ്വത്ത് ദാനം ചെയ്യാന്‍ തീരുമാനിച്ചത്. സ്വത്തിന്റെ രേഖകള്‍ ഇയാള്‍ കാണിക്കവഞ്ചിയില്‍ നിക്ഷേപിച്ചു. സ്വത്ത് തിരിച്ചുപിടിക്കാന്‍ കുടുംബം ഇപ്പോള്‍ നിയമസഹായം തേടുകയാണ്.

https://dailynewslive.in/ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ അളകനന്ദ നദിയിലേക്ക് 18 യാത്രക്കാരുമായി പോയ ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ഏഴ് പേരെ രക്ഷപ്പെടുത്തി. ബസ് മുകളിലേക്ക് കയറുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം.

https://dailynewslive.in/ തെന്നിന്ത്യന്‍ സിനിമകളിലെ പ്രമുഖ നടി മീന രാഷ്ടീയത്തിലേക്കെന്ന് അഭ്യൂഹം. മീന ബിജെപിയില്‍ ചേരുമെന്നും പാര്‍ട്ടിയില്‍ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് വാര്‍ത്തകള്‍. മീനയുടെ ദില്ലി സന്ദര്‍ശനത്തോടെയാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങളും ഉയര്‍ന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ മീന ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ സന്ദര്‍ശിച്ചിരുന്നു.

https://dailynewslive.in/ ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിക്ക് രാഷ്ട്രീയ പാര്‍ട്ടി രജിസ്ട്രേഷനും ചിഹ്നവും പുനസ്ഥാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിരോധനത്തിന് മുമ്പ് ദാരിപല്ല അഥവാ തുലാസ് ആയിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പാര്‍ട്ടി ചിഹ്നം. ഈ ചിഹ്നവും ജമാഅത്തെ ഇസ്ലാമിക്ക് ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനത്തോടെ, ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയും.

https://dailynewslive.in/ ഇസ്രായേലുമായുളള സംഘര്‍ഷം അവസാനിച്ച സാഹചര്യത്തില്‍ ഇറാനുമായി അമേരിക്ക അടുത്തയാഴ്ച ചര്‍ച്ച നടത്തിയേക്കും. ഇരുരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പുവെക്കാനാണ് സാധ്യത. അടുത്തയാഴ്ച ചര്‍ച്ച ഉണ്ടാകുമെന്ന വിവരം നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ യോഗത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്നെയാണ് അറിയിച്ചത്.

https://dailynewslive.in/ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നതോടെ ഡോളറിന്റെ മൂല്യം ഇടിഞ്ഞു. ഇതോടെ ഇന്നത്തെ ആദ്യ വ്യാപാരത്തില്‍ രൂപയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഡോളറിനെതിരെ 86.09 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്ന് 17 പൈസ ഉയര്‍ന്ന് 85.92 ല്‍ വ്യാപാരം ആരംഭിച്ചു. ക്രൂഡ് ഓയില്‍ വിലയിലും ഡോളര്‍ സൂചികയിലും ഉണ്ടായ ഇടിവാണ് രൂപയുടെ മൂല്യം ഉയര്‍്രത്തിയത്.

https://dailynewslive.in/ സൗദി അറേബ്യ ആസ്ഥാനമായി വരാനിരിക്കുന്ന പുതിയ ടി20 ലീഗിനെ തുടക്കത്തിലെ വെട്ടാന്‍ കൈ കോര്‍ത്ത് ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും. സൗദിയിലെ എസ് ആര്‍ ജെ സ്പോര്‍ട്സാണ് സൗദി സര്‍ക്കാരിന്റെ കൂടെ പിന്തുണയോടെ 400 മില്യണ്‍ ഡോളര്‍ മുടക്കി ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗ് തുടങ്ങാന്‍ പദ്ധതിയിടുന്നത്.

https://dailynewslive.in/ ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന് പിഴയിട്ട് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ. 35 ലക്ഷം ദിര്‍ഹം പിഴയാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ ആറ് മാസത്തേക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിനെ വിലക്കിയിട്ടുണ്ട്. യുഎഇയില്‍ ബാങ്കുകള്‍ ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി അധികൃതര്‍ പരിശോധന നടത്തിയിരുന്നു

https://dailynewslive.in/ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പ്രതിയാക്കി നടന്നുകൊണ്ടിരിക്കുന്ന അഴിമതി വിചാരണ ‘ഉടനടി’ റദ്ദാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നടപടികളെ രാഷ്ട്രീയ പ്രേരിതമായ ‘വേട്ടയാടല്‍’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും, ഇസ്രായേല്‍ പ്രധാനമന്ത്രിയെ ‘രക്ഷിക്കാന്‍’ പോകുന്നത് അമേരിക്കയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

https://dailynewslive.in/ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയായ ഇന്ത്യന്‍ വംശജനെതിരെ അധിക്ഷേപ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനിക്കെതിരെയാണ് ട്രംപിന്റെ അധിക്ഷേപം. 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനി. കാണാന്‍ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു

https://dailynewslive.in/ അമേരിക്കന്‍ ഡോളറിന്റെ കരുത്ത് കുറഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധന. സ്വര്‍ണം ഔണ്‍സിന് 3,335 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയിലും ഇന്ന് കാര്യമായ വര്‍ധനയുണ്ട്. അരശതമാനത്തോളമാണ് ഇന്ന് വില ഉയര്‍ന്നത്. എന്നാല്‍ കേരളത്തില്‍ ഇന്ന് സ്വര്‍ണം, വെള്ളി വിലകളില്‍ മാറ്റമില്ല. ഗ്രാമിന് 9,070 രൂപയും പവന് 72,560 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,440 രൂപയെന്ന നിലയിലാണ്. വെള്ളി ഗ്രാമിന് 116 രൂപയെന്ന നിലയിലാണ് ഇന്നത്തെ വ്യാപാരം. യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെ സ്ഥാനത്തുനിന്ന് മാറ്റാന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെയും തീരുമാനങ്ങളെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക. കൂടാതെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് മാര്‍ച്ച് 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതും സ്വര്‍ണവിലയെ സ്വാധീനിച്ചു. അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറയുമ്പോള്‍ മറ്റ് കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയും. ഇത് മുതലാക്കി കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാനെത്തിയതോടെ ഡിമാന്‍ഡും വര്‍ധിച്ചു.

https://dailynewslive.in/ മൈക്രോസോഫ്റ്റ് വീണ്ടും വലിയ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 18 മാസത്തിനുള്ളില്‍ നാലാമത്തെ വലിയ കൂട്ടപിരിച്ചുവിടലാണ് ഇനി വരാനിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് ഡിവിഷനെയാണ് ബാധിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 30നകം പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് കണ്‍സോളുകള്‍, ഗെയിം ഡെവലപ്‌മെന്റ് സ്റ്റുഡിയോകള്‍, ഗെയിം പാസ് പോലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന എക്സ്ബോക്സ് വിഭാഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പിരിച്ചുവിടലുകള്‍ നടന്നിട്ടുണ്ട്. മേയ് പകുതിയോടെ കമ്പനി ആഗോളതലത്തില്‍ 6,000ത്തിലധികം തസ്തികകള്‍ വെട്ടിക്കുറച്ചിരുന്നു. എ.ഐ (നിര്‍മിത ബുദ്ധി) സാങ്കേതികവിദ്യയുടെ വര്‍ധിച്ച ഉപയോഗമാണ് ഈ തീരുമാനത്തിന്റെ പ്രധാന കാരണം. 2024 ജൂണില്‍ കമ്പനിക്ക് ഏകദേശം 228,000 ജോലിക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ 45,000 പേര്‍ വില്‍പ്പന, മാര്‍ക്കറ്റിങ് വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. എ.ഐയുടെ വ്യാപകമായ ഉപയോഗം ഈ ജോലികളെ വലിയ തോതില്‍ ബാധിക്കും. ഇതിന്റെ ഫലമായി ജോലിക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകും.

https://dailynewslive.in/ ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സൂത്യവാക്യം’ തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 4ന് തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സൂത്രവാക്യം റിലീസ് ചെയ്യും. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്റഗുല ആണ്. ദീപക് പറമ്പേലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ റെജിന്‍ എസ് ബാബുവിന്റെതാണ്. ഈ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്. ശ്രീറാം ചന്ദ്രശേഖരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് നിതീഷ് കെടിആര്‍ ആണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജീന്‍ പി ജോണ്‍സണ്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

https://dailynewslive.in/ 26-ാമത് ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യാന്‍ വിഖ്യാത സംവിധായകന്‍ ഡെനി വില്ലെനൊവ്വ. ആമസോണ്‍ എംജിഎം നിര്‍മിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രം കൂടിയാണിത്. വില്ലെനൊവ്വയുടെ ഭാര്യ ടാന്യ ലാപോയിന്റ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകും. 2022-ല്‍, ആമസോണ്‍ ,എംജിഎം കമ്പനിയെ സ്വന്തമാക്കിയതിന് ശേഷം നിര്‍മിക്കുന്ന ആദ്യ ജെയിംസ് ബോണ്ട് ചിത്രമാണിത്. എമി പാസ്‌കലും ഡേവിഡ് ഹെയ്മാനുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സിനിമയുടെ നിര്‍മാണം എപ്പോള്‍ ആരംഭിക്കുമെന്നത് വ്യക്തമല്ല. ലോകം മുഴുവന്‍ ആരാധകരുള്ള സീക്രട്ട് ഏജന്റിന് വേണ്ടിയുള്ള പുതിയ കഥ എഴുതാനുള്ള തിരക്കഥാകൃത്തിനെ അന്വേഷിക്കുകയാണ് നിര്‍മാതാക്കള്‍. മാത്രമല്ല പുതിയ ജെയിംസ് ബോണ്ടിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജെയിംസ് ബോണ്ട്, 2021-ലെ ‘നോ ടൈം ടു ഡൈ’യുടെ തുടര്‍ച്ചയായായിരിക്കും എത്തുക. കാരി ജോജി ഫുകുനാഗയാണ് ‘നോ ടൈം ടു ഡൈ’ സംവിധാനം ചെയ്തത്. ചലച്ചിത്ര നിര്‍മാതാക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ജെയിംസ് ബോണ്ട്.

https://dailynewslive.in/ ജനപ്രിയ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ വാണിജ്യ വാഹന വിപണിയില്‍ തങ്ങളുടെ പുതിയ മിനി കാര്‍ഗോ ട്രക്ക് ടാറ്റ ഏസ് പ്രോ പുറത്തിറക്കി. പെട്രോള്‍, സിഎന്‍ജി, ഇലക്ട്രിക് എന്നീ മൂന്ന് വകഭേദങ്ങളില്‍ ടാറ്റ ഏസ് പ്രോ മിനി ട്രക്ക് വിപണിയില്‍ അവതരിപ്പിച്ചു. ടാറ്റ ഏസ് പ്രോയുടെ പ്രാരംഭ എക്സ്-ഷോറൂം വില 3.99 ലക്ഷമാണ്. 6.5 അടി നീളമുള്ള ഡെക്ക് ഉണ്ട്. അതില്‍ ഏകദേശം 750 കിലോഗ്രാം സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയും. ഫാക്ടറി ഫിറ്റഡ് ലോഡ് ബോഡി ഉപയോഗിച്ചാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം ബോഡി നിര്‍മ്മിക്കേണ്ടതില്ല. പെട്രോള്‍ വേരിയന്റില്‍ 694 സിസി എഞ്ചിന്‍ ഉണ്ട്, ഇത് 30 ബിഎച്പി പവറും 55 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി പതിപ്പ് 26 ബിഎച്ച്പി പവറും 51 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആവശ്യമുള്ളപ്പോള്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ 5 ലിറ്റര്‍ പെട്രോള്‍ റിസര്‍വ് ടാങ്കും ഇതിലുണ്ട്. ഇലക്ട്രിക് പതിപ്പിനെക്കുറിച്ച് പറയുമ്പോള്‍, ഇത് 38 ബിഎച്പി പവറും 104 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 155 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഈ പതിപ്പിന് കഴിയും എന്ന് കമ്പനി പറയുന്നു.

https://dailynewslive.in/ സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ഒരു മുന്‍കന്യാസ്ത്രീയുടെ ആത്മകഥ. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘര്‍ഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു. ‘മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍’. മരിയ റോസ. ഡിസി ബുക്സ്. വില 180 രൂപ.

https://dailynewslive.in/ വര്‍ധിച്ചുവരുന്ന ലഹരി മരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും ജൂണ്‍ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു. മയക്കുമരുന്ന് ഉപയോഗം ഏറ്റവും അധികം ബാധിക്കുക തലച്ചോറിനെയാണ്. പ്രചോദനം, ആനന്ദം, സന്തോഷം തുടങ്ങിയ വികാരങ്ങള്‍ക്ക് ഉത്തരവാദിയായ ന്യൂറോട്രാസ്മിറ്ററാണ് ഡോപ്പമിന്‍. എന്നാല്‍ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം പോലുള്ളവ ഇവയെ ഹൈജാക്ക് ചെയ്യുന്നു. ലഹരി മരുന്നുകളുടെ രാസ സംയുക്തങ്ങള്‍ തലച്ചോറിന്റെ കെമിസ്ട്രിയെ പുനരുജ്ജീവിപ്പിക്കുകയും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗത്തിന്റെ ആവശ്യകതയിലേക്ക് നയിക്കുകയും ചെയ്യുന്നു. കിക്കു കിട്ടാന്‍ മയക്കുമരുന്നിന്റെ അളവു ഓരോ തവണയും കൂട്ടിക്കൊണ്ടിരിക്കും. ഇതാണ് ആസക്തിയുടെ ഏറ്റവും ദോഷകരമായ അവസ്ഥയിലേക്ക് നയിക്കുന്നത്. മാനസികാവസ്ഥയെയും മൂഡിനെയും ബാധിക്കുന്ന ഒരേയൊരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഡോപ്പമിന്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. സെറോടോണിന്‍, നോര്‍പിനെഫ്രിന്‍ തുടങ്ങിയ നിരവധി മറ്റ് ന്യൂറോണുകളും നിങ്ങളുടെ മാനസികാരോഗ്യത്തില്‍ നിര്‍ണായ പങ്ക് വഹിക്കുന്നുണ്ട്. ലഹരി ആസക്തിയെ തുടര്‍ന്ന് നേരിടുന്ന മാനസിക പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാകണമെന്നില്ല. എന്നാല്‍ ലഹരി വസ്തുകളോട് ആസക്തി ഉള്ളവരില്‍ ഉത്കണ്ഠ സ്ഥിരമാവുകയും ഇത് അവരെ ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് പ്രതികരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വേഗത്തിലുള്ള ഹൃദയമിടിപ്പ്, അമിതമായ ഉത്കണ്ഠ, വിയര്‍ക്കുക, ആപത്ത് സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നല്‍, മൂഡ് മാറ്റങ്ങള്‍, അശാന്തമായ പ്രകൃതം, ടെന്‍ഷന്‍, ഇന്‍സോമിയ(ഉറക്കമില്ലായ്മ), ഒന്നിനോടും താല്‍പര്യമില്ലായ്മ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.68, പൗണ്ട് – 117.82, യൂറോ – 100.50, സ്വിസ് ഫ്രാങ്ക് – 107.10, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.06, ബഹറിന്‍ ദിനാര്‍ – 227.15, കുവൈത്ത് ദിനാര്‍ -280.32, ഒമാനി റിയാല്‍ – 222.79, സൗദി റിയാല്‍ – 22.84, യു.എ.ഇ ദിര്‍ഹം – 23.33, ഖത്തര്‍ റിയാല്‍ – 23.65, കനേഡിയന്‍ ഡോളര്‍ – 62.60.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *