yt cover 28

*1985ലെ മികച്ച ജനപ്രിയ നടി? *ഓപ്ഷനുകള്‍ കാണാന്‍ : https://youtu.be/c9opkKF4Xco | വോട്ട് രേഖപ്പെടുത്താന്‍ : https://dailynewslive.in/polls/*

ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലുള്ള റോവര്‍ ചന്ദ്രനില്‍ ഇറങ്ങി പര്യവേഷണം തുടങ്ങി. മണ്ണ് അടക്കമുള്ളവ ശേഖരിച്ച് അവയിലെ സവിശേഷതകളാണു പരിശോധിക്കുന്നത്. 14 ദിവസം നീളുന്നതാണു റോവറിന്റെ പര്യവേഷണ ദൗത്യം. റോവര്‍ കടന്നു പോകുന്ന പ്രദേശത്തുടനീളം രാജ്യമുദ്രയായ അശോകസ്തംഭം പതിയുന്നുണ്ട്. റോവറിന്റെ ഒരു ചക്രത്തില്‍ അശോകസ്തഭവും രണ്ടാമത്തെ ചക്രത്തില്‍ ഐഎസ്ആര്‍ഒയുടെ ലോഗോയുമാണു മുദ്രണം ചെയ്തിരിക്കുന്നത്.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ബിനാമി വായ്പകള്‍ക്കു പിന്നില്‍ മുന്‍മന്ത്രിയും സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ എ.സി മൊയ്തീനാണെന്ന് എന്‍ഫോഴ്സ്മെന്റ്. അനര്‍ഹരായവര്‍ക്കു വായ്പ അനുവദിച്ചത് പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയാണ്. മതിയായ ഈടില്ലാതെയാണ് വലിയ തുക വായ്പ നല്‍കിയത്. കഴിഞ്ഞ ദിവസത്തെ റെയിഡില്‍ 15 കോടി രൂപ മൂല്യമുള്ള 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. എന്‍ഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടി.

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10 ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കണം. കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ വകുപ്പാക്കണമെന്നുമുള്ള ജീവനക്കാരുടെ ആവശ്യം കോടതി തള്ളി.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു ഹര്‍ജി നല്‍കിയത്.

ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. ഓണക്കിറ്റ് റേഷന്‍ കടകളില്‍ എത്തിയില്ല. മില്‍മ പായസക്കൂട്ട് കിട്ടാത്തതാണു കാരണം. ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തതത്. ഇന്നു മുതല്‍ കിറ്റ് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ കെകെ ശൈലജ എംഎല്‍എയുടെ ആത്മകഥ കണ്ണൂര്‍ സര്‍വകലാശാല എംഎ ഇംഗ്ലീഷ് സിലബസില്‍ ഉള്‍പ്പെടുത്തിയെന്നു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം. ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കോമ്രേഡ’് പാഠഭാഗമാക്കിയെന്നാണു സിലബസ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പേ പ്രചരിക്കുന്നത്. സിലബസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ആരോപിച്ചു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ ഇറങ്ങിയ ചരിത്ര മുഹൂര്‍ത്തത്തെ മലയാളം പത്രങ്ങള്‍ വിശേഷിപ്പിച്ചത് ആവേശകരമായ തലക്കെട്ടുകളോടെ. ‘ഭാരത് ചന്ദ്രന്‍ ഐഎസ്ആര്‍ഒ’എന്നാണു മലയാള മനോരമയുടെ തലക്കെട്ട്. ‘ഇന്ദു തൊട്ട് ഇന്ത്യ’ എന്നു മാതൃഭൂമിയും ‘ഇന്ത്യയാന്‍’ എന്നു ദേശാഭിമാനിയും തലക്കെട്ടാക്കി. ‘ത്രിവര്‍ണ ചന്ദ്രിക’ എന്നു ചന്ദ്രികയും ‘ഭാരതചന്ദ്രിക’ എന്നു കേരള കൗമുദിയും ‘ത്രിവര്‍ണ നിലാവ്’ എന്നു മാധ്യമവും ‘ഹണിമൂണ്‍’ എന്നു ദീപികയും ‘സൂര്യതേജസ്സോടെ ഇന്ത്യ ചന്ദ്രനില്‍’ എന്നു മംഗളവും ചന്ദ്രോല്‍സവം എന്നു ജന്മഭൂമിയും തലക്കെട്ടാക്കി. മെട്രോ വാര്‍ത്ത ഭാരത് ചന്ദ്രന്‍ എന്ന തലക്കെട്ടാണു നല്‍കിയത്.

തുറമുഖ വകുപ്പിന്റെ കോഴിക്കോട്ടെ ബംഗ്ലാവ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പാര്‍ട്ടി പ്രവര്‍ത്തകരും വാടക നല്‍കാതെ ഉപയോഗിക്കുന്നതായി വിവരാവകാശ രേഖ. ഏഴു ലക്ഷത്തോളം രൂപ വാടകയിനത്തില്‍ കുടിശ്ശിക ഉണ്ട്. വിവാദമായതോടെ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.

എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ചയില്ലാത്ത അധ്യാപകനെ അവഹേളിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ മാപ്പു പറയണമെന്ന് കോളേജ് കൗണ്‍സില്‍. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറു വിദ്യാര്‍ഥികളും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് അധ്യാപകനായ സി.യു പ്രിയേഷനോടു മാപ്പു പറയേണ്ടത്.

ശൈലജയുടെ ആത്മകഥ മാത്രമല്ല, പി. ജയരാജന്റെ ആത്മകഥയും പഠിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എന്തൊരു ഗതികേടാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ആലുവയില്‍ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കരോതുകുഴിയിലെ അഡ്വ ശംസുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്. പുതിയ സിലിണ്ടര്‍ പിടിപ്പിക്കുന്നതിനിടെ തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു.

കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ അനുവദിച്ച മിനി മാസ്റ്റ് തെരുവ് വിളക്ക് വേണ്ടെന്ന് മടിക്കൈ പഞ്ചായത്ത്. വൈദ്യുതി ബില്ലടയ്ക്കാന്‍ പണമില്ലെന്നു പറഞ്ഞാണ് വിളക്കു വേണ്ടെന്ന് പഞ്ചായത്ത് പറയുന്നത്. എന്നാല്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയം കളിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. കണ്ണൂര്‍ പട്ടുവത്ത് ക്രെയിന്‍ ഓപ്പറേറ്റര്‍ കണ്ണപുരം സ്വദേശി മുസ്തഫയാണ് മരിച്ചത്. മുതുകുട എല്‍പി സ്‌കൂളിനു സമീപത്താണ് അപകടം നടന്നത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണവുമായി മൂന്നു പേര്‍ പിടിയിലായി. കാസര്‍കോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ഫൈസല്‍, കോഴിക്കോട് സ്വദേശി ആളൂര്‍ ഹുസൈന്‍ എന്നിവരാണ് സ്വര്‍ണവുമായി പിടിയിലായത്.

തിരുവനന്തപുരം പേട്ടയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിനു പിഴയിട്ട പൊലീസ് എസ്ഐക്കെതിരെ സ്ഥലംമാറ്റവും വകുപ്പ് തല അന്വേഷണവും. എസ്ഐ അഭിലാഷിനെതിരെയാണു വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി നിധിന്റെ പരാതിയിലാണ് നടപടി.

മാഹിയില്‍ വന്ദേ ഭാരത് എക്സ്പ്രസിനു കല്ലെറിഞ്ഞ ഒരാളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32) ആണ് അറസ്റ്റിലായത്.

കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമിച്ച യുവാവിന് 14 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ഹാരിസ് നാസറിനാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്.

ഹിമാചല്‍പ്രദേശിലെ കുളുവില്‍ കനത്ത മഴയെത്തുടര്‍ന്നു മണ്ണിടിഞ്ഞ് നഗരത്തിലെ ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇന്നു രാവിലെ ഏഴു നിലയുള്ള കെട്ടിടം അടക്കമാണു നിലംപൊത്തിയത്. അപകടസാധ്യത മുന്നില്‍ കണ്ട് നേരത്തെ തന്നെ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

ഗുജറാത്തിലെ ബറൂച് ജില്ലയില്‍ ഫാക്ടറിയില്‍ നിന്നുണ്ടായ ബ്രോമിന്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാതകച്ചോര്‍ച്ചമൂലം പ്രദേശത്തു മഞ്ഞ നിറമുള്ള മേഘങ്ങള്‍ രൂപപ്പെട്ടു.

റഷ്യയിലെ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ ആരോപിച്ചു. മോസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ തിവീര്‍ പ്രവിശ്യയില്‍ ഇന്നലെ രാത്രിയാണ് വിമാനം അപകടത്തില്‍പെട്ടത്.

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് ലോക ഗുസ്തി സംഘടനയുടെ വിലക്ക്. യഥാസമയം തെരഞ്ഞെടുപ്പ് നടത്താത്തതുമൂലമാണ് യുണൈറ്റഡ് വേള്‍ഡ് ഓഫ് റസലിംഗ് അംഗീകാരം റദ്ദാക്കിയത്. റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് അംഗീകാരം നഷ്ടപ്പെട്ടതോടെ ഗുസ്തി താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരമായി മത്സരിക്കാനാവില്ല.

ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ അദാനി ഗ്രൂപ്പ്. അദാനി എന്റര്‍പ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ട്രാവല്‍ ഫുഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ടാബെമോണോ ട്രൂ അരോമാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു. ടാബെമോണോ എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ ഭക്ഷണമെന്നാണ് അര്‍ത്ഥം. കോവിഡിന് ശേഷം അതിവേഗ വളര്‍ച്ച കൈവരിക്കുന്ന ഒരു മേഖലയാണ് ഹോസ്പിറ്റാലിറ്റി. നിലവില്‍ ടാബെമോണോ ട്രൂ അരോമാസ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിച്ചിട്ടില്ല. വിവിധയിടങ്ങളില്‍ വൈവിധ്യമാര്‍ന്ന ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അദാനി ഗ്രൂപ്പിന് നിലവില്‍ ടിക്കറ്റ് ബുക്കിംഗ് ആപ്പായ അദാനി വണ്‍ ഉണ്ട്. കൂടാതെ ക്ലിയര്‍ട്രിപ്പില്‍ കമ്പനിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ടി.ടി.എ.പി.എല്‍ കൂടാതെ ‘സിറിയസ് ഡിജിടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്’ എന്ന ഒരു അനുബന്ധ സ്ഥാപനവും അദാനി എന്റര്‍പ്രൈസസ് ആരംഭിച്ചു. ഡിജിറ്റല്‍ സൊല്യൂഷനുകളും സേവനങ്ങളും നല്‍കുന്ന് കമ്പനിയാണിത്. അതേസമയം അദാനി പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനമായ കെംപാസ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡ് ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ അദാനി എന്റര്‍പ്രൈസസിലെ ഓഹരി 67.65 ശതമാനത്തില്‍ നിന്ന് 69.87 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചതായി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗ് അറിയിച്ചു.

ടെക്നോയുടെ പ്രീമിയം ആര്‍ക്ക് ഇന്റര്‍ഫേസുമുള്ള പുതിയ ടെക്നോ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു. നോട്ടിഫിക്കേഷന്‍സ്, കോള്‍സ്, മ്യൂസിക് എന്നിവ അറിയിക്കാനായി പിന്നില്‍ മള്‍ട്ടികളര്‍ ആര്‍ജിബി ലൈറ്റോടു കൂടിയ ഫ്യൂച്ചറിസ്റ്റിക് 3ഡി ടെക്സ്ചറോടു കൂടിയ ഡിസൈനിനൊപ്പം ഒരു പ്രീമിയം ആര്‍ക്ക് ഇന്റര്‍ഫേസുമായാണ് പോവ 5 പ്രോ 5ജി എത്തുന്നത്. ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന ഈ വിഭാഗത്തിലെ ആദ്യ ഫോണ്‍ കൂടിയാണിത്. മീഡിയടെക് ഡിമെന്‍സിറ്റി 6080 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 3ഡി ടെക്സ്ചറോടു കൂടിയ ബാക്ക് പാനലാണ് ഫോണിന്റെ വലിയ ആകര്‍ഷണം. 68വാട്ട് അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച് പോവ 5 പ്രോ 5ജിയുടെ ബാറ്ററിയുടെ 50 ശതമാനം വെറും 15 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാനാവും. നൂതനമായ ബൈപാസ് ചാര്‍ജിങ് സാങ്കേതികവിദ്യയും ഫോണില്‍ ഉണ്ട്. ഡാര്‍ക് ഇല്യൂഷന്‍, സില്‍വര്‍ ഫാന്റസി എന്നീ നിറങ്ങളില്‍ വരുന്ന പോവ 5 പ്രോ 5ജി 8ജിബി+128 ജിബിക്ക് 14,999 രൂപയും, പോവാ 5 പ്രോ 5ജി 8ജിബി+256 ജിബി വേരിയന്റിന് 15,999 രൂപയുമാണ് വില. ടെക്നോ പോവ 5ന്റെ 8ജിബി+128 ജിബി വേരിയന്റിന് 11,999 രൂപയാണ് വില. പോവ 5 സീരീസിന്റെ മുഴുവന്‍ ശ്രേണിയിലും 1,000 രൂപ എക്സ്ചേഞ്ചും, 6 മാസത്തെ ചെലവില്ലാത്ത ഇഎംഐ ഓഫറും ലഭ്യമാണ്.

മഞ്ജു വാരിയര്‍ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘മിസ്റ്റര്‍ എക്സി’ലൂടെയാണ് മഞ്ജു വീണ്ടും തമിഴകത്തെത്തുന്നത്. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് നായകന്മാര്‍. പ്രിന്‍സ് പിക്ചേഴ്സ് ആണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ശരത്കുമാര്‍, അനഘ എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍, സംഗീതം ദിപു നൈനാന്‍ തോമസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍.

നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ എന്ന സിനിമയുടെ പ്രൊമോ ഗാനം ശ്രദ്ധ നേടുന്നു. ഈ ഓണക്കാലത്ത് റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ഓണം ഫീലിലുള്ള പ്രൊമോ ഗാനമാണ് ഒരുക്കിയിരിക്കുന്നത്. ‘അമ്പലപ്പൊയ്കയില്‍ പോവാം അന്തിയാവട്ടെ’ എന്ന ഗാനം പ്രണയാതുരമായ ഓണക്കാലത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടു പോകുന്നത്. അശ്വിന്‍ ജി.ആര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് മനു ഗോപാലാണ്. ദിജില്‍.കെ.ഗോപിയാണ് ആലാപനം. മൂന്നരലക്ഷത്തോളം കാഴ്ചക്കാരുമായി മുന്നേറുന്ന ഗാനത്തിന് മികച്ച പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നു ലഭിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് മനു ഗോപാലാണ്. പി.സുകുമാറാണ് ക്യാമറ. നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ, മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

റിവോള്‍ട്ട് മോട്ടോഴ്‌സ് പുതിയ ലിമിറ്റഡ് എഡിഷന്‍ സ്റ്റെല്‍ത്ത് ബ്ലാക്ക് ആര്‍വി 400 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് അവതരിപ്പിച്ചു. കമ്പനിയുടെ ഇന്ത്യയില്‍ ആറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ അവതരണം. ലിമിറ്റഡ് എഡിഷന്‍ റിവോള്‍ട്ട് ആര്‍വി 400 ഒരു സ്റ്റെല്‍ത്ത് ബ്ലാക്ക് നിറത്തിലാണ്. ലിമിറ്റഡ് എഡിഷന്‍ റിവോള്‍ട്ട് ആര്‍വി400 ന് 1.17 ലക്ഷം രൂപയാണ് വില (ചാര്‍ജറിന്റെ വില ഉള്‍പ്പെടെ). താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പുകളിലോ ബുക്ക് ചെയ്യാം. പരിമിതമായ യൂണിറ്റുകളില്‍ ഈ ബൈക്ക് ഓഫര്‍ ചെയ്യും. 2023 ഒക്ടോബര്‍ മുതല്‍ ഡെലിവറി ആരംഭിക്കും. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിലവിലുള്ള പവര്‍ട്രെയിന്‍ സജ്ജീകരണം നിലനിര്‍ത്തുന്നു. ഇതില്‍ 3.24 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററി പാക്കും മൂന്ന് കിലോവാട്ട് മിഡ് ഡ്രൈവ് ഇലക്ട്രിക് മോട്ടോറും ഘടിപ്പിച്ചിരിക്കുന്നു. എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 156കിമി റേഞ്ചും മണിക്കൂറില്‍ 85കിമീ വേഗവും ഈ മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യുന്നു. 4.5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.

അധാര്‍മികതയുടെ ഇരുള്‍ കനത്ത്, മിഴികള്‍ ശൂന്യമാകുന്ന തിമിരക്കാഴ്ചയില്‍ ഒരു പ്രകാശക്കീറായി പതിയുന്ന രചന. അനീതി ബധിരമാക്കിയ കര്‍ണങ്ങളില്‍ ഒരു ഹൃദയനിലവിളിയായി പതിക്കുന്ന വാക്കുകള്‍. ശിരസ്സിനുമുകളില്‍, തലനാരിഴയേക്കാള്‍ നേര്‍ത്ത നൂലില്‍ തൂങ്ങിനില്‍ക്കുന്ന, ധര്‍മദേവതയുടെ ശംഖുമുദ്രയുള്ള വാളിനെ വിസ്മരിക്കുന്ന മനുഷ്യര്‍ക്ക് സൗമ്യമായൊരു ഓര്‍മപ്പെടുത്തല്‍. എളിയ സമാരംഭങ്ങളെ സ്വന്തം കര്‍മശേഷിയാല്‍ ഉന്നതിയിലെത്തിച്ച ഒരു പൗരപ്രമാണിയെ കാത്തിരുന്ന പരിസമാപ്തി ഉജ്ജ്വലമായി വരച്ചിടുന്ന ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്, ജീവിതനന്മയില്‍ വിശ്വസിക്കുന്ന എല്ലാ ശുദ്ധാത്മാക്കള്‍ക്കുമാണ്. ‘ശംഖുമുദ്രയുള്ള വാള്‍’. പെരുമ്പടവം ശ്രീധരന്‍. എച്ആന്‍ഡ്സി ബുക്സ്. വില 332 രൂപ.

ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് മാരകമാകാമെന്ന് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) പഠനം. കൊതുകുകളില്‍ ഉയര്‍ന്ന താപനിലയില്‍ വളരുന്ന ഡെങ്കി വൈറസ് കൂടുതല്‍ തീവ്രത കൈവരിച്ചതായാണ് ആര്‍ജിസിബിയിലെ ഗവേഷക സംഘം കണ്ടെത്തിയത്. ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്ന ഗവേഷണം ആഗോളതാപനം രോഗവ്യാപനത്തിന് വര്‍ധിപ്പിക്കുന്നുവെന്ന നിര്‍ണായക വസ്തുതയും പങ്കുവയ്ക്കുന്നു. പ്രതിവര്‍ഷം 390 ദശലക്ഷം കേസുകളാണ് ഇതുവഴി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊതുകിന്റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്റെ കഴിവ് രോഗവ്യാപനത്തില്‍ നിര്‍ണായക ഘടകമാണെന്ന് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റീസ് ഓഫ് എക്സ്പിരിമെന്റല്‍ ബയോളജി ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. മൃഗങ്ങളെപ്പോലെ കൊതുകുകളുടെ ശരീരോഷ്മാവ് സ്ഥിരമല്ല. അന്തരീക്ഷ താപനിലയനുസരിച്ച് അത് കൂടുകയോ കുറയുകയോ ചെയ്യുന്നു. താപനില ഉയരുന്നത് കൊതുകിലെ വൈറസിന്റെ തീവ്രത കൂട്ടാന്‍ ഇടയാക്കും. കൊതുക് കോശങ്ങളില്‍ ഉയര്‍ന്ന ഊഷ്മാവിലുള്ള വൈറസ് താഴ്ന്ന താപനിലയില്‍ വളരുന്ന വൈറസിനേക്കാള്‍ അപകടകാരിയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ഈ രോഗത്തെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ ഫലപ്രദമായ വാക്സിനുകളോ ആന്റിവൈറലുകളോ ഇപ്പോഴുമില്ല.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.51, പൗണ്ട് – 104.81, യൂറോ – 89.59, സ്വിസ് ഫ്രാങ്ക് – 93.99, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.37, ബഹറിന്‍ ദിനാര്‍ – 218.91, കുവൈത്ത് ദിനാര്‍ -267.73, ഒമാനി റിയാല്‍ – 214.34, സൗദി റിയാല്‍ – 22.00, യു.എ.ഇ ദിര്‍ഹം – 22.47, ഖത്തര്‍ റിയാല്‍ – 22.66, കനേഡിയന്‍ ഡോളര്‍ – 61.00.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *