ആവർത്തിച്ചുള്ള വി ഐ പി ഡ്യൂട്ടി മൂലം ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാകുകയാണെന്നു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ . സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ആനുപാതികമായി വേണ്ട ഡോക്ട്ടർമാർ പോലും ഇല്ലാതിരിക്കെയാണ് ഈ സാഹചര്യം. വിമാനത്താവളമുള്ള ജില്ലയായതിനാൽ വി ഐ പി കൾ ധാരാളമായി എത്തുന്നുണ്ടെന്നും ഇവരുടെ സുരക്ഷിത യാത്രയ്ക്കായി നിയോഗിക്കപ്പെടുന്നതു സർക്കാർ ആശുപത്രി ഡോക്ടർമാരാണ്. വി ഐ പി യെ മണിക്കൂറുകളോളം ആംബുലൻസുകളിൽ അനുഗമിക്കേണ്ടി വരുന്നതിനാൽ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ഉണ്ടാവില്ല. സ്വകാര്യ ആശുപത്രി ഡോക്ടർമാർമാരെക്കൂടി ഉൾപ്പെടുത്തിയോ എൻ എച്ച് എം താൽക്കാലിക ഡോക്ട്ടർമാരുടെ ഒരു പൂൾ ഉണ്ടാക്കിയോ പ്രശ്നം പരിഹരിക്കാമെങ്കിലും ഇതിനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും കെജിഎംഒഎ കുറ്റപ്പെടുത്തി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan