ജി എസ് ടി നഷ്ടപരിഹാരത്തിൽ കേരളത്തിനു ലഭിക്കാനുള്ള അവസാന ഗഡുവായ 780 കോടി രൂപ കേന്ദ്രം അനുവദിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തെ എജി സാക്ഷ്യപ്പെടുത്തിയ വരുമാനക്കണക്ക് പരിഗണിച്ച ശേഷം700 കോടി ലഭിച്ചേക്കും.
ജി എസ് ടി നഷ്ടപരിഹാരം അവസാനിച്ച 2022 ജൂണിലെ ഗഡുവായി എല്ലാ സംസ്ഥാനങ്ങൾക്കും കൂടി 16982 കോടിയാണ് അനുവദിച്ചത്. എജിയുടെ റിപ്പോർട്ട് സമർപ്പിച്ച ആറ് സംസ്ഥാനങ്ങൾക്ക് 16523 കോടി അനുവദിച്ചു.
കേരളം നാല് വർഷത്തെ റിപ്പോർട്ട് ഏതാനും ദിവസം മുൻപാണു നൽകിയത്. ബാക്കി കൂടി നൽകുന്നതനുസരിച്ച് കൂടുതൽ തുക ലഭിച്ചേക്കും. നഷ്ട്ട പരിഹാരത്തിൽ 10% തുക എജിയുടെ റിപ്പോർട്ട് പരിഗണിച്ചാണു നിശ്ചയിക്കുന്നതെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ 2017 ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം തുടർന്നുള്ള അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ധാരണ. സംസ്ഥാനങ്ങൾക്ക് വരുമാനത്തിൽ ഒറ്റയടിക്ക് ഇടിവ് വരുന്നത് കൊണ്ടായിരുന്നു ഈ തീരുമാനം. അഞ്ച് വർഷം എന്നുള്ള കാലവാധി നീട്ടി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.