1 8

അമേരിക്കയും ചൈനയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ മൂര്‍ച്ഛിച്ചതോടെ രാജ്യാന്തര മേഖലയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ കോര്‍പ്പറേറ്റ് നിക്ഷേപം കുത്തനെ കൂടുന്നു. നടപ്പുവര്‍ഷം ലോകത്തിലെ മൊത്തം വിദേശ നിക്ഷേപത്തില്‍ ചൈനയുടെ വിഹിതം കേവലം ഒരു ശതമാനമായി കുറഞ്ഞുവെന്ന് അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ റോഡിയം ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ ഈ രംഗത്ത് ചൈനയുടെ വിഹിതം 48 ശതമാനമായിരുന്നു. അതേസമയം ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളുടെ സംയുക്ത വിഹിതം ഇക്കാലയളവില്‍ പത്ത് ശതമാനത്തില്‍ നിന്നും 38 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം ചൈന പുറത്തുവിട്ട വിദേശ നാണയ ശേഖരത്തിലെ കണക്കുകളനുസരിച്ച് ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ നേരിട്ടുള്ള വ്യവസായ നിക്ഷേപത്തില്‍ 1180 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. അതോടൊപ്പം നിലവിലുള്ള വന്‍കിട കമ്പനികള്‍ പലതും ചൈനയിലെ പ്രവര്‍ത്തനം ചുരുക്കുകയാണ്. 1998 ന് ശേഷം ഇതാദ്യമായാണ് ചൈനയുടെ ഔദ്യോഗിക കണക്കുകളില്‍ ഒരു നെഗറ്റീവ് നമ്പര്‍ പ്രത്യക്ഷപ്പെടുന്നത്. സീറോ കോവിഡ് നിബന്ധനകള്‍ ഷാങ്ഹായില്‍ ഏര്‍പ്പെടുത്തിയതിന് ശേഷം 2022 ഏപ്രില്‍ – ജൂണ്‍ കാലയളവു മുതല്‍ ചൈനയിലേക്കുള്ള വിദേശ നിക്ഷേപം തുടര്‍ച്ചയായി ഇടിയുകയാണ്. ജൂലായില്‍ ചൈനയുടെ കയറ്റുമതിയില്‍ 14,5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയിലും ഇക്കാലയളവില്‍ 12.5 ശതമാനം കുറവുണ്ടായി. ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി ജൂലായില്‍ 23,4 ശതമാനം ഇടിഞ്ഞു. യൂറോപ്പിലേക്കുള്ള വില്പ്പനയില്‍ ഇരുപത് ശതമാനത്തിലധികം കുറവുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *