ചെന്നൈയില്‍ മുൻ എം പി യും നടിയുമായ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള സിനിമാതിയറ്ററിലെ ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടച്ചില്ലെന്ന കേസിൽ തടവുശിക്ഷ എഗ്മോര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറുമാസം തടവുശിക്ഷയ്ക്കുപുറമേ അയ്യായിരം രൂപ പിഴയും നല്‍കണം. അണ്ണാശാലയില്‍ പ്രവര്‍ത്തിക്കുന്ന തിയറ്ററിലെ ജീവനക്കാര്‍, സ്ഥാപനം ഇഎസ്ഐ അടയ്ക്കുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നു. ജീവനക്കാരുടെ വിഹിതം പിരിച്ചെടുത്തിട്ടും ഇ.എസ്.ഐ അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെന്നാണ് പരാതി.