yt cover 36

https://dailynewslive.in/ ഭാരതാംബ ചിത്രം മാറ്റില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവര്‍ണര്‍. ഔദ്യോഗിക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണോ എന്നതില്‍ കൂടുതല്‍ ആലോചനയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു.

https://dailynewslive.in/ ഗവര്‍ണറുടെ ചുമതലകള്‍ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ മന്ത്രി ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും ആവശ്യപ്പെട്ടു.

https://dailynewslive.in/ ഭരണഘടനയ്ക്ക് മുകളില്‍ അല്ല പ്രോട്ടോക്കോള്‍ എന്ന് സി.പി.എം. നേതാവ് ടി.എം.തോമസ് ഐസക്ക്. മന്ത്രിസഭ പറയുന്നത് അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി ഗവണര്‍ മാറുന്നു എന്നും ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് തോമസ് ഐസക്ക് വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ഗവര്‍ണറുമായി നിലയ്ക്കാത്ത വിവാദം സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, എല്ലാ ദിവസവും വിവാദങ്ങളിലേക്ക് പോകാനുള്ള ആവേശം ഗവര്‍ണര്‍ കാണിക്കുന്നുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

https://dailynewslive.in/ ഭാരതാംബ വിവാദത്തില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കെതിരേ എസ്എഫ്‌ഐ പ്രതിഷേധം. പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.കഴിഞ്ഞദിവസം രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ‘ഭാരതാംബ’യുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടി പരിപാടി ബഹിഷ്‌കരിച്ചിരുന്നു.

https://dailynewslive.in/ ദുബൈ-ഇന്ത്യ സര്‍വീസുള്‍പ്പടെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. വിമാന അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാലും മറ്റ് സാങ്കേതിക കാരണങ്ങളാലുമാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നിലമ്പൂര്‍ വോട്ടെടുപ്പിന് ശേഷം വിഎസ് ജോയിക്ക് നന്ദി പറയാന്‍ മറന്നുവെന്ന പേരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍. ഇന്നലെ വൈകിട്ട് പോളിംഗ് കഴിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ നന്ദി പറഞ്ഞില്ലെന്ന് ആരോപിച്ചാണ് വിമര്‍ശനം. മറ്റുള്ളവര്‍ ഓര്‍മ്മപ്പെടുത്തിയപ്പോളാണ് ഷൗക്കത്ത് ജോയിക്ക് നന്ദി പറഞ്ഞതെന്നും സൈബര്‍ വിമര്‍ശനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

https://dailynewslive.in/ സതീശനിസം’ എന്നൊന്നില്ലെന്നും തിരഞ്ഞെടുപ്പ് വിജയമെന്നത് മുഴുവന്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പിന്തുണകൊണ്ട് ഉണ്ടാകുന്നതാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പിണറായിസത്തിനും സതീശനിസത്തിനും എതിരെയാണ് തന്റെ പോരാട്ടമെന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ വാക്കുകള്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എന്നാല്‍ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിന്റെ വോട്ട് പിവി അന്‍വറിന് ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ മുസ്ലിം ലീഗ് പുറത്താക്കി. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി. നേതൃത്വത്തെ വെല്ലുവിളിച്ചായിരുന്നു മുസ്ലീം ലീഗ് വിമതര്‍ ഈ മാസം 15 ന് തിരുവമ്പാടിയില്‍ കെഎംസിസി കുടുംബ സംഗമം സംഘടിപ്പിച്ചത്. സംഘാടകരായ നാലു പേരെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു.

https://dailynewslive.in/ അതൃപ്തി പരസ്യമാക്കിയ ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം. നിലവിലെ നിലപാട് തുടരാനാണ് എഐസിസിയുടെ തീരുമാനം. കൂടുതല്‍ പ്രകോപിതനാക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടാകില്ല. പരസ്യ പ്രസ്താവനകള്‍ വേണ്ടെന്നാണ് നിര്‍ദ്ദേശം. തരൂരുമായി നേതൃത്വം ചര്‍ച്ച നടത്തുമോയെന്നതില്‍ അവ്യക്തത തുടരുകയാണ്.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം അയ്യായിരത്തില്‍ കുറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യുഡിഎഫ് വളരെ ഐക്യത്തിലാണ് പ്രവര്‍ത്തിച്ചത്. എം വി ഗോവിന്ദന്റെ ആര്‍എസ്എസ് പ്രസ്താവന യുഡിഎഫിന് ഗുണമായി. എം സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന്റെ സാധ്യതയെ ബാധിക്കില്ല. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും മുരളീധരന്‍ പറഞ്ഞു.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

https://dailynewslive.in/ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി നല്‍കി. സൗബിന്‍ ഷാഹിര്‍ ഇന്ന് ഹാജരാകില്ല എന്ന് പൊലീസ് അറിയിച്ചു. ഹാജരാകാനുള്ള സമയം കോടതി നീട്ടി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായും പൊലീസ് അറിയിച്ചു.

https://dailynewslive.in/ ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം സിനിമാപ്രവര്‍ത്തകരില്‍ നിന്ന് എഴുതി വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന. സിനിമ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ല എന്നാണ് എഴുതി നല്‍കേണ്ടത്. നടീനടന്മാര്‍ അടക്കം എല്ലാവര്‍ക്കും ഇത് ബാധകമാണെന്നും സംഘടന അറിയിക്കുന്നു.

https://dailynewslive.in/ മലപ്പുറം എംഎസ്പി സ്‌കൂളില്‍ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റ സംഭവത്തില്‍ അധ്യാപികയുടെ ഡ്രൈവിംഗ് ലൈസന്‍സ് 3 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. എംഎസ് പി സ്‌കൂളിലെ അധ്യാപിക ബീഗത്തിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. എടപ്പാള്‍ ഐഡിറ്റിആര്‍-ല്‍ അഞ്ചുദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിന് അധ്യാപികയെ അയയ്ക്കും. മലപ്പുറം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെതാണ് നടപടി.

*വിറ്റിലിഗോ ( വെള്ളപ്പാണ്ട്) മാറാരോഗമല്ല*

വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്നത് പിഗ്മെന്റ് നഷ്ടപ്പെട്ട് ചർമ്മത്തിൽ വെളുത്ത പാടുകൾ ഉണ്ടാകുന്ന അവസ്ഥയാണ്. ദോഷകരമല്ലെങ്കിലും, ഇത് രോഗികളുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും ബാധിക്കും. *ക്രീമുകൾ, ഓറൽ മരുന്നുകൾ, ഫോട്ടോതെറാപ്പി* തുടങ്ങിയ ചികിത്സകൾ പ്രതികരണം കാണിക്കാത്തപ്പോൾ, ശസ്ത്രക്രി വഴി ചർമ്മത്തിന്റെ നിറം പുനഃസ്ഥാപിക്കാൻ സഹായിക്കും.

*ബ്ലിസ്റ്റർ ഗ്രാഫ്റ്റിംഗ്, മെലനോസൈറ്റ് ട്രാൻസ്ഫർ, ടാറ്റൂയിംഗ്* തുടങ്ങിയ നടപടിക്രമങ്ങൾ വളരെ സുരക്ഷിതവും ഫലപ്രദവുമാണ്, കൂടാതെ ചർമ്മത്തിന്റെ യഥാർത്ഥ നിറം തിരികെ കൊണ്ടുവരാനും കഴിയും.ഈ നടപടിക്രമങ്ങളിൽ പലതിലും ആരോഗ്യകരമായ പിഗ്മെന്റ് ഉത്പാദിപ്പിക്കുന്ന കോശങ്ങൾ രോഗ ബാധിത ഭാഗങ്ങളിലേക്ക് മാറ്റുന്നത് ഉൾപ്പെടുന്നു.ഒരു വർഷമോ അതിൽ കൂടുതലോ കാലത്തേക്ക് വൈറ്റിലിഗോ മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, ശസ്ത്രക്രിയ വഴി രോഗത്തിൽ നിന്ന് മുക്തി നേടാൻ ശ്രമിക്കാവുന്നതാണ്. വിദഗ്ദ്ധ ചർമരോഗ ഡോക്ടർമാരുടെ കീഴിൽ വെള്ളപ്പാണ്ട് എന്ന അവസ്ഥക്ക് പരിഹാരങ്ങൾ ഏറെയാണ്.അമല ആശുപത്രിയിൽ വെള്ളപ്പാണ്ട് അവസ്ഥക്ക് ലഭ്യമായ എല്ലാവിധ ചികിത്സകളും ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഡിപ്പാർട്ടമെന്റ് ഓഫ് ഡെർമറ്റോളജി *0487 – 2304000*

https://dailynewslive.in/ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച കൂടുതല്‍ യാത്രക്കാരെ തിരിച്ചറിയാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുന്നു. ഇതുവരെ 217 മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിന്‍ ക്രൂ അംഗങ്ങളുടെ അടക്കം 200 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ഉടന്‍ കൈമാറും. അതേസമയം, അപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

https://dailynewslive.in/ ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന പദ്ധയില്‍ ലക്ഷങ്ങളുടെ ക്രമക്കേട്. വീട് തട്ടിയെടുത്ത അനര്‍ഹരില്‍ നിന്നും പണം തിരികെ ഈടാക്കാന്‍ റവന്യൂ റിക്കവറി നടത്തും. തദ്ദേശ സ്വയം ഭരണ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റും ഉള്‍പ്പെടെ 27 പേര്‍ക്കെതിരെയാണ് ആദ്യ ഘട്ടത്തില്‍ നടപടി സ്വീകരിക്കുക

https://dailynewslive.in/ ഇരിങ്ങാലക്കുടയില്‍ ബൈക്കിലെത്തി റോഡരികില്‍ മാലിന്യം എറിഞ്ഞ യുവാക്കള്‍ക്ക് 4000 രൂപ പിഴ. ഇരിങ്ങാലക്കുട നഗരസഭാ വാര്‍ഡ് 25ല്‍ കെ എസ് ആര്‍ ടി സി റോഡില്‍ ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ബൈക്കിലെത്തിയ യുവാക്കള്‍ റോഡരികില്‍ കവറിലാക്കിയ മാലിന്യം വലിച്ചെറിഞ്ഞ് കടന്ന് കളഞ്ഞത്. ബൈക്കിന്റെ നമ്പര്‍ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് പിഴ ഈടാക്കുകയായിരുന്നു

https://dailynewslive.in/ കണ്ണൂര്‍ കായലോട് റസീന എന്ന ഭര്‍തൃമതിയായ യുവതി ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ചെയ്ത ആത്മഹത്യ സംഭവത്തില്‍ നടന്നത് സദാചാര ഗുണ്ടായിസമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി. റസീനയുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി കമ്മീഷണര്‍ നിതിന്‍ രാജ് വ്യക്തമാക്കി. യുവതിയുടെ സുഹൃത്തായ യുവാവിനെ പ്രതികള്‍ മര്‍ദിച്ചിരുന്നെന്നും ഇയാളെ കാണാനില്ലെന്നും കമ്മീഷണര്‍ അറിയിച്ചു. തലശ്ശേരി എസിപിയുടെ നേതൃത്വത്തിലുളള സംഘത്തിനാണ് അന്വേഷണ ചുമതല.

https://dailynewslive.in/ കണ്ണൂര്‍ കായലോട് റസീന എന്ന യുവതി ആത്മഹത്യ സംഭവത്തില്‍ പ്രതികരിച്ച് യുവതിയുടെ കുടുംബം. യുവതി ജീവനൊടുക്കിയതിന്റെ കാരണം ആണ്‍സുഹൃത്താണെന്ന് മാതാവ് ആരോപിച്ചു. മരിച്ച റസീനയുടെ പണവും സ്വര്‍ണവും സുഹൃത്ത് തട്ടിയെടുത്തെന്നും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ നിരപരാധികളാണെന്നും കുടുംബം പറയുന്നു. സംഭവത്തില്‍ സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും റസീനയുടെ മാതാവ് പറഞ്ഞു.

https://dailynewslive.in/ വയറിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയപ്പിഴവിനെത്തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍ നഷ്ടപ്പെട്ട ദുരനുഭവം തുറന്ന് പറഞ്ഞ് എം എസ് നീതു. തിരുവനനത്പുരം കഴക്കൂട്ടം കോസ്മെറ്റിക് ഹോസ്പിറ്റലിലെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനീതിയാണെന്ന് നീതു പറയുന്നു പറയുന്നു. എല്ലാം നിസാരമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആദ്യ പ്രതികരണം. ഒമ്പത് വിരലുകളാണ് നീതുവിന് നഷ്ടമായത്.

https://dailynewslive.in/ മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടിയതിനെ തുടര്‍ന്ന് കുട്ടികളെ സ്‌കൂളിലെത്തിച്ച് പൊലീസ്. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ബസ് ഡ്രൈവര്‍ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നത് കൊണ്ട് പൊലീസ് ഡ്രൈവര്‍ തന്നെ കുട്ടികളെ സ്‌കൂളിലെത്തിക്കുകയായിരുന്നു. ഇലന്തൂര്‍ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്‌കൂളിലെ ബസിലേക്കാണ് ഡ്രൈവര്‍ മദ്യപിച്ചെത്തിയത്.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം ജനകീയ തൊഴില്‍ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ജൂണ്‍ 21 ന് സംഘടിപ്പിക്കുന്ന ജോബ് ഫെയറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. ജൂണ്‍ 21 ന് രാവിലെ 10 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യും.

https://dailynewslive.in/ നിര്‍മാതാവ് ആകാശ് ഭാസ്‌കരനും വ്യവസായി വിക്രം രവീന്ദ്രനും എതിരായ കേസില്‍ ഇഡിക്ക് തിരിച്ചടി. നടപടികള്‍ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ടാസ്മാക് അഴിമതിയുമായി ഇരുവരെയും ബന്ധപ്പെടുത്തുന്ന ഒന്നും ഇഡിയുടെ പക്കല്‍ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇഡി പരിധി വിട്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

https://dailynewslive.in/ കന്യാകുമാരിയില്‍ ദളിത് യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ ഐടി കമ്പനിയില്‍ ജോലി ചെയുന്ന ധനുഷ് (22) ആണ് മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരുടെയും പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ദുരഭിമാനക്കൊലയാണ് എന്നാണ് ദളിത് ആക്റ്റിവിസ്റ്റുകള്‍ ആരോപിക്കുന്നത്.

https://dailynewslive.in/ കര്‍ണാടകയിലെ ബഡഗുണ്ടിയില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.തിമ്മപ്പ മുല്യ എന്നയാള്‍ ഭാര്യ ജയന്തിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണ്.

https://dailynewslive.in/ വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടര്‍ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം. ഒടുവില്‍ ഈ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തില്‍ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും അസഭ്യവര്‍ഷം തുടര്‍ന്നു.

https://dailynewslive.in/ യുഎഇയില്‍ ഡിസൈനര്‍ ഹാന്‍ഡ്ബാഗ് മോഷ്ടിച്ച കുറ്റത്തിന് വിനോദസഞ്ചാരിയായ സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ചു. ഒരു മാസത്തെ തടവാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഉത്തരവുണ്ട്. ദുബൈയിലുള്ള ഒരു മാളിലെ ആഡംബര റീട്ടെയ്ല്‍ സ്റ്റോറില്‍ നിന്നുമാണ് ഏകദേശം 7000 ദിര്‍ഹം വിലമതിക്കുന്ന ബാഗ് ഇവര്‍ മോഷ്ടിച്ചത്.

https://dailynewslive.in/ രാജ്യത്തിന്റെ ആയുധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ധനുഷ് ടോവ്ഡ് ഗണ്‍ സിസ്റ്റങ്ങളുടെ മൂന്നാം റെജിമെന്റ് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇന്ത്യ. ധനുഷിന്റെ രണ്ടാം റെജിമെന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായും, മൂന്നാം യൂണിറ്റിനുള്ള കുറച്ചെണ്ണം ലഭിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

https://dailynewslive.in/ ക്രോഗര്‍ റെഫ്രിജറന്റ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ടെക്നിഷ്യന് നഷ്ടപരിഹാരമായി 75 മില്ല്യണ്‍ ഡോളര്‍ നല്‍കാന്‍ വിധിച്ച് കോടതി. 2022 -ലാണ് ക്രോഗര്‍ സ്റ്റോറില്‍ ജോലി ചെയ്യവേ ടെക്നീഷ്യന്‍ ബ്രയാന്‍ മിയെറെന്‍ഡോര്‍ഫിന് സ്ഫോടനത്തില്‍ ഗുരുതര പരിക്കേറ്റത്.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെ വെടിനിര്‍ത്തലിനായി ഇന്ത്യയോട് അപേക്ഷിക്കുകയായിരുന്നെന്ന് പാകിസ്താന്‍ ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ദര്‍. പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങള്‍ക്കുനേരെ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിര്‍ത്തലിനായി ഇന്ത്യയോട് അഭ്യര്‍ത്ഥിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്ന് ഇസ്ഹാഖ് ദര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറും കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വൈറ്റ് ഹൗസ്. ഇന്ത്യാ- പാക് യുദ്ധം തടഞ്ഞ ഡൊണാള്‍ഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് അസിം മുനീറിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതെന്നാണ് വൈറ്റ് ഹൗസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://dailynewslive.in/ ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനുമായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ന് ജനീവയില്‍ വെച്ചാണ് ചര്‍ച്ച. തീരുമാനമെടുക്കാന്‍ രണ്ടാഴ്ച ആവശ്യമായി വരുമെന്ന അമേരിക്കയുടെ നിലപാടിന് പിന്നാലെയാണ് പശ്ചിമേഷ്യയിലെ സാഹചര്യത്തില്‍ അയവ് വരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമം നടത്തുന്നത്.

https://dailynewslive.in/ ഇറാന്‍ ഇസ്രയേലിലെ നഗരങ്ങളില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലി നഗരങ്ങളില്‍ പതിച്ചതില്‍ ഒന്നിലേറെ ക്ലസ്റ്റര്‍ ബോംബുകള്‍ ഉണ്ടായിരുന്നുവെന്ന് ഇസ്രയേലി സൈന്യം പറയുന്നു. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തില്‍ എത്തിനില്‍ക്കേയാണ് ഇസ്രയേലിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനത്തെ തകര്‍ത്ത് ഇറാന്റെ ആക്രമണം.

https://dailynewslive.in/ ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ പരമ്പരയെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി ഇസ്രയേല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളാണ് തടഞ്ഞത്. ചാവുകടലിനു മുകളിലൂടെയെത്തിയ മൂന്ന് ഡ്രോണുകളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നതായി ഇസ്രയേല്‍ സേന അറിയിച്ചു.

https://dailynewslive.in/ ഇസ്രയേല്‍-ഇറാന്‍ വ്യോമ സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്നതിനിടെ സൈബര്‍ ആക്രമണവും വ്യാപകം. ഇസ്രയേലിലെ സ്ഥിതിഗതികള്‍ ചോര്‍ത്താന്‍ വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഇറാന്‍ ചോര്‍ത്തുന്നതായി രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിലെ സൈനിക മുന്നേറ്റം അറിയാനും, ഇറാന്‍ അയക്കുന്ന മിസൈലുകളുണ്ടാക്കുന്ന നാശനഷ്ടം വിലയിരുത്താനും, ആക്രമണങ്ങളുടെ കൃത്യത ഉറപ്പിക്കുന്നതിനും വേണ്ടിയാണ് ഇറാന്‍ പിന്തുണയുള്ള സൈബര്‍ ഗ്രൂപ്പുകള്‍ ക്യാമറകള്‍ ഹാക്ക് ചെയ്യുന്നത് എന്നാണ് ആരോപണം.

https://dailynewslive.in/ പാക് ഹോക്കി ടീം ഇന്ത്യയിലേക്ക്. ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പില്‍ പാകിസ്ഥാന്‍ മത്സരിക്കുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി സംസാരിക്കുമെന്നും ഭോലാനാഥ് സിംഗ് വ്യക്തമാക്കി. തമിഴ്നാട്ടില്‍ നവംബറിലാണ് ജൂനിയര്‍ ഹോക്കി ലോകകപ്പ് തുടങ്ങുന്നത്.

https://dailynewslive.in/ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പുതിയ സീസണ്‍ മത്സരകലണ്ടറില്‍നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുറത്ത്. ഇതോടെ ഐഎസ്എലിന്റെ ഭാവി ചോദ്യചിഹ്നമായി. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡാണ് ഐഎസ്എല്‍ നടത്തിപ്പുകാര്‍.

https://dailynewslive.in/ അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷനും ചേര്‍ന്ന് ഇന്ത്യയില്‍ ‘ഫാല്‍കണ്‍ 2000’ ബിസിനസ് ജെറ്റുകള്‍ നിര്‍മിക്കും. റിലയന്‍സ് ഇന്‍ഫ്രയുടെ ഉപകമ്പനിയായ റിലയന്‍സ് എയറോസ്ട്രക്ചര്‍ ലിമിറ്റഡും ഡാസോ ഏവിയേഷനും ചേര്‍ന്നാണ് ബിസിനസ് ജെറ്റുകള്‍ നിര്‍മിക്കുകയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യക്തമാക്കി. ലോക വിപണിയിലേക്കായി ബിസിനസ് ജെറ്റ് വിമാനങ്ങള്‍ നിര്‍മിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നായി മാറുകയുമാണ് ഇതുവഴി ഇന്ത്യ. നിലവില്‍ യുഎസ്, ബ്രസീല്‍, ഫ്രാന്‍സ്, കാനഡ എന്നിവ മാത്രമാണ് ഈ പട്ടികയിലുള്ളത്. റിലയന്‍സും ഡാസോയും ചേര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിലെ ഡാസോ റിലയന്‍സ് എയറോസ്പേസ് ലിമിറ്റഡില്‍ ജെറ്റ് നിര്‍മാണ സൗകര്യമൊരുക്കും. ഇവിടെ നിന്ന് ആദ്യ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഫാല്‍കണ്‍ 2000 ബിസിനസ് ജെറ്റ് വിമാനം 2028ഓടെ വിപണിയിലെത്തുമെന്ന് റിലയന്‍സ് ഇന്‍ഫ്ര വ്യക്തമാക്കി. കോര്‍പ്പറേറ്റുകള്‍ക്ക് പുറമെ സൈനിക ആവശ്യത്തിനും ജെറ്റ് ഉപയോഗിക്കാനാകും.

https://dailynewslive.in/ ജെമിനി ആപ്ലിക്കേഷനില്‍ വീഡിയോ അപ് ലോഡ് ചെയ്യാനുള്ള ഫീച്ചര്‍ ഒരുക്കി ഗുഗ്ള്‍. പുതിയ അപ്ഡേഷന്‍ അനുസരിച്ച് ഉപയോക്താക്കള്‍ക്ക് അപ് ലോഡ് ചെയ്യുന്ന വിഡിയോ കണ്ടന്റിനെക്കുറിച്ച് വിവരങ്ങള്‍ ആരായാന്‍ കഴിയും. എന്നാല്‍ ഈ അപ്ഡേറ്റ് സാര്‍വത്രികമായി നടപ്പിലാക്കിയിട്ടില്ല. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇതിനോടകം തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് വിഡിയോ അപലോഡ് ചെയ്ത ശേഷം അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുതിയ ഫീച്ചര്‍ നല്‍കും. അപ് ലോഡ് ചെയ്ത വീഡിയോ ചാറ്റ് ഇന്റര്‍ഫേസിനു മുകളില്‍ തന്നെ കാണുന്നതിനാല്‍ ഉപയോക്താവിന് ആവശ്യമെങ്കില്‍ വീഡിയോ വീണ്ടും കാണാന്‍ കഴിയും. അപ് ലോഡ് ചെയ്ത വീഡിയോയിലെ ഏതെങ്കിലും പ്രത്യേക വസ്തുക്കള്‍, പ്രവൃത്തി, എഴുത്തുകള്‍ എന്നിവയെക്കുറിച്ചും വിവരങ്ങള്‍ ലഭിക്കും. പുതിയ ഫീച്ചറിന് വെബ് സപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടില്ല എന്നത് ഒരു പോരായ്മയാണ്. കൂടാതെ ബില്‍റ്റ് ഇന്‍ കാമറ ഉപയോഗിച്ച് വീഡിയോ എടുക്കാനും കഴിയുന്നില്ല. ജെമിനി മോഡലുകളില്‍ നിരന്തരമായി ഗൂഗ്ള്‍ അപ്ഡേറ്റ് നടക്കുന്നതിനാല്‍ വീഡിയോ അനലൈസിസ് ഫീച്ചറില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

https://dailynewslive.in/ ഏറ്റവും പുതിയ മലയാള ചലച്ചിത്രം ‘അങ്കം അട്ടഹാസത്തി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു മാസ് ആക്ഷന്‍ ത്രില്ലറാകും സിനിമയെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഷൈന്‍ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് അങ്കം അട്ടഹാസത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഇവരുടെ വ്യത്യസ്ത ഭാവങ്ങളടങ്ങിയതാണ് ഫസ്റ്റ് ലുക്ക്. സുജിത് എസ്. നായരാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. ചിത്രത്തില്‍ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ഒപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം.എ. നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു. അതേസമയം, ജെഎസ്‌കെയാണ് മാധവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 27ന് തിയറ്ററുകളില്‍ എത്തും. അനുപമ പരമേശ്വരനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

https://dailynewslive.in/ ആര്‍ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂര്യയുടെ ബിഗ് ബജറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിന് ‘കറുപ്പ്’ എന്നു പേരിട്ടു. സംവിധായകനും നടനുമായ ആര്‍ജെ ബാലാജിയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ റിലീസ്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രമാണിത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ജി.കെ. വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. കലൈവാനന്‍ ആണ് കറുപ്പിന്റെ എഡിറ്റിങ്. അന്‍ബറിവ്, വിക്രം മോര്‍ ജോഡികളാണ് കറുപ്പിലെ ഉയര്‍ന്ന നിലവാരമുള്ള ആക്ഷന്‍ സീക്വന്‍സുകള്‍ നിര്‍വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ വെഞ്ഞാറമൂടാണ് ഈ വലിയ ചിത്രത്തിനായി ഗംഭീരമായ സെറ്റുകള്‍ രൂപകല്‍പ്പന ചെയ്തത്.

https://dailynewslive.in/ ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ അള്‍ട്രാവയലറ്റിന്റെ സൂപ്പര്‍ ബൈക്കുകളായ എഫ്77 മാക് 2, എഫ് 77 സൂപ്പര്‍സ്ട്രീറ്റ് എന്നിവ അവതരിപ്പിച്ചു. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ പുത്തന്‍ ഇലക്ട്രിക് സൂപ്പര്‍ ബൈക്കിനെ പരിചയപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ആ നിമിഷത്തിനു സാക്ഷികളായി ദുല്‍ഖര്‍ സല്‍മാനും മകള്‍ മറിയവും കമ്പനിയുടെ മറ്റു മേധാവികളുമുണ്ടായിരുന്നു. 8990 യൂറോ അതായത് 8.92 ലക്ഷം രൂപയാണ് എഫ്77 മാക് 2നു വില വരുന്നത്. എഫ് 77 സൂപ്പര്‍സ്ട്രീറ്റ് എന്ന മോഡലിനാകട്ടെ 9290 യൂറോ ഏകദേശം 9.22 ലക്ഷം രൂപയാണ്. എഫ് 77 മാക് 2 മണിക്കൂറില്‍ 155 കിലോമീറ്ററാണ് വേഗം. 7.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന ബൈക്കിനു 40 ബിഎച്ച്പി കരുത്തും 100 എന്‍എം ടോര്‍ക്കുമുണ്ട്. മാക് 2 ലെ ബാറ്ററി പാക്ക് ഓപ്ഷനുകള്‍ തന്നെയാണ് സൂപ്പര്‍ സ്ട്രീറ്റിലും. 323 കിലോമീറ്ററാണ് ബാറ്ററി റേഞ്ച്. കുറഞ്ഞ വകഭേദത്തിലെ 7.1കിലോവാട്ട് ബാറ്ററി പാക്കില്‍ 211 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും. 36 ബിഎച്ച്പി കരുത്തും 90എന്‍എം പരമാവധി ടോര്‍ക്കുമാണ് ഇലക്ട്രിക് മോട്ടോര്‍ പുറത്തെടുക്കുക.

https://dailynewslive.in/ കെ ജി സൂരജിന്റെ കവിതകളില്‍ ഇന്നത്തെ ലോകം ഭരിക്കുന്ന ക്രൗര്യത്തെയും ഹിംസയെയും പറ്റിയുള്ള അഗാധമായ ഒരു ബോധം ത്രസിക്കുന്നുണ്ട്. ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതലെങ്കിലും മലയാളകവികള്‍ മനുഷ്യജീവിതത്തിലെ ഈ ക്രൂരതയുടെ ദുര്‍ഗ്ഗാനടനത്തിന്റെ ചിലമ്പൊലികള്‍ കേട്ടിട്ടുണ്ട്. പ്രളയത്തിന്റെ മാനിഫെസ്റ്റോയിലെ ആദ്യകവിത മുതല്‍തന്നെ അത് നമുക്കു കേള്‍ക്കാം. ‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’. കെ.ജി സൂരജ്. ഡിസി ബുക്സ്. വില 123 രൂപ.

https://dailynewslive.in/ എത്ര പരിമിതപ്പെടുത്തണമെന്ന് പറഞ്ഞാലും എണ്ണയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള പാചകരീതി നമ്മള്‍ക്ക് സാധ്യമല്ല. നമ്മുടെ മിക്ക നാടന്‍ വിഭവങ്ങളുടെയും അവശ്യ ചേരുവയാണ് എണ്ണ. എന്നാല്‍ ഹൃദയാരോഗ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ എണ്ണ ഉപയോഗം മിതമായ രീതിയില്‍ സാധ്യമാക്കാം. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന 5 എണ്ണകളെ കുറിച്ച് കാര്‍ഡിയോളജിസ്റ്റും ഫങ്ഷണല്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. അലോക് ചോപ്ര പറയുന്നത് ഇങ്ങനെ: മെച്ചപ്പെട്ട ആരോഗ്യത്തിന് ഭക്ഷണം നെയ്യില്‍ പാകം ചെയ്യുന്നത് മികച്ചതാണെന്ന് അദ്ദേഹം പറയുന്നു. നെയ്യില്‍ വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കും. വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണ പാകം ചെയ്യുന്നത് തലച്ചോറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇതില്‍ മീഡിയം-ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം, ട്രൈഗ്ലിസറൈഡുകള്‍ ശരീരത്തില്‍ മെറ്റബോളിസം പ്രോത്സാഹിപ്പിക്കുന്നു. കടുകെണ്ണയില്‍ ഒമേഗ-5 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. എള്ളെണ്ണ സന്ധികളുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകളാലും ആരോഗ്യകരമായ കൊഴുപ്പുകളാലും സമ്പുഷ്ടമായ എള്ളെണ്ണ ഇന്ത്യന്‍ പാചകരീതിക്ക് മികച്ച ഓപ്ഷനാണെന്ന് അദ്ദേഹം പറയുന്നു. നിലക്കടല എണ്ണയില്‍ ആരോഗ്യകരമായ കൊഴുപ്പുകളുണ്ട്. എന്നാല്‍ ഇതില്‍ സസ്യ സ്റ്റിറോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തമായ അളവില്‍ ഉപയോഗിക്കുന്ന ഹൃദയത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.62, പൗണ്ട് – 116.73, യൂറോ – 99.75, സ്വിസ് ഫ്രാങ്ക് – 106.14, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.17, ബഹറിന്‍ ദിനാര്‍ – 229.58, കുവൈത്ത് ദിനാര്‍ -282.86, ഒമാനി റിയാല്‍ – 225.28, സൗദി റിയാല്‍ – 23.08, യു.എ.ഇ ദിര്‍ഹം – 23.59, ഖത്തര്‍ റിയാല്‍ – 23.79, കനേഡിയന്‍ ഡോളര്‍ – 63.21.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *